Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തകര്‍ന്നടിഞ്ഞ് കൈത്തറി മേഖല; ജീവിതത്തിന്റെ ഇഴയടുപ്പിക്കാനാകാതെ കൈത്തറിത്തൊഴിലാളികള്‍

'കൂലി തോന്നുമ്പോഴാണ് തരിക. ലോക്ക്ഡൗണ്‍ കാലത്ത് കുടുംബം പട്ടിണിയായിരുന്നു. പകലന്തിയോളം പരുത്തിയോട് മല്ലടിച്ചിട്ട് കിട്ടുന്ന കൂലി കൊണ്ടാണ് കഴിഞ്ഞുപോന്നത്, ഇപ്പം അതില്ലാതായി.' 30 വര്‍ഷമായി ഖാദി നൂല്‍നൂല്പ് തൊഴിലാളിയായ മണിയമ്മയുടെ വാക്കുകള്‍. ഇതൊക്കെ മതി പ്രതിസന്ധി നേരിടുന്ന ഖാദി മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍.

Janmabhumi Online by Janmabhumi Online
Jun 10, 2020, 03:40 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചാത്തന്നൂര്‍: കൊറോണയില്‍ കൈത്തറി മേഖലയും തകര്‍ന്നടിഞ്ഞു. ജീവിതത്തിന്റെ ഇഴയടുപ്പിക്കാനാകാതെ തൊഴിലാളികള്‍ വലയുന്നു. കൈത്തറി മേഖലയെ തകര്‍ക്കുകയാണ് കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്തതെന്ന് ചാത്തന്നൂര്‍ ഗാന്ധി സ്മാരകനിധികേന്ദ്രത്തിലെ ദീപ രോഷത്തോടെ പറയുന്നു. ‘കൂലി തോന്നുമ്പോഴാണ് തരിക. ലോക്ക്ഡൗണ്‍ കാലത്ത് കുടുംബം പട്ടിണിയായിരുന്നു. പകലന്തിയോളം പരുത്തിയോട് മല്ലടിച്ചിട്ട് കിട്ടുന്ന കൂലി കൊണ്ടാണ് കഴിഞ്ഞുപോന്നത്, ഇപ്പം അതില്ലാതായി.’ 30 വര്‍ഷമായി ഖാദി നൂല്‍നൂല്പ് തൊഴിലാളിയായ മണിയമ്മയുടെ വാക്കുകള്‍. ഇതൊക്കെ മതി പ്രതിസന്ധി നേരിടുന്ന ഖാദി മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍.

‘എങ്ങനെയാണ് ദിവസങ്ങള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കേ അറിയൂ. ഇങ്ങനെയൊരവസ്ഥ ഉണ്ടാകല്ലേ എന്ന പ്രാര്‍ഥന മാത്രമേ ഇനിയുള്ളൂ.’ വര്‍ഷങ്ങളായി നൂല്‍ നൂല്പ് തൊഴിലാളിയായ ഗീതയുടെ വാക്കുകളില്‍ കണ്ണുനീരിന്റെ നനവ്. കൈത്തറിമേഖല നേരിടുന്ന പ്രതിസന്ധിയിലും മുന്നോട്ട് പോകുന്ന ചാത്തന്നൂര്‍ ഗാന്ധി സ്മാരകനിധി കേന്ദ്രത്തിലെ തൊഴിലാളികളുടെ വാക്കുകളാണിത്.  

ഇതിന്റെ കീഴില്‍ മാത്രം 150 തൊഴിലാളികളുണ്ട്. ഒരുദിവസം 250 രൂപയില്‍ താഴെയാണ് ലഭിക്കുന്ന കൂലി. മിനിമം കൂലി 400 രൂപയായി കണക്കാക്കി ബാക്കി തുക സര്‍ക്കാര്‍ നല്കാറുണ്ടെങ്കിലും അത് മാസങ്ങളായി കുടിശ്ശികയാണ്. ഒരുദിവസത്തെ കൂലിയില്‍നിന്ന് ഒന്നും ബാക്കിവയ്‌ക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് മൂന്നുമാസത്തോളം ഒരു വരുമാനവുമില്ലാതെ തൊഴിലാളി വീട്ടിലിരിക്കേണ്ടിവന്നത്.  

