Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഴയെത്തും മുന്‍പേ മുന്‍കരുതല്‍ വേണം

മാര്‍ച്ച് ഒന്നു മുതല്‍ ശക്തമായ തോതിലുള്ള കാറ്റും മഴയുമാണ് സംസ്ഥാനത്തെ പല ജില്ലകളിലുമുണ്ടായത്. ഇപ്പോള്‍ തന്നെ ഒറീസയിലും പശ്ചിമബംഗാളിലും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചിരിക്കുകയാണ്. നിരവധിപേര്‍ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് കരതൊട്ട ഈ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും കേരളത്തെയും ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം ചുഴലിക്കാറ്റുകള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 22, 2020, 05:13 am IST
inEditorial

കാലവര്‍ഷം തുടങ്ങാന്‍ ഇനിയും സമയമുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഭയം മലവെള്ളംപോലെ നിറയുകയാണ്. 2018 ലും 2019 ലും കേരളത്തെ വിഴുങ്ങിയ പ്രളയം ഈ മഴക്കാലത്തും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയാണ് ഇതിനു കാരണം. അധിക വേനല്‍ മഴ കൊണ്ടുതന്നെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. പ്രതീക്ഷിക്കുന്ന കാലവര്‍ഷം  ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറഞ്ഞു കവിയുമെന്ന് ഉറപ്പ്. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നുമൊക്കെ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഈ അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. കേരളത്തെ അങ്ങോളമിങ്ങോളം  വെള്ളത്തിലാഴ്‌ത്തിയ രണ്ട് പ്രളയ ദുരന്തങ്ങളുടെ അനുഭവങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. പ്രളയ ദുരന്തമുണ്ടാക്കിയ കെടുതികളില്‍നിന്ന് ഇനിയും മോചിതരാവാത്ത ആയിരക്കണക്കിന് മലയാളികളുണ്ട്.

മാര്‍ച്ച് ഒന്നു മുതല്‍ ശക്തമായ തോതിലുള്ള കാറ്റും മഴയുമാണ് സംസ്ഥാനത്തെ പല ജില്ലകളിലുമുണ്ടായത്. ഇപ്പോള്‍ തന്നെ ഒറീസയിലും പശ്ചിമബംഗാളിലും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചിരിക്കുകയാണ്. നിരവധിപേര്‍ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് കരതൊട്ട ഈ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും കേരളത്തെയും ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം ചുഴലിക്കാറ്റുകള്‍. 2017ല്‍ തമിഴ്‌നാട്ടിലും കേരളത്തിന്റെ തെക്കന്‍ തീരത്തും വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ വളരെ വലുതായിരുന്നു. മത്സ്യബന്ധനത്തിനുപോയി അന്നു കാണാതായ ചിലരെ ഇന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ മുന്‍കരുതലെടുക്കാതിരുന്നതാണ് നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിച്ചത്. രോഷാകുലരായ ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞുവയ്‌ക്കുന്ന സ്ഥിതിവിശേഷം വരെ അന്നുണ്ടായി.

നാല്‍പ്പത്തിനാല് നദികള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. എന്നാല്‍ ഈ നദികള്‍ ജനങ്ങള്‍ക്ക് ശാപമായി മാറുന്നതാണ് പ്രളയദുരന്തകാലത്ത് കണ്ടത്. അതി തീവ്രമഴയില്‍ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകള്‍ യഥാസമയം തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. ഭയപ്പെടാനില്ല, എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ മഴ നിലയ്‌ക്കാതെ പെയ്തതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. എല്ലാ അണക്കെട്ടുകളും ഒരുമിച്ചു തുറന്നുവിട്ടു. ഇതോടെ അതുവരെ കാണാതിരുന്ന പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അണക്കെട്ടുകള്‍ നേരത്തെ ഘട്ടംഘട്ടമായി തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയും, പ്രകൃതി ദുരന്തങ്ങള്‍ പണം പിരിക്കാനുള്ള അവസരമായി കാണുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ കയ്യൊഴിയണം. ഈ രംഗത്തെ വിദഗ്‌ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് കാലേകൂട്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയണം.

മഴക്കാലം പകര്‍ച്ചപ്പനികളുടെ കാലം കൂടിയാണ്. ഇപ്പോള്‍ത്തന്നെ പല ജില്ലകളിലും എലിപ്പനി, ഡെങ്കുപ്പനി എന്നിവ കണ്ടു തുടങ്ങി. ഓരോ തവണയും പതിനായിരക്കണക്കിനാളുകള്‍ക്കാണ് സംസ്ഥാനത്ത് പനി ബാധിക്കുന്നത്. ആരോഗ്യസുരക്ഷയെക്കുറിച്ച് വാചാലരാകുമ്പോഴും രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ആശുപത്രികളില്‍ പരിമിതമാണ്. കേരള മോഡല്‍ ഗിരിപ്രഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്  ചികിത്സയ്‌ക്ക് പകരമാവില്ല. രോഗബാധിതര്‍ അടിക്കടി വര്‍ധിച്ച് കോവിഡ്-19 എന്ന മഹാമാരി കേരളത്തെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടെ പനി കൂടി പടര്‍ന്നുപിടിച്ചാല്‍ മഹാദുരന്തമാകും. ഇത് ഒഴിവാക്കാന്‍ മേനി പറച്ചില്‍ നിര്‍ത്തി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം.

Tags: keralaRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.