Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സഹകരണ ബാങ്കുകളുടെ സ്വഭാവം ‘ലോക്കല്‍’, വീഴുമ്പോള്‍ ‘നാഷണല്‍’ ; ആര്‍ബിഐ മേല്‍നോട്ടം ഗുണകരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല.

എസ്. ആദികേശവന്‍ by എസ്. ആദികേശവന്‍
Jul 2, 2020, 03:00 am IST
in Article

അടുത്ത കാലത്ത് മുംബൈയേയും സമീപ പ്രദേശങ്ങളെയും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പിഎംസി ബാങ്ക് എന്നപഞ്ചാബ് ആന്‍ഡ് മഹാരാഷ്‌ട്ര കോഓപ്പറേറ്റീവ് ബാങ്കിന്റെ പതനം. വഴിവിട്ട് വായ്‌പകള്‍ കൊടുത്ത് അടച്ചുപൂട്ടേണ്ടിവന്ന ബാങ്ക് നഷ്ടപ്പെടുത്തിയത് ആയിരക്കണക്കിന് സാധാരണക്കാരുടെസമ്പാദ്യ, നിക്ഷേപങ്ങള്‍ ആയിരുന്നു. പണം പോയതിന്റെ ദുഃഖത്തില്‍ കുറെ പേര്‍ ആത്മഹത്യ ചെയ്തു. ഇത് മൂലം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയ്‌ക്ക് മൊത്തം മങ്ങലേറ്റു. മാത്രമല്ല മഹാരാഷ്‌ട്ര പോലെ ഉള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നു. ഇതിന്റെ പഴി റിസര്‍വ് ബാങ്കിനും ഭരണകൂടത്തിനും കേള്‍ക്കേണ്ടിയും  വന്നു. ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണമായ അധികാര പരിധിയില്‍ വരുന്നവയായിരുന്നില്ല. സംസ്ഥാനങ്ങളുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവയുടെ പ്രവര്‍ത്തനം. വ്യാപകമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ഈ മേഖലയില്‍ ഉണ്ടുതാനും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. അതാത് സംസ്ഥാനങ്ങള്‍ നല്‍കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് നിക്ഷേപകര്‍ക്കുള്ള പരിരക്ഷ. സഹകരണ ബാങ്കുകള്‍ തകരുമ്പോള്‍ അതിന്റെ ആഘാതം സാമ്പത്തിക മേഖലയെ മുഴുവനായും ബാധിക്കുകയും ചെയ്യും. നിലനില്‍ക്കുമ്പോള്‍ ”ലോക്കല്‍”, വീഴുമ്പോള്‍ ”നാഷണല്‍” എന്നത് ആണ് സഹകരണ ബാങ്കുകളുടെ സ്വഭാവം.

എല്ലാ ‘ബാങ്കും’ ബാങ്കല്ല  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചു റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും മാത്രമേ ”ബാങ്ക്” എന്ന പേര് ഉപയോഗിക്കാന്‍ പറ്റൂ. ഇവ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിന് നേരിട്ട് വിധേയമാകും. വാണിജ്യ ബാങ്കുകളെ പോലെ തന്നെ ഇവയും  റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക പരിശോധനയ്‌ക്കു വിധേയമാകും. ഇതിന്റെ ഗുണം സാധാരണക്കാരായ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്കാണ് ലഭിക്കുക. ഇനി അഞ്ചു ലക്ഷം വരെയുള്ള പരിരക്ഷ ഓരോ ബാങ്കിലെ നിക്ഷേപകര്‍ക്കും പ്രത്യേകം ലഭിക്കും. കോവിഡ് അനുബന്ധ അടച്ചിടലിന് മുമ്പായി ഈ ഭേദഗതി ലോകസഭയില്‍ കൊണ്ടുവന്നെങ്കിലും അത് പാസ്സാക്കി എടുക്കാന്‍ സാധിച്ചില്ല. അത് കൊണ്ടാണ്  ഓര്‍ഡിനന്‍സ് വഴി ഈ ഭേദഗതി നടപ്പാക്കിയത്.

ആര്‍ബിഐ  മേല്‍നോട്ടം  ഗുണകരം

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഈ അടുത്ത കാലത്താണ് സംയോജനത്തിന് വിധേയമായത്. കേരള ബാങ്ക് എന്ന പേരില്‍ പുതിയ സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പ്രൊഫ എം. എസ് ശ്രീരാം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സഹകരണ ബാങ്കുകളുടെ സംയോജനം നടന്നിട്ടുള്ളത്. ഏകദേശം 1,38,000 കോടി രൂപയുടെ നിക്ഷേപവും 77,000 കോടി രൂപയോളം വായ്‌പകളും ആണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് (സിംഹ ഭാഗവും സര്‍വീസ് കോ-ഓപ്പറേറ്റീവ് ”ബാങ്കു”കളുടെയാണ്) ഉള്ളത്. ഇത്രയും വലിയ തുകകള്‍ കൈകാര്യം ചെയ്യുന്ന മേഖലയ്‌ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു നോട്ടം ഉണ്ടാവുന്നത് സംസ്ഥാനത്തിനും ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യും. ഈ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചു സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കേരളത്തിലും മാറ്റങ്ങള്‍ വരുമെന്നുള്ളതില്‍ സംശയം ഇല്ല.  

അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്റ്റും ബാങ്കിങ് റെഗുലേഷന്‍ ആക്റ്റും തമ്മില്‍ വ്യത്യാസങ്ങളും ചേര്‍ച്ചയില്ലായ്‌മയും ഉണ്ട്. ഈ പ്രശനം രമ്യമായി, സംസ്ഥാനത്തിന്റെ സഹകരണ സാമ്പത്തിക മേഖലയ്‌ക്ക് കോട്ടം തട്ടാത്ത രീതിയില്‍, പരിഹരിക്കാന്‍ സാധിക്കണം. ക്രിയാത്മകമായി ഈ കേന്ദ്ര നടപടിയോട് പ്രതികരിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട രീതിയില്‍ ആണ് കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശ വാദം ഉണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായും പ്രൊഫഷനലായും സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. രാഷ്‌ട്രീയ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കി  പക്ഷെ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി തന്നെ  സഹകരണ മേഖലയിലെ ബാങ്കായ കേരള ബാങ്കിന് മുന്നേറുവാന്‍ സാധിക്കും.

(പൊതുമേഖല ബാങ്കിലെ ഉന്നത  ഉദ്യോഗസ്ഥനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

India

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)
Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.