Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം അഞ്ചുമലപ്പാറ

ദിവസേന ആയിരത്തോളം ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനായി എത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ എത്താറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:00 am IST
in Travel

തട്ട: പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം കാണുവാന്‍ ആഗ്രഹിക്കുന്ന ആളുകളെ സ്വാഗതം ചെയ്യുകയാണ് അഞ്ചുമലപ്പാറ. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അവഗണനക്കിടയിലും അഞ്ചു മലപ്പാറ കാണുവാന്‍ എത്തുന്ന സന്ദര്‍ശകരുടെ തിരക്ക് ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്.  

ദിവസേന ആയിരത്തോളം ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനായി എത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ എത്താറുണ്ട്. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലേക്ക് കാല്‍നടയായി എത്താന്‍ കഴിയും.  

ജില്ലയില്‍ ടൂറിസത്തിന് ഏറ്റവുമധികം സാധ്യതയുള്ള പ്രദേശമാണ് അഞ്ചുമലപ്പാറ. അടൂര്‍, പത്തനാപുരം പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഈ പാറപ്പുറത്ത് എത്തിയാല്‍ പത്തനംതിട്ട, കൊല്ലം, ജില്ലയിലെയും സമീപ പ്രദേശങ്ങളായ പത്തനാപുരം പട്ടണം, സെന്റ്സ്റ്റീഫന്‍സ് കോളേജ് ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളുടെ ദൂരക്കാഴ്ച വളരെ മനോഹരമാണ്. ഒരുകാലത്ത് ദൂരെ കടല്‍ തിരമാലകള്‍ ഉള്‍പ്പെടെ എവിടെ നിന്നാല്‍ കാണാമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.  അഡ്വഞ്ചര്‍ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളാണ് ഇവിടെ അനുയോജ്യമെന്നാണ് അഭിപ്രായം ഉയരുന്നത്. മുന്‍പ് സംസ്ഥാന ടൂറിസം വകുപ്പിലേയും ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിലെയും പ്രതിനിധികള്‍ ഇവിടെയെത്തി സാധ്യതകള്‍ പരിശോധിച്ചിരുന്നു. ട്രക്കിങ്, റോപ്പ് കാര്‍, വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും കണ്ടെത്തിയിരുന്നു. പാറയുടെ മുകളിലുള്ള ചെറിയ കുളം കടുത്ത വേനലിലും വറ്റാറില്ല എന്നത് എടുത്തു പറയണ്ട കാര്യമാണ്.അഞ്ച് മലകളുടെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ അഞ്ചുമലയ്‌ക്ക് പ്രാധാന്യം വളരെയേറെയാണ്. കാഴ്ചയുടെ വിസ്മയം ഒരുക്കി സാഞ്ചാരികളെ കാത്തിരിക്കുന്ന അഞ്ചു മലപ്പാറയെപ്പറ്റി ഐതിഹ്യങ്ങളും കഥകളും ഏറെയാണ്. അഞ്ചു മലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, അക്കമല, എന്നിങ്ങനെ അഞ്ചു മലകളാണ് ഇവിടെ കാഴ്ചയുടെ വിസ്മയമാകുന്നത്. അഞ്ചുമലപ്പാറയെ ആയിരം തൂണിമല എന്ന വിളിപ്പേരിലും അറിയപ്പെടുന്നുണ്ട്.

പണ്ട് താന്നിക്കല്‍ തറവാട്ടുകാരുടെ പേരിലായിരുന്നു മല മുഴുവനും. പിന്നീട് കാടുവെട്ടി വിത്തുവിതച്ച് കരനെല്‍കൃഷി നടത്തിയ സ്ഥലമായിരുന്നു അഞ്ചു മലപ്പാറ. ഇവിടെ വിതച്ച വിത്തുപാകമായപ്പോള്‍ എല്ലാം ഉപയോഗ്യ ശൂന്യമായ മങ്കായ് പോയതായും കര്‍ഷകര്‍ അതെല്ലാം അഞ്ചു മലയിലെ പാറയുടെ മുകളില്‍ ഉപേക്ഷിച്ചുപോയതായും പറയുന്നു. മൂന്നു നാള്‍ക്കു ശേഷം കന്നുകാലികള്‍ക്ക് തീറ്റ തേടിയെത്തിയവര്‍ കണ്ടത് മങ്ക് ആയി ഉപേക്ഷിച്ചത് എല്ലാം നല്ല നെല്ലായി കിടക്കുന്നതാണ്. മാത്രമല്ല ആയിരം തുണിപാറ അളന്നിട്ടും നെല്ല് അധികം വന്നതായും പിന്നീട് അളക്കാതെ നെല്ല് കൊണ്ടുപോകുകയായിരുന്നു എന്നും അങ്ങനെയാണ് ആയിരം തൂണിമല എന്ന് അറിയപ്പെട്ടതെന്നും പഴമക്കാര്‍ പറയുന്നു. ഇതിനൊപ്പം  നാട്ടുകാരുടെ വിശ്വാസ പ്രസിദ്ധമായ സ്ഥലവുമാണിത്.

അഞ്ചുമലപ്പാറ പാറയുടെ വിസൃതി 14 ഏക്കറാണ്. വസ്തു മൊത്തത്തില്‍ 24 ഏക്കര്‍ ഉണ്ടെന്നാണ് റവന്യു രേഖകളിലെ കണക്ക്. എന്നാല്‍ പാറയുടെ സമീപ സ്ഥലങ്ങളെല്ലാം കൈയേറ്റക്കാരുടെ പിടിയിലാണ്. പാറയോട് ചേര്‍ന്നു നിന്ന മരങ്ങളെല്ലാം മുറിച്ച് മാറ്റിയിട്ടുണ്ട്. ഈ സ്ഥലത്ത് വിലയേറിയ വൃക്ഷങ്ങളും ധാരാളം നില്‍പ്പുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. മുന്‍പ് അമൂല്യമായ ധാരാളം ഔഷധ സസ്യങ്ങളും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. മുന്‍പ് പലതവണ ഈ പാറയും അനുബന്ധ പാറകളും പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു തടയുകയായിരുന്നു

Tags: ടൂറിസംAnjumalappara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.