ഖാദി സ്ഥാപനങ്ങള്‍ക്ക് റിബേറ്റിനത്തിലും തുണി വിറ്റ വകയിലും കോടിക്കണക്കിന് രൂപ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. ഖാദി സ്ഥാപനങ്ങള്‍ക്ക് നല്കാനുള്ള കുടിശ്ശിക തുക മുഴുവന്‍ അനുവദിച്ചാല്‍ മാത്രമേ ലോക്ഡൗണിനു ശേഷവും തൊഴിലാളികള്‍ക്ക് എല്ലാദിവസവും തൊഴില്‍ ലഭിക്കൂ. കൊറോണ കാലത്തെ നിയന്ത്രണംമൂലം ജോലിചെയ്യാന്‍ കഴിയാതിരുന്ന ദിവസങ്ങളില്‍ കൂലിയോടുകൂടിയുള്ള അവധിയായി കണക്കാക്കിയാല്‍ മാത്രമേ ഖാദി തൊഴിലാളികളെ ഇന്നത്തെ ദുരവസ്ഥയില്‍നിന്ന് കരകയറ്റാന്‍ കഴിയൂ. ഒപ്പം തന്നെ തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്കുകയും ഇനിയുള്ള കാലത്തെങ്കിലും തുടര്‍ച്ചയായി തൊഴില്‍ ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യണം.  

കെട്ടിക്കിടക്കുന്ന ഖാദി തുണികള്‍ വിറ്റഴിക്കാന്‍ പ്രത്യേക റിബേറ്റുകള്‍ പ്രഖ്യാപിക്കുകയും പൂരക വരുമാനപദ്ധതി നവീകരിച്ച് തൊഴിലാളികള്‍ക്ക് നിശ്ചിത വരുമാനം പ്രതിമാസം ഉറപ്പുവരുത്തുകയും ചെയ്യണം. മിനിമംകൂലി കുടിശ്ശികയും ആയിരംരൂപ സഹായവും നല്കിയത് ഖാദി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്കിയെങ്കിലും പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ ഖാദി തൊഴിലാളിയെ സംരക്ഷിക്കാന്‍ കഴിയൂ. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണം.  

കേന്ദ്രസര്‍ക്കാര്‍ കൈത്തറി മേഖലയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജൂകള്‍ നല്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായവും നല്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും നേടിയെടുത്ത് കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാനം ശ്രമിക്കുന്നില്ലെന്നാണ് പരാതി.

അരുണ്‍ സതീശന്‍

Tags: Handloomതൊഴിലാളികൾ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

India

ദേശീയ കൈത്തറി ദിനം: തിങ്കളാഴ്ച പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിപങ്കെടുക്കും

govt. of kerala
Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Kerala

മോദിക്കും അമിത് ഷായ്‌ക്കും ഓണക്കോടി കണ്ണൂരില്‍നിന്ന് സമ്മാനിക്കുന്നത് കൈത്തറികൊണ്ടുള്ള കുര്‍ത്ത

Kottayam

ജീവനക്കാരിയെ കബളിപ്പിച്ച് കടയിലെ പണം തട്ടിയെടുത്തു

പുതിയ വാര്‍ത്തകള്‍

ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ് ; ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ല ; അസദുദ്ദീൻ ഒവൈസി

തുടരെത്തുടരെ താങ്കൾ മാത്രം ഇങ്ങനെ വിവാദങ്ങളിൽ ചെന്നു ചാടുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

ചുവന്ന കഫിയ ധരിച്ചെത്തി പലസ്തീൻ അനുകൂല പ്രസംഗം നടത്തി ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

പാക് ചാര വ്‌ളോഗർ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം കേരള ടൂറിസത്തിന്റെ ചെലവില്‍; താമസവും ഭക്ഷണവും ഒരുക്കി സംസ്ഥാന സർക്കാർ

ആൾ ഐസ് ഓൺ ശർമിഷ്ഠ പോസ്റ്റുമായി ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് ; പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് ശർമിഷ്ഠയെ ശിക്ഷിക്കരുത്

ഷെയ്ഖ് ഹസീനയുടേത് മനുഷ്യത്വത്തിനെതിരായ പ്രവൃത്തികൾ; അഞ്ച് കുറ്റങ്ങൾ ചുമത്തി ബംഗ്ലാദേശ്, രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും കുറ്റക്കാർ

വാരഫലം: 2025 ജൂണ്‍ 2 മുതല്‍ ജൂണ്‍ 8 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies