Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒടുവില്‍, കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം

എല്ലാ മൗലിക അവകാശങ്ങള്‍ക്കും മേല്‍ മിതമായ നിയന്ത്രണം നമ്മുടെ ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ദശാബ്ദങ്ങളായി യുക്തിരഹിതമായ നിയന്ത്രണങ്ങളുടെ ഇരകളാണ് നമ്മുടെ കര്‍ഷകര്‍.

എം. വെങ്കയ്യ നായിഡു by എം. വെങ്കയ്യ നായിഡു
May 28, 2020, 03:00 am IST
in Article

വൈവിധ്യങ്ങളായ കാര്‍ഷിക ഉത്പന്നങ്ങളും അനുബന്ധ വസ്തുക്കളും  ഉത്പാദിപ്പിക്കുന്ന മുന്‍നിര ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇതില്‍ ചിലതെല്ലാം കയറ്റുമതിയും ചെയ്യുന്നു. പലവിധ സാഹചര്യങ്ങളേയും അഭിമുഖീകരിച്ച് അശ്രാന്തമായി കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരോടാണ് നാം കടപ്പെട്ടിരിക്കുന്നത്. കുരുക്ഷേത്ര യുദ്ധ വേളയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍  അര്‍ജുനനോട് ഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യാനാണ് ഉപദേശിക്കുന്നത്.  ആ നിഷ്‌കാമ കര്‍മത്തിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ കര്‍ഷകര്‍. രാവെന്നോ പകലെന്നോ ഇല്ലാതെ, മഞ്ഞെന്നോ വെയിലെന്നോ മഴയെന്നോ ഇല്ലാതെ, പര്യാപ്തമായ വിള ലഭിക്കുമോ എന്നറിയാതെ അവര്‍ അധ്വാനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് അധ്വാനത്തിന്റെ വില പലപ്പോഴും ലഭിക്കാറില്ല. ഒരു കര്‍ഷകന്റെ മകന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനെല്ലാം സാക്ഷിയാണ്.

എല്ലാ മൗലിക അവകാശങ്ങള്‍ക്കും മേല്‍ മിതമായ നിയന്ത്രണം നമ്മുടെ ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ദശാബ്ദങ്ങളായി  യുക്തിരഹിതമായ നിയന്ത്രണങ്ങളുടെ ഇരകളാണ് നമ്മുടെ കര്‍ഷകര്‍. അവര്‍ ഉത്പാദിപ്പിക്കുന്നത്, അയല്‍പക്കങ്ങളില്‍ പോലും വിറ്റഴിക്കുന്നതിന് സ്വാതന്ത്ര്യമില്ല. ന്യായമായ വില എന്നത് ഇന്നും അവര്‍ക്കൊരു മരീചികയാണ്. വിപണിയുടെ, ഇടനിലക്കാരന്റെ, പണം കടം കൊടുക്കുന്നവന്റെ ദയയെ ആധാരമാക്കിയാണ് അവന്റെ ആദായം. വിതരണ ശൃംഖലയിലുള്ളവരാണ് കൂടുതല്‍ ലാഭം നേടുന്നത്.  

കര്‍ഷകര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1943 ല്‍ ഉണ്ടായ ക്ഷാമം, അറുപതുകളില്‍ നേരിട്ട ഭക്ഷ്യ അപര്യാപ്തത, വരളര്‍ച്ച എന്നിവയാണ് കര്‍ഷകരുടെ വിപണന സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്ന, ചൂഷണം ചെയ്യുന്ന നിയന്ത്രണങ്ങള്‍ക്ക് നിദാനം. 1955 ലെ അവശ്യ വസ്തുനിയമം, സംസ്ഥാനങ്ങളുടെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റീസ് നിയമം  എന്നിവ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ഇച്ഛാനുസരണം വില്‍ക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. ഉപഭോക്തൃ വിപണിയിലെ ഇരകളാണ് കര്‍ഷകര്‍. അവരുടെ നിസ്സഹായാവസ്ഥയുടേയും ചൂഷണം ചെയ്യപ്പെടലിന്റേയും അടിസ്ഥാന കാരണവും ഇതാണ്.  

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങള്‍, വേഗം കേടുവരുന്ന സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം, കോള്‍ഡ് സ്‌റ്റോറേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ രാജ്യം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

ഭക്ഷ്യ സുരക്ഷയുടെ ആധാരശിലയാണ് കര്‍ഷകര്‍. സ്വപ്രയത്‌നത്താല്‍ അവര്‍ അത് ഉറപ്പുവരുത്തുകയും രാജ്യത്തിന് അഭിമാനമാവുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് അര്‍ഹമായതൊന്നും തിരിച്ചു കിട്ടുന്നില്ല.  

രാജ്യത്തെ സാമ്പത്തിക വൈജാത്യം നിമിത്തം ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം.  അതോടൊപ്പം ഉത്പാദകന്റെ നിര്‍മാണ ചെലവും പരിഗണിക്കേണ്ടതുണ്ട്. ഇതില്‍ ഒരു സന്തുലിതാവസ്ഥയില്ലെങ്കില്‍ കര്‍ഷകര്‍ നിസ്സഹായരാകും. നിയന്ത്രിതമായ വ്യാപാരവും വിപണി നയങ്ങളും കര്‍ഷകരുടെ വരുമാനത്തില്‍ കാതലായ നഷ്ടം വരുത്തും.  

കാത്തിരുന്ന സ്വാതന്ത്ര്യം

കര്‍ഷകര്‍ക്ക് വിപണി സ്വാതന്ത്ര്യത്തില്‍ കാലങ്ങളായി ഉണ്ടായിരുന്ന നിയന്ത്രണം ഇല്ലാതാക്കിക്കൊണ്ടുള്ള പ്രഖ്യാപനമാണ് അടുത്തിടെ കൊറോണ പാക്കേജിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുള്ളത്. സാമ്പത്തിക രംഗത്ത് ഉണര്‍വേകുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ കാര്‍ഷിക, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ ധനമന്ത്രി നിര്‍മലാസീതാരാമന്‍ വിശദീകരിക്കുകയുണ്ടായി.  

കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കായി 4 ലക്ഷം കോടി രൂപയുടെ പാക്കേജ് കൊണ്ട് ലക്ഷ്യമിടുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വായ്‌പാ പരിധി ഉയര്‍ത്തുക എന്നിവയാണ്. അവശ്യ വസ്തു നിയമം, എപി

എംസി നിയമങ്ങള്‍ എന്നിവയില്‍ കാലോചിതമായ മാറ്റം വരുത്തും എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. അങ്ങനെയെങ്കില്‍ കര്‍ഷകരെ സംബന്ധിച്ച് അതൊരു നിര്‍ണായക നേട്ടമാണ്. കര്‍ഷകര്‍ ഒരുതരത്തിലും ചൂഷണം ചെയ്യാപ്പെടാതിരിക്കുന്നതിന് അത്യന്തം ഉത്തരവാദിത്തത്തോടുകൂടി മാത്രമേ പുനരവലോകനം നടത്താവൂ. അത് അടിയന്തരമായി നിര്‍വഹിക്കുകയും വേണം. നിരവധി പേര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വിഭവങ്ങള്‍ സമാഹരിക്കുന്നുണ്ട്. ഫാം പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകളുടെ ഫലപ്രദമായ ഇടപെടല്‍ ഇവിടെ ആവശ്യമാണ്. കര്‍ഷകരുടെ വിലപേശല്‍ ശേഷി ഉയര്‍ത്തുന്നതിനും അവര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും ഇത് അനിവാര്യമാണ്. കരാര്‍ അടിസ്ഥാനത്തിലുള്ള കൃഷിയും, സ്വകാര്യ നിക്ഷേപങ്ങള്‍ സജ്ജമാക്കുന്നതിന് പുറമെ ആവശ്യമാണ്.  

നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പാക്കേജ് എന്നതാണ് മറ്റൊരു പ്രത്യേകത. കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങി ഇതര മാര്‍ഗ്ഗങ്ങളിലൂടെയും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഉത്തേജക പാക്കേജാണിത്.  

ഈ കൊറോണ കാലയളവില്‍ നിരവധിയാളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങള്‍ മാത്രമാണ് ആശ്രയം. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമാണ്. അവര്‍ ഉത്പാദിപ്പിക്കുന്നതിന്് ഇഷ്ടമുള്ളയിടത്ത് വിപണി കണ്ടെത്തുന്നതിനുള്ള സ്വാതന്ത്ര്യം അവര്‍ അര്‍ഹിക്കുന്നു. അത് ഉടന്‍ യാഥാര്‍ത്ഥ്യമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.