Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പട്ടു; ജനശതാബ്ദി യാത്ര ആരംഭിച്ചത് കോഴിക്കോട്ട് നിന്ന്

രാവിലെ 4.50ന് കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി ഇന്നലെ കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:03 pm IST
in Kozhikode
തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ പച്ചക്കൊടി വീശുന്ന ഗാര്‍ഡ്

തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ പച്ചക്കൊടി വീശുന്ന ഗാര്‍ഡ്

കോഴിക്കോട്: രണ്ടു മാസവും ഒരാഴ്ചയും നീണ്ടു നിന്ന അടച്ചിടലിനുശേഷം ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രണ്ടു ട്രെയിനുകളാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ട്രെയിനുകളാണിവ. രാവിലെ 4.50ന് കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ഇന്നലെ കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്. നേരത്തെ കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു റെയില്‍വേ തീരുമാനിച്ചതെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം കോഴിക്കോട് നിന്ന് സര്‍വ്വീസ് ആരംഭിക്കുകയായിരുന്നു. ഇതോടെ  കണ്ണൂരില്‍ നിന്ന് റിസര്‍വ്വ് ചെയ്ത നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടി.  

ഇന്നലെ രാവിലെ 6.05നാണ് ട്രെയിന്‍ കോഴിക്കോട് നിന്ന് യാത്ര തുടങ്ങിയത്. ഒരു ജില്ലയില്‍ ഒരു സ്റ്റേഷന്‍ എന്ന നിലയിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. തിരൂര്‍, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം എന്നീ സ്റ്റേഷനുകളിലായിരുന്നു സ്റ്റോപ്പ്. കോഴിക്കോട് നിന്ന് 199 യാത്രക്കാരാണ് ട്രെയിനില്‍ കയറിയത്. ഉച്ചയ്‌ക്ക് 1.45നാണ് രണ്ടാമത്തെ ട്രെയിനായ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി യാത്ര ആരംഭിച്ചത്. 314 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. തിരൂര്‍, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട ജനശതാബ്ദി ഉച്ചയ്‌ക്ക് 1.15 ഓടെ കോഴിക്കോട് എത്തി.

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും യാത്രയുടെ അര മണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക യാത്രക്കാരും നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ടിക്കറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കു മാത്രമായിരുന്നു യാത്രക്ക് അനുമതി. ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരായിരുന്നു മിക്കയാത്രക്കാരും. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. റിസര്‍വ്വേഷന്‍ ടിക്കറ്റ് ഇല്ലാത്തവരെ റെയില്‍വേസ്റ്റഷനിലേക്ക് പ്രവേശിപ്പിച്ചതുമില്ല. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടത്. തുടര്‍ന്ന് രോഗ ലക്ഷ്ണങ്ങളുണ്ടോയെന്ന പരിശോധനകളും നടത്തിയാണ് യാത്ര അനുവദിച്ചത്.  

കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി ഇന്ന് രാവിലെ 6.05നും ഉച്ചയ്‌ക്ക് 1.45നും കോഴിക്കോട് നിന്നും സര്‍വ്വീസ് ആരംഭിക്കും. മുംബൈയില്‍ നിന്നുള്ള കുര്‍ള – നേത്രാവതി എക്‌സ്പ്രസ് ഇന്ന് രാവിലെ എട്ടിന് കോഴിക്കോട്ടെത്തും.  

Tags: kozhikodeതീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.