Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തമിഴ്‌നാടിന്റെ സാങ്കേതിക പ്രശ്‌നം: ആദ്യ ദിനം കുമളി വഴി കേരളത്തിലേക്ക് എത്തിയത് ചുരുക്കം പേര്‍

ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:28 pm IST
in Idukki
കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്ന കൈക്കുഞ്ഞുമായെത്തിയ കുടുംബം

കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്ന കൈക്കുഞ്ഞുമായെത്തിയ കുടുംബം

കുമളി: കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍ ആദ്യ ദിവസം വിഫലമായി. ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.  

സ്ത്രീകളായിരുന്നു എത്തിയവരില്‍ ഭൂരിഭാഗവും. ഇതില്‍ കൈക്കുഞ്ഞുങ്ങളുമായി മൂന്നുപേര്‍ ഉïായിരുന്നു. കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. രാവിലെ എട്ടുമുതല്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുറന്ന് യാത്രക്കാരെ പ്രതീക്ഷിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഒരു വനിത ആദ്യമായി എത്തിയത്. ജില്ലാകളക്ടര്‍ പാസിന് അനുമതി നല്‍കുന്ന മുറയ്‌ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്നലെ എത്തിയവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടില്‍  ജോലി ചെയ്യുന്നവരാണ്.  

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായി തമിഴ്‌നാട് ക്രമീകരിച്ചുട്ടുള്ള ഓണ്‍ലൈന്‍ നടപടികളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതാണ് മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് യാത്രാ അനുമതി നല്‍കുന്നതില്‍ തടസ്സമായത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ തേനി ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജില്ലകളും റെഡ് സോണിന്റെ ഭാഗമായതോടെ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത് സ്വധേശത്തേക്ക് എത്തിചേരാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്‍ൈന്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാത്തതും അയല്‍ സംസ്ഥാനത്തിന്റെ മെല്ലേ പോക്കിന് കാരണമായി.  

പ്രതിദിനം അഞ്ഞൂറിലധികം ആളുകളെ മുന്നില്‍ കണ്ട് കുമളിയില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലാ ഭരണകൂടം നടത്തിയിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തമിഴ്‌നാട് അറിയിച്ചതോടെ ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ എത്തി തുടങ്ങുമെന്ന് അധികൃതര്‍ പറയുന്നു.  

ക്വാറന്റൈന്‍ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. വരുന്ന എല്ലാവര്‍ക്കും കുടിവെള്ളം, ടോയ്ലെറ്റ്, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്‌ക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ,  കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍idukkicovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.