Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവ്രതപുത്രന്‍ സത്യവ്രതനാകുന്നു

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
May 9, 2020, 04:00 am IST
in Samskriti

വരുണനു കൊടുത്ത സത്യം പാലിക്കാന്‍ നിര്‍ബന്ധിതനായ രാജാ ഹരിശ്ചചന്ദ്രന്‍ വസിഷ്ഠന്റെ നിര്‍ദേശാനുസരണം തന്നെ യാഗമാരാംഭിച്ചു. ബ്രഹ്മസ്ഥാനത്ത് വസിഷ്ഠ മഹര്‍ഷിയും ഹോതാവായി (ഋഗ്വേദി) വിശ്വാമിത്രനും അധ്വര്യുവായി (യജുര്‍വേദ) ജമദഗ്നിയും ഉദ്ഗാദാവായി ( സാമവേദി) അയാസ്യമുനിയും യാഗത്തില്‍ ഭാഗഭാക്കായി. യൂപാഗ്രത്തില്‍ ശുനശേഫനെ കെട്ടിയിരുന്നു.  

എന്നാല്‍ ഇതിനിടയില്‍ ശുനശേഫന്റെ സമീപത്തു ചെന്ന വിശ്വാമിത്ര മഹര്‍ഷി ചെവിയില്‍ വരുണമന്ത്രം ഉപദേശിച്ചു കൊടുത്തുവെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു. ഭക്തിയോടെ വരുണമന്ത്രം ജപിച്ച ശുനശേഫന്റെ മുന്നില്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ശുനശേഫന്റെ മോചനത്തിനായി യൂപാഗ്രത്തില്‍ നിന്നു വിട്ടുകൊണ്ടു തന്നെ യാഗപൂര്‍ത്തീകരണം അംഗീകരിച്ച് വരുണഭഗവാന്‍ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു.  

ഹരിശ്ചന്ദ്രന് അപ്പോഴാണ് ശ്വാസം നേരേയായത്. നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ തെല്ലു സമയം കിട്ടി. വിശ്വാമിത്ര മഹര്‍ഷിയുടെ അപേക്ഷയില്‍ അടങ്ങിയിരുന്ന മനുഷ്യസ്‌നേഹത്തിന്റെ മാഹാത്മ്യം യഥാസമയം താന്‍ മനസ്സിലാക്കിയില്ല.  

മനുഷ്യരായാല്‍ മനുഷ്യത്വം വേണം, ദീനന്മാരോട് അനുകമ്പ വേണം. മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ശരീരം. അതിനു പകരം മറ്റുള്ളവരെ കൊന്നിട്ടും സ്വന്തക്കാരെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാമിത്ര മഹര്‍ഷി ഇതു പറഞ്ഞപ്പോഴും നേര്‍വഴിക്കു ചിന്തിക്കാന്‍ തോന്നിയില്ല.  

ഇപ്പോള്‍ മഹോദരം മാറി. എന്നാല്‍ മനസ്സിന് ശാന്തതയില്ല. വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സിലേക്ക് തുളച്ചു കയറുകയാണ്.  

രാജാവ് ജനങ്ങള്‍ക്കെല്ലാം പിതാവാണ്. അതിനാല്‍ ജനങ്ങളെയെല്ലാം രക്ഷിക്കാന്‍ ചുമതലപ്പെട്ടവനാണ്. നാട്ടിലാരെങ്കിലും പാപം  ചെയ്യാന്‍ തുനിഞ്ഞാല്‍ അതില്‍ നിന്നും തടയുക രാജകര്‍ത്തവ്യമാണ്. ആ രാജാവു തന്നെ പാപം ചെയ്താലോ? നാട്ടില്‍ ആരു പാപം ചെയ്താലും അതിന്റെ ആറിലൊരംശം പാപം രാജാവിനുള്ളതാണ്. ഇതെല്ലാം രാജാവ് അറിഞ്ഞിരിക്കേണ്ടതാണ്. വിശ്വാമിത്രന്‍ നിരത്തിയ ന്യായങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹരിശ്ചന്ദ്രനു മുന്നില്‍ യാതൊരു കുബുദ്ധിയും തോന്നിയില്ല. ബ്രാഹ്മണകുമാരനെ വിലയ്‌ക്കു വാങ്ങിയതു തന്നെ തെറ്റ്. സന്താന വില്‍പനയ്‌ക്ക് ബ്രഹ്മണന്‍ തയാറായതും തെറ്റ്.  ബ്രാഹ്മണനെ ന്യായം പറഞ്ഞ്  ബോധ്യപ്പെടുത്താതിരുന്നതും തെറ്റ്. 

യാഗവേളയില്‍ ഒരു വിപ്രന്‍ എന്തെങ്കിലും യാചിച്ചാല്‍ അതു നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്. അതും തന്റെ അച്ഛന് സ്വര്‍ഗം വരെ വാങ്ങിക്കൊടുത്ത മഹാത്മാവാണ് ഇവിടെ യാചിച്ചത്. അതൊന്നും യഥാവസരത്തില്‍ താന്‍ ചിന്തിച്ചില്ല. ഇത് മഹാപരാധം തന്നെ.  

മഹാത്മാവായ വിശ്വാമിത്ര മഹര്‍ഷി തന്നെ ശപിച്ചിട്ടുണ്ടാകുമോ എന്ന് ഹരിശ്ചന്ദ്രന് ശങ്ക. സ്വന്തം മനസ്സാക്ഷിക്ക് മുന്നില്‍ പോലും താന്‍ മഹാപാപിയാണെന്ന ബോധം ഏറെ തളര്‍ത്തി. എന്നാല്‍ ഇനി ഒരിക്കലും താന്‍ വിശ്വാമിത്രമഹര്‍ഷിയെ പിണക്കില്ലെന്ന് സത്യവ്രത പുത്രനായ ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. ഇനിമേല്‍ താന്‍ സത്യത്തിനും ധര്‍മത്തിനും വിരുദ്ധമായി ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല.  ഹരിശ്ചന്ദ്ര മഹാരാജാവ് ശക്തമായ തീരുമാനത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നേരത്തേ ബലിമൃഗമായി നിശ്ചയിക്കപ്പെട്ടിരുന്ന ശുനശേഫന്‍ ചില ചോദ്യങ്ങളുമായി മുന്നോട്ടു വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.