Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മിഥ്യാജ്ഞാനത്തിലെ ജീവഭാവം

വിവേകചൂഢാമണി 132

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 1, 2020, 04:28 am IST
in Samskriti

ആത്മജ്ഞാനോപദേശം തുടരുന്നു.

ശ്ലോകം 196

സ്വനസ്യ ദ്രഷ്ടുര്‍ നിര്‍ഗുണസ്യാക്രിയസ്യ

പ്രത്യക് ബോധാന്ദ രൂപസ്യ ബുദ്ധേഃ

ഭ്രാന്ത്യാ പ്രാപ്‌തോ ജീവഭാവോ ന സത്യോ

മോഹാപായേ നാസ്ത്യ വസ്തു സ്വഭാവാത്

ദ്രഷ്ടാവും നിര്‍ഗുണനും നിഷ്‌ക്രിയനും പ്രത്യക് ബോധസ്വരൂപനും ആയ ആത്മാവിന് ബുദ്ധിയുടെ ഭ്രാന്തി മൂലം ഉണ്ടായതാണ് ജീവഭാവം. അത് സത്യമല്ല. മോഹം നീങ്ങുമ്പോള്‍ ആ ജീവഭാവവും ഇല്ലാതാകും. സാക്ഷിയായി എല്ലാം കണ്ടു കൊണ്ടിരിക്കുന്നതിനാലാണ് ആത്മാവിനെ ദ്രഷ്ടാവ് എന്ന് പറഞ്ഞത്. ഗുണമോ ക്രിയയോ ഇല്ലാത്ത ബോധവും ആനന്ദവും ചേര്‍ന്ന സ്വരൂപമാണത്. അറിവും ആനന്ദവും തന്നെ. മനസ്സിന്റെയും ബുദ്ധിയുടേയും തലങ്ങള്‍ക്കപ്പുറമാണ് ആത്മതത്വം എന്നാല്‍ അത് ഭ്രാന്തി മൂലം ബുദ്ധിയോട് ചേര്‍ന്ന് ഞാന്‍ എന്ന് അഭിമാനിക്കുമ്പോള്‍ ആത്മാവിന് ജീവഭാവം സംഭവിക്കുന്നു.

ഈ ജീവഭാവം വാസ്തവത്തില്‍ ഇല്ലാത്തതാണ്.അതുകൊണ്ട് തന്നെ അസത്യവുമാണ്. അത് ഭ്രാന്തി അഥവാ മോഹം മൂലം വന്നു പെട്ടതാണ്. ഭ്രാന്തി നീങ്ങുമ്പോള്‍ ഈ അസത്യഭാവവും ഇല്ലാതെയാകും. സ്വപ്‌നത്തില്‍ ചിലപ്പോള്‍ നാം ബന്ധനത്തില്‍ അകപ്പെട്ടതായോ തുറുങ്കില്‍ അടയ്‌ക്കപ്പെട്ടതായോ ഒക്കെ അനുഭവം ഉണ്ടായേക്കാം. എന്നാല്‍ ഉണരുമ്പോള്‍ അത് വാസ്തവമല്ലായിരുന്നുവെന്നും വെറും സ്വപ്‌നമായിരുന്നുവെന്നും ബോധ്യമാകും.

സ്വപ്‌നത്തില്‍ മാത്രമായിരുന്നു ബന്ധനമുണ്ടായത്. സ്വപ്‌നം തീര്‍ന്നപ്പോള്‍ അതും തീര്‍ന്നു. ഇതു പോലെ അറിവിലേക്ക് ഉണരുമ്പോള്‍ ഈ ജീവഭാവവും അതുമായി ബന്ധപ്പെട്ട സംസാരവും വെറും തോന്നലായിരുന്നു എന്ന് ബോധ്യമാകും.

ജ്ഞാനം ഉദിക്കുമ്പോള്‍ മോഹം നീങ്ങും. ആത്മജ്ഞാനം വന്നാല്‍ പിന്നെ അജ്ഞാനത്തിന് നിലനില്‍പ്പില്ല. സൂര്യപ്രകാശം വരുമ്പോള്‍ ഇരുട്ട് താനെ നീങ്ങുന്നത് നമുക്ക് അനുഭവമുള്ളതാണല്ലോ.

എന്നാല്‍ ഭ്രാന്തി നിലനില്‍ക്കുന്നിടത്തോളം കാലം അനുഭവപ്പെടുന്നതൊക്കെ സത്യമായി തോന്നും.എന്നാല്‍ അവയ്‌ക്ക് സത്യത്വമില്ല. ഭ്രാന്തിയില്‍ നിന്ന് ഉണ്ടാകുന്നതിന് ഉണ്‍മയില്ല. സ്വപ്‌ന പ്രപഞ്ചത്തില്‍ മാത്രമേ സ്വപ്‌ന വസ്തുക്കളും അനുഭവവും സത്യമെന്ന് തോന്നിക്കുകയുള്ളൂ. സത്യത്വമില്ലാത്തതിനാല്‍ ഉണര്‍ന്നാല്‍ ഇവ പാടേ നീങ്ങുകയും ചെയ്യും. അതിനാല്‍ ആത്മജ്ഞാനത്തിലേക്ക് ഉണരണം.

ശ്ലോകം 197

യാവദ് ഭ്രാന്തിസ്താവദേവാസ്യ സത്താ

മിഥ്യാജ്ഞാനോജ്ജൃംഭിതസ്യ പ്രമാദാത്

രജ്ജ്വാം സര്‍പ്പോ ഭ്രാന്തി കാലീന ഏവ

ഭ്രാന്തേര്‍നാശേ നൈവ സര്‍പ്പോ/പി തദ്വത്

പ്രമാദം കാരണം മിഥ്യാ ജ്ഞാനത്തില്‍ നിന്ന് പ്രകടമാകുന്ന ജീവഭാവം ഭ്രാന്തിയുള്ള കാലമേ നില നില്‍ക്കൂ. കയറില്‍ പാമ്പ് എന്ന തെറ്റിദ്ധാരണ ഭ്രാന്തി കാലത്ത് മാത്രമാണ്. ഭ്രമം നീങ്ങിയാല്‍ പിന്നെ പാമ്പില്ല. അതുപോലെയാണിത്.വളരെയധികം അറിയപ്പെടുന്ന മറ്റൊരു ഉദാഹരണത്തിലൂടെയാണ് ഇതിനെ ഇവിടെ മനസ്സിലാക്കിത്തരുന്നത്. അരണ്ട വെളിച്ചത്തിലും മറ്റും കയര്‍ കിടക്കുന്നത് കണ്ട് പാമ്പ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അത് ഭ്രാന്തിയാണ്. വെളിച്ചം വന്നാല്‍ ആ ഭ്രാന്തി മാറുകയും ചെയ്യും.

പ്രമാദംഎന്നാല്‍ അവിവേകം, പിഴവ് എന്നൊക്കെ അര്‍ത്ഥം. തന്‍മൂലമുണ്ടാകുന്ന വെറും തോന്നല്‍ മാത്രമാണ് ജീവഭാവം. എത്രകാലം ഈ ഭ്രാന്തി നിലനില്‍ക്കുന്നുവോ അത്രയും കാലം ജീവഭാവവും ഉണ്ടാകും. അറിവിന്റെ വെളിച്ചം വീണാലേ ബുദ്ധിയിലെ മറ നീങ്ങൂ. അപ്പോള്‍ അവിവേകം ഇല്ലാതാകും, ജീവഭാവം ഒടുങ്ങും. അപ്പോള്‍ ആത്മസ്വരൂപം വെളിപ്പെടും.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.