Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടില്ല, വൈദ്യുതിയില്ല, ടിവിയില്ല, ഫോണില്ല; അനുഷ ആയിരങ്ങളിലൊരുവള്‍

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

സല്‍ജി.പി.എന്‍ by സല്‍ജി.പി.എന്‍
Jun 16, 2020, 10:19 am IST
in Kerala

കട്ടപ്പന: ഇടുക്കി കട്ടപ്പന വാഴവര കൗന്തി കണിയാംപറമ്പില്‍ അനീഷ് ജയന്റെ മകള്‍, വാഴവര ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനുഷയ്‌ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസ്സുകളേപ്പറ്റി കേട്ടറിവേയുള്ളൂ. അവള്‍ക്ക് അടച്ചുറപ്പുള്ള വീടില്ല, വൈദ്യുതിയോ, ടിവിയോ, മൊബൈലോ ഒന്നുമില്ല. നാലു തൂണില്‍, പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച, വീടെന്നുപോലും പറയാനാവാത്ത ഷെഡ്ഡിനുള്ളില്‍ കഴിയുന്ന അനുഷ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് അവസരം കിട്ടാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീകമാണ്.

സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തില്‍ ആയിരങ്ങളാണ് പഠനസൗകര്യം ലഭിക്കാതെ നിരാശരാകുന്നത്. ഇവരുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് എല്ലാം ശരിയായെന്ന് അധികൃതര്‍ വീമ്പിളക്കുന്നത്.

വീടിന് സമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചു സെന്റ് പുരയിടത്തില്‍ പ്ലാസ്റ്റിക് ഷെഡ് നിര്‍മിച്ചാണ് ഭാര്യയും അമ്മയും മക്കളും അടങ്ങുന്ന അനീഷിന്റെ ആറംഗ കുടുംബം കഴിയുന്നത്. കൂലിവേല ചെയ്താണ് അനീഷ് കുടുംബം പോറ്റുന്നത്. സ്ഥലത്തിന്റെ പട്ടയത്തില്‍ ചില പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ കിട്ടിയിട്ടില്ല. ഇതെല്ലാം പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ച് ലഭിക്കുന്നതിനും തടസ്സമായിരിക്കുകയാണ്. പട്ടയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അപേക്ഷകളും പരാതികളും നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇവിടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ അവസരത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് സ്‌കൂള്‍ അദ്ധ്യാപകരും പിടിഎയും ഉറപ്പു വരുത്തുവാന്‍ എത്തിയപ്പോള്‍ ഈ കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞിരുന്നു. തൊട്ടടുത്ത വീടുകളിലോ മറ്റെന്തെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ ചെന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കാനായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ അതിന് പുല്‍മേട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടണം. നിലവില്‍ ഇത് പ്രായോഗികവുമല്ല. ഇതോടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് അനീഷയും അച്ഛനമ്മമാരും.

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Tags: keralaeducationഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Education

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.