തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പതിനെട്ട് മുതല്‍ ലോട്ടറി വില്‍പ്പന പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജൂണ്‍ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടത്തും.
വില്‍പ്പനക്കാര്‍ക്ക് നൂറ് ടിക്കറ്റ് വായ്പ്പ നല്‍കും. ഇതിന് മൂന്നു മാസത്തിനകം പണമടച്ചാല്‍ മതിയാകും. നശിച്ചുപോയ ടിക്കറ്റുകള്‍ക്ക് പകരം അതേ സീരിസിലുള്ള ടിക്കറ്റുകള്‍ നല്‍കും. വില്‍പ്പനക്കാര്‍ക്ക് മാസ്കും കയ്യുറകളും നിര്‍ബന്ധമാണെന്നും. ഏജന്റുമാരുടെ കമ്മീഷന് തീരുമാനിക്കുന്ന സ്ലാബ് വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒറ്റയക്കത്തിലേക്ക് കുറയുമെന്നതില്‍ സംശയമില്ല. എന്നാല്‍ യഥാര്ഥയുദ്ധം ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. ഹോട്ട്സ്പോട്ടുകളില്‍നിന്നും ആളുകള്‍ വരികയാണ്. വീണ്ടും പ്രശ്നങ്ങളുണ്ടാകാന്‍ പോവുകയാനിന്നും ധനമന്ത്രി പറഞ്ഞു.
മേയ് 10, 13, 16, 19, 22, 25, 28, 31 തീയതികളില്‍ നറുക്കെടുക്കാന് നിശ്ചയിച്ചിരുന്ന പൗര്‍ണ്ണമി ആര്‍എന്‍ 435, വിന്‍വിന്‍ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎന്‍ 309, നിര്‍മല്‍ എന്‍ആര്‍ 166, പൗര്‍ണ്ണമി ആര്‍എന്‍ 436, സമ്മര്‍ ബമ്പര്‍ ബിആര്‍ 72 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25 തിയതികളില്‍ നടത്തും. ജൂണ്‍ ഒന്നു മുതല്‍ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദുചെയ്ത് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഉത്തരവായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: