Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലവര്‍ഷം ചതിച്ചാല്‍ എന്തു ചെയ്യും?

കേരളത്തിലങ്ങിങ്ങോളം കനത്ത മഴ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണമായ വാശിയോടെയാണ് മഴ പെയ്‌ത്ത്. സാധാരണ ഗതിയില്‍ കാലവര്‍ഷം എന്നു വരുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങനെയാവണമെന്നും ബന്ധപ്പെട്ടവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് വേണ്ട രീതിയില്‍ ചെയ്യുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാറില്ല. എന്തു കാര്യത്തിനും ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുകയല്ലാതെ ദൈവാംശമുള്ള ഒരു കാര്യവും നടത്താറില്ല എന്നതു വസ്തുതയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 3, 2020, 05:00 am IST
in Editorial

കേരളത്തില്‍ കാലവര്‍ഷമെത്തി. പൊതുവെ വൈകിയെത്താറുണ്ടായിരുന്ന വര്‍ഷകാലം ഇത്തവണ കൃത്യമായി എത്തിയതില്‍ സന്തോഷിക്കുന്നതിനൊപ്പം കണ്ണീര് വീഴാനുള്ള സാഹചര്യവുമുണ്ട്. ദൈവത്തിന്റെ നാടെങ്കിലും നിരന്തരം കണ്ണീര് വീഴ്‌ത്താനാണല്ലോ സംസ്ഥാനത്തിന്റെ യോഗം.

കേരളത്തിലങ്ങിങ്ങോളം കനത്ത മഴ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണമായ വാശിയോടെയാണ് മഴ പെയ്‌ത്ത്. സാധാരണ ഗതിയില്‍ കാലവര്‍ഷം എന്നു വരുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങനെയാവണമെന്നും ബന്ധപ്പെട്ടവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് വേണ്ട രീതിയില്‍ ചെയ്യുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാറില്ല. എന്തു കാര്യത്തിനും ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുകയല്ലാതെ ദൈവാംശമുള്ള ഒരു കാര്യവും നടത്താറില്ല എന്നതു വസ്തുതയാണ്.

ഇത്തവണയും അങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ മുന്നിട്ടിറങ്ങിയില്ല എന്നത് പകല്‍ പോലെ വ്യക്തം. ഒറ്റ മഴ കൊണ്ടു തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പുഴയായി. നഗരങ്ങളിലെ വെള്ളക്കെട്ടില്‍പ്പെട്ട് ആയിരങ്ങള്‍ ദുരിതത്തിലായി. തുടക്കത്തില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്തൊക്കെയെന്നത് അചിന്ത്യം.

ഇത്തവണ ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ കോവിഡ്-19 ഉണ്ട് എന്നതത്രെ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കുമുള്ള ആശ്വാസം. മഹാമാരി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന കാര്യം അവിടെ നില്‍ക്കട്ടെ. എന്തുകൊണ്ട് ആവശ്യമായ സമയമുണ്ടായിട്ടും മഴക്കാല പൂര്‍വ നടപടികള്‍ക്ക് ഗതിവേഗമുണ്ടായില്ല എന്ന വലിയചോദ്യം നിലനില്‍ക്കുന്നു. പുഴകളിലെ മണലും ചളിയും നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും അവസാന നിമിഷമാണത്രേ അത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന എക്കാലത്തെയും മഹാമാരി തന്നെയാണ് ഇതിന് വഴിവച്ചത്. കൊച്ചിയില്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്നാണ് അല്‍പമെങ്കിലും പുരോഗതി ഉണ്ടായതെന്നതാണ് വാസ്തവം. ജനങ്ങള്‍ക്കൊപ്പമെന്ന് ആവേശത്തോടെ പറയുന്ന ജനപ്രതിനിധികള്‍ എന്തുകൊണ്ടാണിത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതെന്നറിയില്ല. ഏതായാലും രണ്ടു പ്രളയങ്ങള്‍ അതിജീവിച്ച ജനങ്ങള്‍ക്ക് ഇനിയൊരു പ്രളയത്തെ മറികടക്കല്‍ അനായാസമെന്നാവും അവര്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലെ ഹതാശയര്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന ദൈന്യതയും നിലനില്‍ക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട അവര്‍ക്ക് എന്തിന്റെ പേരിലാണ് നീതി നിഷേധിക്കപ്പെട്ടതെന്ന് അറിയില്ല. കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അളവില്‍ മഴ പെയ്യുന്നതാണ് അപകടമായി തീരുന്നത്. ഇത് മുന്നില്‍കണ്ട് ശാസ്ത്രീയമായി മുന്നൊരുക്കം നടത്താതെ പോയതിന്റെ ദുരിതത്തിലേക്കാണിപ്പോള്‍ ജനങ്ങള്‍ തുഴയെറിയുന്നത്. നമ്പര്‍വണ്‍ കേരളത്തിന്റെ ജാതകവും നോക്കി ഗജകേസരി യോഗം പ്രതീക്ഷിക്കുന്ന പ്രതീതിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ളത് എന്നു പറയേണ്ടി വരും.

ഇത്തവണ പഴയതുപോലെ പ്രളയം വരികയും സ്ഥിതിഗതികള്‍ രൂക്ഷമാവുകയും ചെയ്താല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ പോലും സാധിക്കാതാവും. കോവിഡ് ഭീഷണിമൂലം സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലാവും. ഒന്നിനെക്കുറിച്ചും യഥാര്‍ത്ഥമായ വിവരത്തിന്റെ പശ്ചാത്തലത്തില്‍ നടപടിയെടുക്കാനുള്ള കരുത്തും കഴിവും കൈമോശം വന്ന സര്‍ക്കാരാണ് ഭരണത്തിലുള്ളത്. സ്ഥിരതയുള്ള നിലപാടോ ആത്മാര്‍ഥമായ ഇടപെടലോ അല്ല ഉണ്ടാവുന്നത്. കേവലം തരംതാണ രാഷ്‌ട്രീയത്തിന്റെ മെയ്‌പ്പയറ്റും കപടവേഷവുമാണ് സര്‍ക്കാരിനുള്ളത്. തങ്ങളുടെ കെടുകാര്യസ്ഥത ജനങ്ങളറിയാതിരിക്കാന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്ന ഒറ്റ അജണ്ടയേയുള്ളൂ. ആ അജണ്ട പ്രളയകാലത്ത് കച്ചിത്തുരുമ്പാവുമോയെന്ന് കണ്ടറിയണം.

Tags: keralaMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.