Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപായ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം, ഗൂഗിള്‍ ആപ്പിന്റെ സഹായത്തിനും സർക്കാർ അനുമതി നൽകിയിട്ടില്ല

മുല്ലപ്പെരിയാര്‍ ദുരന്ത ഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച ഏര്‍ലി വാണിങ് സിസ്റ്റം ആണ് സ്ഥാപിച്ചതിന്റെ പിറ്റേ വര്‍ഷം തകരാറിലായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:14 pm IST
inKerala

പീരുമേട്: മുല്ലപ്പെരിയാര്‍ ദുരന്തഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച അപായസൂചന മുന്നറിയിപ്പ് സംവിധാനം (ഏര്‍ലി വാണിങ് സിസ്റ്റം) പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം. മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി റിസര്‍വോയര്‍ വരെ പെരിയാര്‍ തീരുവുമായി ബന്ധപ്പെട്ട ആറ് വില്ലേജ് ഓഫീസുകളിലാണ് ഏര്‍ലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. ഷട്ടറിലെ വെള്ളം തുറന്ന് വിടുന്നതടക്കം ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട എന്തുണ്ടായാലും പോലീസ് വയര്‍ലസിന്റെ സഹായത്തോടെ സൈറണ്‍ മുഴക്കി മുന്നറിയിപ്പു നല്‍കുന്നതായിരുന്നു പദ്ധതി.

ഇതിനായി 2009 നവംബറില്‍ വള്ളക്കടവ്, 66-ാം മൈല്‍, മഞ്ചുമല, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആന്റീനയും, ഉച്ചഭാഷിണിയും സ്ഥാപിച്ചു. അഞ്ച് കിലോ മീറ്റര്‍ ആകാശദൂരം അപായസൂചന നല്‍കുന്ന സൈറണിന്റെ ശബ്ദം കേട്ട് ജനങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ സ്ഥാപിച്ച അതേ വര്‍ഷം തന്നെ ആന്റീന നിലംപൊത്തി. പിന്നീടിത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. 

വയര്‍ലെസ് ഒഴിവാക്കി മൊബൈല്‍ ബാന്‍ഡ് വിഡ്ത്ത് പ്രയോജനപ്പെടുത്തി പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ അപായസൂചനകളും നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനവും നടപ്പിലായില്ല. അതിനിടെ ഗൂഗിള്‍ ആപ്പിന്റെ സഹായത്തോടെ മുല്ലപ്പെരിയാര്‍ ദുരന്തബാധിത മേഖലകളിലെ മൊബൈല്‍ ഫോണുകളെ ബന്ധിപ്പിച്ച് കോവിഡ് 19 ന്റെ മുന്നറിയിപ്പിന് സമാനമായ രീതിയില്‍ അപായസൂചന നല്‍കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു വന്നു.

പ്രകൃതിദുരന്ത പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ റവന്യൂ ഉദ്യോഗസ്ഥരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശവും പരിഗണിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ ദുരന്ത ഭീതിയില്‍ പെരിയാര്‍ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് അപായസൂചന നല്‍കാനുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ പക്കലില്ല.  

കാലവര്‍ഷം അടത്തെത്തി നില്‍ക്കെ 2018ലുണ്ടായ പ്രകൃതി ദുരന്തം പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുകയാണ്. മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ പാതിരാത്രിയിലാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഷട്ടര്‍ തുറന്നത്. വലിയ തോതിലുള്ള നാശനഷ്ടത്തിന് ഇത് ഇടയാക്കിയിരുന്നു. ഈ വര്‍ഷം മഴ കനക്കുമെന്നാണ് വിവിധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന മുന്നറിയിപ്പ്. ഇടുക്കി ഡാമില്‍ 40% കൂടുതല്‍ ജലശേഖരം നിലവിലുണ്ട്. മഴ കനത്താല്‍ ഇടുക്കി വളരെ വേഗത്തില്‍ നിറയും. ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി നിറഞ്ഞ് തുറന്നുവിട്ടാല്‍ അത് കനത്ത നാശത്തിന് ഇടയാക്കും.

Tags: Monsoonഗൂഗിള്‍മുല്ലപ്പെരിയാര്‍ അണക്കെട്ട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Kerala

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.