Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നിന് പിന്നാലെ ഒന്നായി തകരാര്‍; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക്‌ ഇത് കണ്ടകശനി

മഴക്കാലമെത്താനിരിക്കെ സംസ്ഥാനത്തിന് ഏറ്റവും ഭീഷണി ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്ന ജലശേഖരം. തകരാറും ഉപഭോഗ കുറവും മൂലം ഈ വര്‍ഷം കുറഞ്ഞത് 31% വെള്ളം മാത്രം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 11, 2020, 12:00 am IST
in Kerala
ജന്മഭൂമി ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജന്മഭൂമി ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയെ വലച്ച് തുടര്‍ച്ചയായി വരുന്ന തകരാറുകള്‍. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ട് ജനറേറ്ററുകള്‍ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപണിയിലുമാണ്. ഡിസംബറില്‍ ആദ്യം തകരാറായതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിയിരുന്നു. പിന്നീട് ഇങ്ങോട്ട് തകരാറുകള്‍ വിടാതെ തുടരുകയാണ്.

വെള്ളിയാഴ്ച ആറാം നമ്പര്‍ ജനറേറ്ററിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പരീക്ഷണ ഓട്ടത്തിനിടെ തകരാറിലായതാണ് അവസാനം സംഭവം. ഒന്നരമാസത്തോളമായി അറ്റകുറ്റപണികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജനുവരി 20നും കഴിഞ്ഞ ഫെബ്രുവരി ഒന്നിനുമാണ് മൂലമറ്റത്തെ ഭൂകര്‍ഭ നിലയത്തിലെ രണ്ടും ആറും ജനറേറ്ററുകള്‍ തകരാറിലായത്. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലുമാണ്.  

ജനറേറ്ററില്‍ നിന്ന് വരുന്ന 11 കെവി ഔട്ട്പുട്ട് മൂന്ന് ഘട്ടമായാണ് സ്റ്റെപ്പ് അപ്പ് ചെയ്ത് 220 കെവിയായി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ഉയര്‍ത്തുന്ന ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ആണ് തകരാറിലായത്. ഈ ജനറേറ്ററിന്റെ അനുബന്ധഭാഗമായ പാനല്‍ ബോര്‍ഡാണ് ഫെബ്രുവരി ഒന്നിനുണ്ടായ പൊട്ടിത്തെറിയില്‍ കത്തി നശിച്ചത്. തകരാറുകള്‍ പരിഹരിക്കുന്നതിനിടെ വന്ന കൊറോണയും ഉത്പാദന കുറവും വലിയ തിരിച്ചടിയായി. ഇതോടെ അറ്റകുറ്റപണി പൂര്‍ണ്ണമായും നിലച്ചു. കഴിഞ്ഞമാസം അവസാനത്തോടെയാണ് വീണ്ടും പണി ആരംഭിച്ചത്. അതും ഒരു ജനറേറ്ററിന്റെ മാത്രം.  

വരുന്ന മഴക്കാലത്ത് പരമവധി നാല് ജനറേറ്റുകളാണ് ഇടുക്കിയില്‍ പ്രവര്‍ത്തിപ്പിക്കാനാവുക. നിലവില്‍ 44% വെള്ളം സംഭരണിയില്‍ ഉള്ളതിനാല്‍ മഴ ശക്തമായാല്‍ വളരെ വേഗം ഇടുക്കി സംഭരണി നിറയാന്‍ ഇത് കാരണമാകും. വേനല്‍ക്കാലത്തെ റെക്കോര്‍ഡ് ജലനിരപ്പ് കൂടിയാണിത്. 2018ല്‍ ജൂലൈ അവസാനം ഡാം നിറയാന്‍ കാരണം ഇത്തരത്തില്‍ വെള്ളം അധികമായി അവശേഷിച്ചതാണ്. അന്ന് ജൂണ്‍ ഒന്നിന് 25% വെള്ളമാണ് മൊത്തം ഉണ്ടായിരുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 35% വെള്ളമായിരിക്കും ഈ വര്‍ഷം ജൂണ്‍ ആദ്യം കാണുക. മറ്റ് ഡാമുകളിലെല്ലാം ജലനിരപ്പ് താഴ്ന്നപ്പോള്‍ ഇടുക്കിയില്‍ മാത്രം ഇത് വളരെ സാവധാനമാണ്. തകരാര്‍ മൂലം പരമാവധി ശേഷിയുടെ 40% മാത്രമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.  

ആറാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് പുറത്ത് നിന്ന് എന്തെങ്കിലും ഭാഗം എത്തിക്കേണ്ടി വന്നാല്‍ ഇത് വീണ്ടും വൈകും. അറ്റകുറ്റപണിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കാത്തതുകൊണ്ട് രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. 

ഫ്രാന്‍സില്‍ നിന്നാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കേണ്ടത്. ഇവ ആവശ്യം വരുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് നിര്‍മ്മിക്കുന്നവയാണ്. നിലവില്‍ കമ്പനികളൊന്നും പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ ഇവ നിര്‍മ്മിക്കാനായിട്ടില്ല. ലോക്ക് ഡൗണ്‍ മാറി ഇവ നിര്‍മ്മിച്ച് കേരളത്തിലെത്തിക്കാന്‍ ഇനിയും വൈകും. ഈ ജനറേറ്ററിന്റെ അറ്റകുറ്റപണി തീരാന്‍ 2-3 മാസം വരെ വൈകുമെന്നാണ് നിഗമനം.

അതേ സമയം ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. അറ്റകുറ്റപണി കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാര്‍ ചൈനയില്‍ നിന്നടക്കം ഉള്ളവരാണ്. ഇവരെത്തിയെങ്കില്‍ മാത്രമെ ഈ ജനറേറ്റര്‍ പരീക്ഷണ ഓട്ടം പോലും നടത്താന്‍ പറ്റൂ. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണമാണ് നിലവില്‍ നവീകരണം നടത്തിയത്. ഇതില്‍ രണ്ടും മൂന്നും പ്രധാനഭാഗങ്ങളെല്ലാം മാറ്റി അറ്റകുറ്റപണി തീര്‍ത്തവയാണ്. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ മാറ്റി വെയ്‌ക്കാത്ത ഭാഗമാണ് ജനുവരിയില്‍ തകരാറിലായത്. അവശേഷിക്കുന്ന 4, 5, 6 ജനറേറ്റുകള്‍ നവീകരിക്കാന്‍ ഇതുവരെ നടപടി പൂര്‍ത്തിയായിട്ടുമില്ല.

Tags: ഇടുക്കി ജല സംഭരണിസംഭരണിidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.