Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

കോവിഡ് സംശയിച്ച് ഒരു ദിവസം മുഴുവന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയ മഹേഷ് കുമാറിന് കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ ടി. പ്രബിത ജില്ലാ കളക്ടര്‍ക്കും ഡിഎംഒയ്‌ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും അയച്ച പരാതിയില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Kozhikode
മഹേഷ് കുമാര്‍

മഹേഷ് കുമാര്‍

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെതുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കുന്നത്തുപാലം മുണ്ടശ്ശേരി തറയില്‍ മഹേഷ് കുമാര്‍ (44) ആണ് മരിച്ചത്. ഹൃദ്രോഗിയും ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് നടത്തുകയും ചെയ്യുന്ന മഹേഷ് കുമാറിന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്ന് ഭാര്യയും കുടുംബാംഗങ്ങളും ആരോപിക്കുന്നു.

 കോവിഡ് സംശയിച്ച് ഒരു ദിവസം മുഴുവന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയ അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ ടി. പ്രബിത ജില്ലാ കളക്ടര്‍ക്കും ഡിഎംഒയ്‌ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും അയച്ച പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മറ്റൊരാള്‍ക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുതെന്നും പരാതിയിലുണ്ട്.  

ഏപ്രില്‍ 26ന് രാവിലെ വിറയല്‍ ഉണ്ടായപ്പോഴാണ്  മഹേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തുംമുമ്പ് പനി ആരംഭിക്കുകയും വിറയല്‍ നില്‍ക്കുകയും ചെയ്തു. കാഷ്വാലിറ്റിയില്‍ എത്തിയപ്പോള്‍ പനിയുണ്ടെന്ന് പറഞ്ഞതോടെ പനി ക്ലിനിക്കില്‍ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് പ്രബിത നല്‍കിയ പരാതിയില്‍ പറയുന്നു.  

ഇടയ്‌ക്കിടെ പനി ഉണ്ടാകാറുണ്ടെന്നും മറ്റ് പനിയല്ലെന്നും അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഇതുപോലെ പനിവന്ന കാര്യവും ചികിത്സിച്ചതും പറഞ്ഞു. മരുന്നുചീട്ടും കാണിച്ചു. കഴുത്തിലെ ട്യൂബിന് ഇന്‍ഫക്ഷന്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരാറുള്ളതെന്നും പറഞ്ഞു. എന്നാല്‍ പനി ക്ലിനിക്കിലേക്ക് തന്നെ പറഞ്ഞുവിട്ടു. അവിടെ പരിശോധിച്ച ഡോക്ടറോടും കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ കയ്യിലുണ്ടായിരുന്ന മെഡിക്കല്‍ രേഖകള്‍ പരിശോധിക്കാനോ രോഗിയുടെ പ്രശ്‌നം മനസ്സിലാക്കാനോ ശ്രമിക്കാതെ കോവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 രണ്ടാഴ്ച വാന്‍കോ ഇഞ്ചക്ഷന്‍ വെച്ചതാണെന്നും പനി വന്നാല്‍ കഴുത്തിലെ ട്യൂബ് മാറ്റേണ്ടിവരുമെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞതായും നെഫ്രോളജി വിഭാഗത്തിലെ ഏതെങ്കിലും ഡോക്ടര്‍മാരെ വിളിച്ച് ചോദിക്കാനും പറഞ്ഞെങ്കിലും അവര്‍ അതു കേട്ടില്ല. ഐസിയുവിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞ് കൂടെയുണ്ടാ യിരുന്നവരെ മടക്കി അയച്ചു. ഒറ്റയ്‌ക്ക് നിന്നാല്‍ പ്രശ്‌നമാണെന്നും ടെന്‍ഷന്‍ കൂടുമെന്നുമെല്ലാം പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വീട്ടിലെത്തി ഫോണ്‍ വിളിച്ചപ്പോള്‍ ഉച്ചയ്‌ക്ക് ഭക്ഷണം നല്‍കിയെന്നും ഒറ്റമുറിയിലാണ് ഇട്ടതെന്നും ഐസിയുവിലല്ലെന്നും ഡോക്ടര്‍ വന്നിട്ടില്ലെന്നും പറഞ്ഞു. 3.30ന് ഡോക്ടര്‍ വിളിച്ച് രേഖകള്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞു. ഡോക്ടര്‍ പരിശോധിച്ചെന്നും ഇഞ്ചക്ഷനും ഗുളികയും നല്‍കിയതായും വൈകിട്ട് വിളിച്ചപ്പോള്‍ പറഞ്ഞു.

തുടര്‍ന്ന് വിളിച്ചപ്പോള്‍ പനി കുറവുണ്ടെന്നും ശ്വാസം മുട്ടലുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് നഴ്‌സിനെ വിളിച്ച് കാര്യം പറഞ്ഞു. ഐസിയുവിലാണെന്നും ഡോക്ടറും നഴ്‌സും എപ്പോഴും അവിടെ ഉണ്ടെന്നുമായിരുന്നു നഴ്‌സിന്റെ മറുപടി. രാത്രിയില്‍ ശ്വാസം മുട്ടലുണ്ടാവാറുണ്ടെന്നും ശ്രദ്ധിക്കണമെന്നും നഴ്‌സിനെ വിളിച്ച് അറിയിച്ചു. രാത്രി 11 മണിക്ക് മഹേഷിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വിളിച്ചപ്പോഴും കിട്ടിയില്ല. 27ന് രാവിലെ 6.45ന് നഴ്‌സിനെ വിളിച്ച് കാര്യം പറഞ്ഞു. 

തിരിച്ചു വിളിക്കാം എന്നു പറഞ്ഞെങ്കിലും നഴ്‌സ് തിരിച്ചു വിളിച്ചില്ല. ഇതിനിടയ്‌ക്ക് ആറുമണിക്ക് ആശുപത്രിയില്‍ നിന്ന് ബന്ധുവിനെ വിളിച്ച് രോഗി ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ അവിടെ എത്തി. അന്വേ ഷിച്ചപ്പോള്‍ വെന്റിലേറ്ററലിലാണെന്നാണ് അറിയിച്ചത്. തൊട്ടുപിന്നാലെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തതായും പ്രബിത നല്‍കിയ പരാതിയില്‍ പറയുന്നു.  

Tags: kozhikodeകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.