Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരം ഇരുട്ടില്‍ തന്നെ; തെരുവു വിളക്കുകള്‍ തെളിയാന്‍ ഇനിയും വൈകും

നഗരം ഇരുട്ടില്‍ തന്നെ; തെരുവു വിളക്കുകള്‍ തെളിയാന്‍ വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:38 pm IST
inKozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ തെരുവുവിളക്കുകള്‍ തെളിയാന്‍ ഇനിയും കാത്തിരിക്കണം. കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡി ആക്കാനും പത്ത് വര്‍ഷം പരിപാലനം നടത്താനും കോര്‍പ്പറേഷന്‍ കര്‍ണ്ണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായി കരാര്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഫെബ്രുവരിക്കകം വിളക്കുകള്‍ പൂര്‍ണ്ണമായി എല്‍ഇഡി ആക്കുമെന്നായിരുന്നു കിയോണിക്‌സുമായുള്ള കരാര്‍. എന്നാല്‍ പദ്ധതി പകുതി ഘട്ടം പോലുമെത്തിയിട്ടില്ല. മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നായിരുന്നു മേയറുടെ  അവസാന ഉറപ്പ്. പണിവൈകിയതുകൂടാതെ കോവിഡ് കൂടി വന്നതോടെ പദ്ധതി അനിശ്ചിതമായി നീളും. ചൈനയില്‍ നിന്നാണ് എല്‍ഇഡി ബള്‍ബുകള്‍ എത്തിക്കുന്നത്.  

ഇവയുടെ ഘടകങ്ങള്‍ പൂനെയില്‍ സംയോജിപ്പിച്ചാണ് എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ചൈനയില്‍ ഫാക്ടറി അടച്ചു പൂട്ടിയതോടെയാണ് പദ്ധതി പൂര്‍ണ്ണമായി അനിശ്ചിതത്വത്തില്‍ ആയത്. 57 കോടിരൂപയുടെതാണ് പദ്ധതി. 36000 ത്തോളം തെരുവു വിളിക്കുളാണ് എല്‍ഇഡി ആക്കാന്‍ ഉദ്ദേശിച്ചിരുന്നത്. തെരുവ് വിളക്ക് കേടായാല്‍ 48 മണിക്കൂറിനുള്ളില്‍ അത് അറ്റകുറ്റപ്പണി നടത്താനുള്ള ചുമതലയും കിയോണിക്‌സിനായിരുന്നു. കരാര്‍ ഒപ്പിട്ട് ആറു മാസത്തിനുള്ളില്‍ തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കുമെന്നായിരുന്നു കരാര്‍. നഗരത്തിലെമ്പാടും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിക്കുമ്പോള്‍ കിയോണിക്‌സുമായുള്ള കരാര്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മേയര്‍ കൗണ്‍സിലര്‍മാരെ ഇരുത്തിയിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.  

8000 ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ നീക്കം

കെഎസ്ഇബിക്ക് നല്‍കാനുള്ളത് 50 ലക്ഷം

കോഴിക്കോട്: കോഴിക്കോട് തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കുവാനുള്ള കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേടായ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനം.  

ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി കോര്‍പ്പറേഷനില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നാളെ നടക്കുന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. കുടിശ്ശികയിനത്തില്‍ കെഎസ്ഇബിക്ക് 50 ലക്ഷം നല്‍കാനുണ്ട്.  

കേടായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി  അടിയന്തരമായി എണ്ണായിരം ട്യൂബ് ലൈറ്റുകള്‍, അനുബന്ധ സാമഗ്രികള്‍   വാങ്ങാനാണ് നീക്കം. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മാത്രം ഒന്നരമാസമെങ്കിലും എടുക്കുമെന്ന കാരണത്താല്‍ ടെണ്ടര്‍ ഒഴിവാക്കി നേരിട്ട് വാങ്ങിക്കാനാണ് നീക്കം. പര്‍ച്ചേഴ്‌സ് കമ്മിറ്റിയുടെ അംഗീകാരം, കൗണ്‍സിലിന്റെ അംഗീകാരം, ടെണ്ടര്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാകാനുള്ള കാലതാമസം ഒഴിവാക്കാനാണ് നേരിട്ട് വാങ്ങിക്കുന്നത് എന്നതാണ് വിശദീകരണം.  കാലവര്‍ഷം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകളും കണ്ണടച്ചിരിക്കുകയാണ്.

കെഎസ്ഇബിയുടെ കുടിശ്ശിക ഉടന്‍ ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പി. വി. ലളിതപ്രഭ പറഞ്ഞു. ട്രഷറിയില്‍ നിന്ന് ബില്‍ പാസാകാന്‍ മന്ത്രിതലത്തില്‍ ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ഇതിനായി നേരത്തെ തന്നെ മേയര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മെയ് 7 ന് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  50 ലക്ഷം രൂപ കുടിശ്ശിക വകയില്‍  കിട്ടാനുള്ളതാണ് അറ്റകുറ്റപ്പണി തുടരാന്‍ കെഎസ്ഇബിക്ക് തടസ്സം.  ട്രഷറി നിരോധനം മറികടക്കാന്‍ കഴിയുമോ എന്നുള്ളത് അടുത്ത ദിവസങ്ങളിലറിയാം. 5 ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് നിലവില്‍ ട്രഷറിയില്‍ നിന്ന് മാറാന്‍ കഴിയുന്നത്.  

Tags: kozhikodeകെഎസ്ഇബിcovidലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.