Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രി വിദ്യാർത്ഥിയുടെ ദുരൂഹമരണം; ഫോറൻസിക് റിപ്പോർട്ട് വൈകുന്നു, പോലീസ് പൂഴ്‌ത്തിയതായും ആക്ഷേപം

കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദുരൂഹത നിറഞ്ഞ കേസിലെ ഫോറൻസിക്ക് റിപ്പോർട്ട് വൈകുന്നത്.മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു. മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
Jun 1, 2020, 08:33 am IST
in Kerala

തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും  ഫോറൻസിക് റിപ്പോർട്ട് വൈകുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദുരൂഹത നിറഞ്ഞ കേസിലെ ഫോറൻസിക്ക് റിപ്പോർട്ട് വൈകുന്നത്.മരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണം. 

ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചതാണ്. റിപ്പോർട്ട് വൈകുന്നതിനാൽ തുടരന്വേഷണവും നിലച്ചു. എന്നാൽ ഫോറൻസിക്ക് റിപ്പോർട്ട് തൽക്കാലത്തേക്ക് പൂഴ്‌ത്തിവെച്ചിരിക്കുകയാണെന്നും ആരോപണം ഉണ്ട്.കഴിഞ്ഞ ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ (21) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ്

പോസ്റ്റുമോർട്ടം റിപ്പോർട്ട്. പകൽ 12.15ന് മുമ്പ് മരണം സംഭവിച്ചെന്നും വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ ശരീരത്തിലുണ്ടെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ മരണസമയത്തിലടക്കം വ്യക്തതയില്ലാതെ വന്നതോടെയാണ് സംഭവത്തിൽ ലോക്കൽ പോലീസിന്റെ ഒത്തുകളി പുറത്ത് വന്നത്.  മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിദേയമാക്കേണ്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണത്തെ ബാധിക്കുന്നതിനിടയിലാണ് അവശേഷിക്കുന്ന തെളിവുകളുടെ പരിശോധഫലവും പൂഴ്‌ത്തിവെയ്‌ക്കുന്നത്.  

കോട്ടയം മെഡിക്കൽ കോളേജിലേക്ക് മെയ് 7ന് ഉച്ചകഴിഞ്ഞ് മാറ്റുന്നതിന് മുമ്പ് മൃതദേഹം പൂർണമായും പ്രഷർവാഷ് ചെയ്തിരുന്നതായാണ് സൂചന. എതോടെ ആന്തരിക അവയവ പരിശോധനയിലടക്കം അട്ടിമറി നടന്നതായി സൂചനയുണ്ട്. പീഡനം നടന്നിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കുന്ന വേജേനൽ ടെസ്റ്റ് അടക്കം ഇതോടെ നശിപ്പിക്കപ്പെട്ടു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ കൊളേജിലേക്ക് മോർച്ചറിയിലേക്ക് മാറ്റുന്നത്. അതായത് 4 മണിവരെ മൃതദേഹം പുഷ്പഗിരിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു. 

മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല. ലോക്കൽ പോലീസിൻെ അന്വേഷണ പിഴവിനെ തുടർന്ന് ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിനെ അട്ടിമറിക്കാൻ പോകുന്ന പ്രധാന ഘടകമാണ് ശാസ്ത്രീയ തെളിവുകൾ.  ദൂരൂഹസാഹചര്യം തുടക്കംമുതൽ നിലനിന്നിട്ടും പോസ്റ്റു മാർട്ടം പിറ്റേന്ന് മാറ്റിയതിലും സംശയം ജനിപ്പിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശമുണ്ടെങ്കിൽ രാത്രി വൈകിയും നടപടിക്രമങ്ങൾ തുടരാം. എന്നാൽ വിഷയത്തിൽ ഇതൊന്നും നടന്നിട്ടില്ല.

Tags: deathദിവ്യ പി. ജോൺ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.