Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിയേറ്റ തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിൻ ഇന്ന് പുറപ്പെടും, തിരുവനന്തപുരത്ത് നിന്നും റാഞ്ചിയിലേക്കുള്ള ട്രെയിൻ ഉച്ചയ്‌ക്ക് രണ്ട് മണിക്ക്

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ യാത്രക്കുള്ള തൊഴിലാളികളെ സ്റ്റേഷനിലെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 11:51 am IST
in Kerala

തിരുവനന്തപുരം: അടച്ചിടൽ മൂലം നാട്ടില്‍ പോകാനാകാതെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ഝാര്‍ഖണ്ഡ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളുമായുള്ള ട്രെയിന്‍ ഇന്ന് ഉച്ചയ്‌ക്ക് പുറപ്പെടും. നെടുമങ്ങാട്, പോത്തന്‍കോട് ഭാഗങ്ങളില്‍ പ്രത്യേക സ്ക്രീനിംഗ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയവരെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  റാഞ്ചിയിലേക്ക് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ യാത്രക്കുള്ള  തൊഴിലാളികളെ സ്റ്റേഷനിലെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി.  ഇതിനായി സാമൂഹ്യ അകലം പാലിച്ച്‌ രണ്ട് കേന്ദ്രങ്ങളിലായി തെര്‍മ്മല്‍ സ്ക്രീനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആരംഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും തിരിച്ചറിയില്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ ഇവരെ പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്‍.ടി സി ബസുകളില്‍ കയറ്റി തമ്പാനൂരിലെത്തിക്കും.

ഒരു ബസില്‍ മുപ്പത് പേരെയാണ് പ്രവേശിപ്പിക്കുക. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ട്രെയിന്‍ പുറപ്പെടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തെര്‍മ്മല്‍ സ്ക്രീനിംഗിനും പരിശോധനകള്‍ക്കും വിധേയരാക്കിയശേഷം സാമൂഹ്യ അകലം ഉറപ്പാക്കി ഒരു കമ്പാര്‍ട്ട്മെന്റില്‍ 60 പേരെ വീതമാണ് യാത്രചെയ്യാന്‍ അനുവദിക്കുക. 832 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. യാത്രയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിന്‍ കയറും മുമ്പ്   തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും.

റാഞ്ചിയിലെത്തിയാല്‍ ഇവരെ വീണ്ടും അവിടെ ആരോഗ്യപരിശോധനയ്‌ക്ക് വിധേയമാക്കാനും നാടുകളിലെത്തിക്കാനും ഝാര്‍ഖണ്ഡ് സര്‍ക്കാരും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്നലെ ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് 1200 അതിഥിതൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. അതിനുശേഷം ഇന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ നിന്നും രണ്ട് ട്രെയിനുകള്‍ കൂടി പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനും കുടിയേറ്റ തൊഴിലാളികള്‍ക്കായി യാത്രയ്‌ക്ക് തയ്യാറെടുക്കുന്നതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ട്രെയിനിനുളളില്‍ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ കാര്യങ്ങള്‍ക്കായി ഓരോ കോച്ചിലും രണ്ട് സി.ആര്‍.പി.എഫുകാരെ വീതം നിയോഗിച്ചിട്ടുണ്ട്. മൂന്നരലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തുള്ളതായാണ്  ലേബര്‍ വകുപ്പ് പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നത്. 

Tags: തിരുവനന്തപുരംതീവണ്ടിRanchi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ ആംബുലന്‍സ് വനത്തിനുള്ളിൽ തകർന്ന് വീണ് രോഗിയടക്കം ഏഴ് പേർ മരിച്ചു ; അപകടത്തിൽപ്പെട്ടത് റെഡ്ബേര്‍ഡ് എയര്‍വേയ്സിന്റെ ചെറുവിമാനം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

India

ബിജെപിയിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഐസിസ് ഭീകര സംഘടനയുടെ ഗൂഢാലോചന ; തീവ്രവാദ ഒളിത്താവളം ഐസിസ് റിക്രൂട്ട്‌മെന്റ് ക്യാമ്പായി മാറി

India

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി

India

ജാർഖണ്ഡിൽ അരാജകത്വം അലയടിക്കുന്നു , റാഞ്ചിയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു : സംസ്ഥാനത്ത് യോഗി മോഡൽ ഭരണം വേണമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.