Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവ്രതപുത്രന്‍ സത്യവ്രതനാകുന്നു

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
May 9, 2020, 04:00 am IST
in Samskriti

വരുണനു കൊടുത്ത സത്യം പാലിക്കാന്‍ നിര്‍ബന്ധിതനായ രാജാ ഹരിശ്ചചന്ദ്രന്‍ വസിഷ്ഠന്റെ നിര്‍ദേശാനുസരണം തന്നെ യാഗമാരാംഭിച്ചു. ബ്രഹ്മസ്ഥാനത്ത് വസിഷ്ഠ മഹര്‍ഷിയും ഹോതാവായി (ഋഗ്വേദി) വിശ്വാമിത്രനും അധ്വര്യുവായി (യജുര്‍വേദ) ജമദഗ്നിയും ഉദ്ഗാദാവായി ( സാമവേദി) അയാസ്യമുനിയും യാഗത്തില്‍ ഭാഗഭാക്കായി. യൂപാഗ്രത്തില്‍ ശുനശേഫനെ കെട്ടിയിരുന്നു.  

എന്നാല്‍ ഇതിനിടയില്‍ ശുനശേഫന്റെ സമീപത്തു ചെന്ന വിശ്വാമിത്ര മഹര്‍ഷി ചെവിയില്‍ വരുണമന്ത്രം ഉപദേശിച്ചു കൊടുത്തുവെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു. ഭക്തിയോടെ വരുണമന്ത്രം ജപിച്ച ശുനശേഫന്റെ മുന്നില്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ശുനശേഫന്റെ മോചനത്തിനായി യൂപാഗ്രത്തില്‍ നിന്നു വിട്ടുകൊണ്ടു തന്നെ യാഗപൂര്‍ത്തീകരണം അംഗീകരിച്ച് വരുണഭഗവാന്‍ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു.  

ഹരിശ്ചന്ദ്രന് അപ്പോഴാണ് ശ്വാസം നേരേയായത്. നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ തെല്ലു സമയം കിട്ടി. വിശ്വാമിത്ര മഹര്‍ഷിയുടെ അപേക്ഷയില്‍ അടങ്ങിയിരുന്ന മനുഷ്യസ്‌നേഹത്തിന്റെ മാഹാത്മ്യം യഥാസമയം താന്‍ മനസ്സിലാക്കിയില്ല.  

മനുഷ്യരായാല്‍ മനുഷ്യത്വം വേണം, ദീനന്മാരോട് അനുകമ്പ വേണം. മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ശരീരം. അതിനു പകരം മറ്റുള്ളവരെ കൊന്നിട്ടും സ്വന്തക്കാരെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാമിത്ര മഹര്‍ഷി ഇതു പറഞ്ഞപ്പോഴും നേര്‍വഴിക്കു ചിന്തിക്കാന്‍ തോന്നിയില്ല.  

ഇപ്പോള്‍ മഹോദരം മാറി. എന്നാല്‍ മനസ്സിന് ശാന്തതയില്ല. വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സിലേക്ക് തുളച്ചു കയറുകയാണ്.  

രാജാവ് ജനങ്ങള്‍ക്കെല്ലാം പിതാവാണ്. അതിനാല്‍ ജനങ്ങളെയെല്ലാം രക്ഷിക്കാന്‍ ചുമതലപ്പെട്ടവനാണ്. നാട്ടിലാരെങ്കിലും പാപം  ചെയ്യാന്‍ തുനിഞ്ഞാല്‍ അതില്‍ നിന്നും തടയുക രാജകര്‍ത്തവ്യമാണ്. ആ രാജാവു തന്നെ പാപം ചെയ്താലോ? നാട്ടില്‍ ആരു പാപം ചെയ്താലും അതിന്റെ ആറിലൊരംശം പാപം രാജാവിനുള്ളതാണ്. ഇതെല്ലാം രാജാവ് അറിഞ്ഞിരിക്കേണ്ടതാണ്. വിശ്വാമിത്രന്‍ നിരത്തിയ ന്യായങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹരിശ്ചന്ദ്രനു മുന്നില്‍ യാതൊരു കുബുദ്ധിയും തോന്നിയില്ല. ബ്രാഹ്മണകുമാരനെ വിലയ്‌ക്കു വാങ്ങിയതു തന്നെ തെറ്റ്. സന്താന വില്‍പനയ്‌ക്ക് ബ്രഹ്മണന്‍ തയാറായതും തെറ്റ്.  ബ്രാഹ്മണനെ ന്യായം പറഞ്ഞ്  ബോധ്യപ്പെടുത്താതിരുന്നതും തെറ്റ്. 

യാഗവേളയില്‍ ഒരു വിപ്രന്‍ എന്തെങ്കിലും യാചിച്ചാല്‍ അതു നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്. അതും തന്റെ അച്ഛന് സ്വര്‍ഗം വരെ വാങ്ങിക്കൊടുത്ത മഹാത്മാവാണ് ഇവിടെ യാചിച്ചത്. അതൊന്നും യഥാവസരത്തില്‍ താന്‍ ചിന്തിച്ചില്ല. ഇത് മഹാപരാധം തന്നെ.  

മഹാത്മാവായ വിശ്വാമിത്ര മഹര്‍ഷി തന്നെ ശപിച്ചിട്ടുണ്ടാകുമോ എന്ന് ഹരിശ്ചന്ദ്രന് ശങ്ക. സ്വന്തം മനസ്സാക്ഷിക്ക് മുന്നില്‍ പോലും താന്‍ മഹാപാപിയാണെന്ന ബോധം ഏറെ തളര്‍ത്തി. എന്നാല്‍ ഇനി ഒരിക്കലും താന്‍ വിശ്വാമിത്രമഹര്‍ഷിയെ പിണക്കില്ലെന്ന് സത്യവ്രത പുത്രനായ ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. ഇനിമേല്‍ താന്‍ സത്യത്തിനും ധര്‍മത്തിനും വിരുദ്ധമായി ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല.  ഹരിശ്ചന്ദ്ര മഹാരാജാവ് ശക്തമായ തീരുമാനത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നേരത്തേ ബലിമൃഗമായി നിശ്ചയിക്കപ്പെട്ടിരുന്ന ശുനശേഫന്‍ ചില ചോദ്യങ്ങളുമായി മുന്നോട്ടു വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.