Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുശിക്ഷണം ശിഷ്യനന്മയ്‌ക്ക്

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jul 4, 2020, 09:56 pm IST
in Samskriti

മക്കളേ,

ഗുരുശിഷ്യബന്ധത്തിന് ഏറ്റവും ഉയര്‍ന്ന സ്ഥാനമാണുള്ളത്. എങ്കിലും, ‘ഗുരുവിന്റെ മുന്നിലുള്ള അനുസരണയും വിധേയത്വവും ഒരു തരത്തിലുള്ള അടിമത്തമല്ലേ’ എന്നു ചിലര്‍ ചോദിക്കാറുണ്ട്. സത്യത്തെ അറിയണമെങ്കില്‍ ‘ഞാനെ’ന്ന ഭാവം പോയിക്കിട്ടണം. ശിഷ്യന്‍ സ്വയം ചെയ്യുന്ന സാധനകൊണ്ടുമാത്രം ‘ഞാന്‍’ എന്ന ഭാവം നഷ്ടപ്പെടുവാന്‍ പ്രയാസമാണ്. ‘അഹംഭാവം’ നീങ്ങണമെങ്കില്‍ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തല കുനിക്കുമ്പോള്‍ ശിഷ്യന്‍ ആ വ്യക്തിയെയല്ല, ഗുരു പ്രതിനിധാനംചെയ്യുന്ന തത്ത്വത്തെയാണ്  വണങ്ങുന്നത്.

മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതുപോലെ ഗുരുവിന്റെ മുന്നിലെ അനുസരണയിലൂടെ ശിഷ്യന്‍ വിശാലതയിലേയ്‌ക്ക് ഉയരുകയാണ് ചെയ്യുന്നത്. മാവിനു വേലികെട്ടുന്നത് അതിനെ അപകടങ്ങളില്‍നിന്നും സംരക്ഷിച്ച് ഒടുവില്‍ മാങ്ങ ലഭിക്കുന്നതിനുവേണ്ടിയാണ്. അതുപോലെ ശിഷ്യന്‍ സ്വയം സ്വീകരിക്കുന്ന നിയന്ത്രണങ്ങളും  ഗുരുവിനോടുള്ള അനുസരണയും അവനിലെ പൂര്‍ണ്ണതയെ ഉണര്‍ത്തുന്നതിനുവേണ്ടിയാണ്.

ശിഷ്യരുടെ നന്മയ്‌ക്കുവേണ്ടി ഗുരുക്കന്മാര്‍ അവരോട് ചിലപ്പോള്‍ ഗൗരവത്തില്‍ പെരുമാറിയെന്നിരിക്കും. ഒരു കുഞ്ഞ് തീയില്‍ കൈവെയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ ചിലപ്പോള്‍ കുട്ടിയെ അടിച്ചുവെന്നിരിക്കും. വിദ്വേഷംകൊണ്ടാണോ അമ്മ കുട്ടിയെ അടിക്കുന്നത്? ഒരിക്കലുമല്ല. കുട്ടിയെ ആപത്തില്‍നിന്നും രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ്. യഥാര്‍ത്ഥ ഗുരു ശിഷ്യനെ  ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അതു ശിഷ്യന്റെ നന്മ ലക്ഷ്യമാക്കി മാത്രമായിരിക്കും.

വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതു നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ വേണ്ടിയല്ല, നമ്മുടെ സുരക്ഷിതത്ത്വത്തിനു വേണ്ടിയാണ്. അതുപോലെ യമനിയമങ്ങളും മറ്റു നിയന്ത്രണങ്ങളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടിയാണ്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ‘ഞാന്‍’ എന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പ് അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന് ഗുരുവിനറിയാം.

ചില രോഗികളുണ്ട്. നോവുമെന്നുള്ള പേടി കാരണം ഇന്‍ജക്ഷന്‍ എടുക്കുവാന്‍ സമ്മതിക്കില്ല. എന്നാല്‍ കുത്തിവയ്‌ക്കാതെ രോഗം മാറില്ല എന്നു ഡോക്ടര്‍ക്കറിയാം. അതിനാല്‍ ഡോക്ടര്‍ ബലം പ്രയോഗിച്ചാണെങ്കിലും കുത്തിവയ്‌ക്കും. കുത്തിവയ്‌ക്കാതിരുന്നാല്‍ ചിലപ്പോള്‍ രോഗി മരിച്ചെന്നുവരാം. രോഗം ഭേദമാകണമെങ്കില്‍ അതേ മാര്‍ഗ്ഗമുള്ളൂ. അതുപോലെ പറയുന്നതു കേട്ടില്ലെങ്കില്‍ നിര്‍ബ്ബന്ധിച്ചും ശിഷ്യനെ അനുസരിപ്പിക്കുന്നവനാണു യഥാര്‍ത്ഥ ഗുരു. വേണ്ടതു വേണ്ട സമയത്തുതന്നെ ചെയ്യണം. എങ്കിലേ ശിഷ്യന്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. ശിഷ്യനെക്കൊണ്ട് അതു ചെയ്യിക്കുക എന്നതാണു ഗുരുവിന്റെ കര്‍ത്തവ്യം.  

കടലാസു പൂക്കളുണ്ടാക്കുന്ന ഒരു കലാകാരന്‍ കത്രികകൊണ്ടു കടലാസ്സു മുറിച്ചു തുണ്ടുകളാക്കുന്നതു കാണുമ്പോള്‍ കാര്യമറിയാത്ത ഒരാള്‍ ചോദിക്കും, എന്തിനാണ് ഈ വര്‍ണ്ണക്കടലാസ് മുറിച്ചു പാഴാക്കിക്കളയുന്നതെന്ന്. മറ്റുള്ളവര്‍ കാണാത്ത ഒന്നിനെ കലാകാരന്‍ ആ കടലാസു കഷ്ണങ്ങളില്‍ കാണുന്നുണ്ട്. അതുപോലെ ശിഷ്യന്‍ തന്നില്‍ കാണാത്ത ഒന്നിനെ ഗുരു അവനില്‍ കാണുന്നുണ്ട്. ഗുരുവിന്റെ ശാസനയും ശകാരവുമെല്ലാം ശിഷ്യന്റെയുള്ളിലെ ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കുവാന്‍വേണ്ടി മാത്രമാണ്.  

ഏത് അനുഭവത്തെയും വേദനയാക്കുന്നതും സന്തോഷമാക്കുന്നതും അതനുഭവിക്കുന്നയാളുടെ മനോഭാവമാണ്. താന്‍ പ്രസവിക്കാന്‍ പോകുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഒരു ഗര്‍ഭിണിക്ക് ആ പത്ത് മാസവും ആഹഌദകരമായി മാറുകയാണ്. ഒരു  കുഞ്ഞിനെ നോക്കുന്നത് ആയയ്‌ക്ക് ആയാസകരമായ ജോലിയാകാം. എന്നാല്‍ പെറ്റമ്മയ്‌ക്ക് അത് ആയാസകരമായിട്ടുള്ള ജോലിയല്ല. അതുപോലെ തന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധമുള്ള ഒരു ശിഷ്യന് ഗുരുവിന്റെ ശാസനയും ശിക്ഷയും പീഡനവു മായി തോന്നുകയില്ല, അനുഗ്രഹമായേ തോന്നൂ.

ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. അതു യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയാണ്. യഥാര്‍ത്ഥ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായിക്കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്‌േനഹം മാത്രമാണു ഗുരുവിനുള്ളത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് ഗുരു ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ ഗുരു ഒരു ഉത്തമമാതാവിലും മീതെയാണ്.

Tags: അമൃതാനന്ദമയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.