Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രോളിങ് നിരോധനം കഴിഞ്ഞാലും തോപ്പുംപടി ഹാര്‍ബറിനെ കാത്തിരിക്കുന്നത് ആശങ്ക

കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യമേഖല ട്രോളിങ് നിരോധനത്തിന് ശേഷവും സജീവമാകുമോയെന്ന ആശങ്കയില്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ ബോട്ടുടമകളും തൊഴിലാളികളും. കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെയെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കൊച്ചിയിലെ മത്സ്യമേഖല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 12:00 am IST
in Ernakulam

പള്ളുരുത്തി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യമേഖല ട്രോളിങ് നിരോധനത്തിന് ശേഷവും സജീവമാകുമോയെന്ന ആശങ്കയില്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ ബോട്ടുടമകളും തൊഴിലാളികളും. കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെയെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കൊച്ചിയിലെ മത്സ്യമേഖല.

കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതില്‍ ഭൂരിഭാഗവും ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകളാണ്. ഇതില്‍ 650 ഓളം വരുന്ന ഗില്‍നെറ്റ് ബോട്ടുകളില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളും തമിഴ്‌നാട് കുളച്ചല്‍, പുത്തൂര്‍ സ്വദേശികളാണ്. മുന്നൂറോളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളില്‍ 25 എണ്ണത്തില്‍ മാത്രമാണ് മലയാളികള്‍ ജോലി ചെയ്യുന്നത്. ബാക്കിയുള്ള മുഴുവന്‍ ബോട്ടുകളിലും പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട് സ്വദേശികളാണ്. ഇവരെല്ലാം ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം വരുന്നത്. 

എന്നാല്‍ രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാല്‍ ഓഗസ്റ്റ് ഒന്നിന് അവസാനിക്കുന്ന ട്രോളിങ് നിരോധനത്തിന് മുമ്പ് ഇവര്‍ക്ക്് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുമോയെന്നതാണ് പ്രശ്‌നം. പ്രത്യേകിച്ച് റെഡ് സോണായ തമിഴ്‌നാട്ടില്‍ നിന്ന് ഇവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെങ്കില്‍ അത് കൊച്ചി ഫിഷറീസ് ഹാര്‍ബറിന്റെ സ്തംഭനത്തിനിടയാക്കും. കാരണം 75ഓളം വരുന്ന പേഴ്‌സിന്‍ നെറ്റ് ബോട്ടിനേയും 25ഓളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളേയും മാത്രം ആശ്രയിച്ചാകും ഹാര്‍ബറിന്റെ മുന്നോട്ടുള്ള  പ്രവര്‍ത്തനം. ഇത് ബോട്ടുടമകളെ മാത്രമല്ല ഹാര്‍ബര്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്കും കനത്ത തിരിച്ചടിയാകും.

സംസ്ഥാനത്തെ 4,200 ഓളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളില്‍ മൂവായിരം ബോട്ടുകളിലും തൊഴിലാളികള്‍ തമിഴ്‌നാട് സ്വദേശികളാണ്. ഈ ബോട്ടുകളെല്ലാം വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് മത്സ്യ ബന്ധനത്തിന് പോകുന്നത്. അതുകൊണ്ട് തന്നെ ഇവരെ മടക്കി കൊണ്ട് വരേണ്ടത് സംസ്ഥാനത്തെ ബോട്ടുടമകളുടേയും അനുബന്ധ തൊഴിലാളികളുടേയും പ്രധാന ആവശ്യമാണ്.  

ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കിയെത്തിക്കാനാവശ്യമായ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ഇവരെ പതിനാല് ദിവസം നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിനും തയാറാണെന്ന് കോര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറി എം. മജീദ് പറഞ്ഞു.  

Tags: ട്രോളിങ്എറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു
Kerala

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.