Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഴയെത്തും മുന്‍പേ മുന്‍കരുതല്‍ വേണം

മാര്‍ച്ച് ഒന്നു മുതല്‍ ശക്തമായ തോതിലുള്ള കാറ്റും മഴയുമാണ് സംസ്ഥാനത്തെ പല ജില്ലകളിലുമുണ്ടായത്. ഇപ്പോള്‍ തന്നെ ഒറീസയിലും പശ്ചിമബംഗാളിലും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചിരിക്കുകയാണ്. നിരവധിപേര്‍ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് കരതൊട്ട ഈ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും കേരളത്തെയും ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം ചുഴലിക്കാറ്റുകള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2020, 05:13 am IST
in Editorial

കാലവര്‍ഷം തുടങ്ങാന്‍ ഇനിയും സമയമുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഭയം മലവെള്ളംപോലെ നിറയുകയാണ്. 2018 ലും 2019 ലും കേരളത്തെ വിഴുങ്ങിയ പ്രളയം ഈ മഴക്കാലത്തും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയാണ് ഇതിനു കാരണം. അധിക വേനല്‍ മഴ കൊണ്ടുതന്നെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. പ്രതീക്ഷിക്കുന്ന കാലവര്‍ഷം  ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറഞ്ഞു കവിയുമെന്ന് ഉറപ്പ്. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നുമൊക്കെ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഈ അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. കേരളത്തെ അങ്ങോളമിങ്ങോളം  വെള്ളത്തിലാഴ്‌ത്തിയ രണ്ട് പ്രളയ ദുരന്തങ്ങളുടെ അനുഭവങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. പ്രളയ ദുരന്തമുണ്ടാക്കിയ കെടുതികളില്‍നിന്ന് ഇനിയും മോചിതരാവാത്ത ആയിരക്കണക്കിന് മലയാളികളുണ്ട്.

മാര്‍ച്ച് ഒന്നു മുതല്‍ ശക്തമായ തോതിലുള്ള കാറ്റും മഴയുമാണ് സംസ്ഥാനത്തെ പല ജില്ലകളിലുമുണ്ടായത്. ഇപ്പോള്‍ തന്നെ ഒറീസയിലും പശ്ചിമബംഗാളിലും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചിരിക്കുകയാണ്. നിരവധിപേര്‍ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് കരതൊട്ട ഈ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും കേരളത്തെയും ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം ചുഴലിക്കാറ്റുകള്‍. 2017ല്‍ തമിഴ്‌നാട്ടിലും കേരളത്തിന്റെ തെക്കന്‍ തീരത്തും വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ വളരെ വലുതായിരുന്നു. മത്സ്യബന്ധനത്തിനുപോയി അന്നു കാണാതായ ചിലരെ ഇന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ മുന്‍കരുതലെടുക്കാതിരുന്നതാണ് നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിച്ചത്. രോഷാകുലരായ ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞുവയ്‌ക്കുന്ന സ്ഥിതിവിശേഷം വരെ അന്നുണ്ടായി.

നാല്‍പ്പത്തിനാല് നദികള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. എന്നാല്‍ ഈ നദികള്‍ ജനങ്ങള്‍ക്ക് ശാപമായി മാറുന്നതാണ് പ്രളയദുരന്തകാലത്ത് കണ്ടത്. അതി തീവ്രമഴയില്‍ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകള്‍ യഥാസമയം തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. ഭയപ്പെടാനില്ല, എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ മഴ നിലയ്‌ക്കാതെ പെയ്തതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. എല്ലാ അണക്കെട്ടുകളും ഒരുമിച്ചു തുറന്നുവിട്ടു. ഇതോടെ അതുവരെ കാണാതിരുന്ന പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അണക്കെട്ടുകള്‍ നേരത്തെ ഘട്ടംഘട്ടമായി തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയും, പ്രകൃതി ദുരന്തങ്ങള്‍ പണം പിരിക്കാനുള്ള അവസരമായി കാണുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ കയ്യൊഴിയണം. ഈ രംഗത്തെ വിദഗ്‌ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് കാലേകൂട്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയണം.

മഴക്കാലം പകര്‍ച്ചപ്പനികളുടെ കാലം കൂടിയാണ്. ഇപ്പോള്‍ത്തന്നെ പല ജില്ലകളിലും എലിപ്പനി, ഡെങ്കുപ്പനി എന്നിവ കണ്ടു തുടങ്ങി. ഓരോ തവണയും പതിനായിരക്കണക്കിനാളുകള്‍ക്കാണ് സംസ്ഥാനത്ത് പനി ബാധിക്കുന്നത്. ആരോഗ്യസുരക്ഷയെക്കുറിച്ച് വാചാലരാകുമ്പോഴും രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ആശുപത്രികളില്‍ പരിമിതമാണ്. കേരള മോഡല്‍ ഗിരിപ്രഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്  ചികിത്സയ്‌ക്ക് പകരമാവില്ല. രോഗബാധിതര്‍ അടിക്കടി വര്‍ധിച്ച് കോവിഡ്-19 എന്ന മഹാമാരി കേരളത്തെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടെ പനി കൂടി പടര്‍ന്നുപിടിച്ചാല്‍ മഹാദുരന്തമാകും. ഇത് ഒഴിവാക്കാന്‍ മേനി പറച്ചില്‍ നിര്‍ത്തി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം.

Tags: keralaRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.