Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വൈദ്യുതി ബില്ലില്‍ ഇരട്ടി തുക; സോഫ്റ്റ്‌വെയര്‍ പിശകെന്ന് വാദവുമായി കെഎസ്ഇബി

കൊറോണ ദുരിത കാലത്ത് ആവറേജ് മീറ്റര്‍ റീഡിങിന്റെ മറവില്‍ ഉപഭോക്താക്കളെ കെഎസ്ഇബി കൊള്ളയടിക്കുന്നുവെന്ന ആരോപണത്തിന് വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. സോഫ്റ്റ്‌വെയര്‍ തകരാറാണ് വൈദ്യുതി ബില്‍ തയ്യാറാക്കുന്നതിലുണ്ടായ പിശകിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 01:06 am IST
in Thrissur

തൃശൂര്‍: കൊറോണ ദുരിത കാലത്ത് ആവറേജ് മീറ്റര്‍ റീഡിങിന്റെ മറവില്‍ ഉപഭോക്താക്കളെ കെഎസ്ഇബി കൊള്ളയടിക്കുന്നുവെന്ന ആരോപണത്തിന് വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. സോഫ്റ്റ്‌വെയര്‍ തകരാറാണ് വൈദ്യുതി ബില്‍ തയ്യാറാക്കുന്നതിലുണ്ടായ പിശകിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കൊറോണ കാലത്ത് വൈദ്യുതി ബില്ലില്‍ ആവറേജ് ബില്ലിങ് രീതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായി കൂടുതല്‍ തുക ഈടാക്കുന്നുവെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.  

കോറോണ വൈറസ് വ്യാപന പ്രതിരോധത്തിനു മുമ്പ് വരെ 60 ദിവസം കഴിയുമ്പോഴാണ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി മീറ്റര്‍ ചാര്‍ജ് എടുത്താണ് ബില്ല് നല്‍കാറുള്ളത്. കോറോണയെ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള മീറ്റര്‍ റിഡിങ് നിര്‍ത്തി വെച്ചിരുന്നു.  ലോക്ഡൗണിനെ തുടര്‍ന്ന് 60 ദിവസം തോറും എടുക്കുന്ന മീറ്റര്‍ റീഡിങ് ഇപ്പോള്‍ 70 ദിവസത്തിനു ശേഷം എടുത്തപ്പോള്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത് കൂടിയ നിരക്കിലുള്ള ചാര്‍ജാണ്.  

രണ്ടു മാസത്തെ റീഡിങിന് പകരം ചിലര്‍ക്കെങ്കിലും 65ഉം 70ഉം ദിവസത്തെ ഉപഭോഗത്തിനുള്ള റീഡിങാണ് എടുത്തിട്ടുള്ളത്. ഇതുവെച്ച് ബില്ല് തയ്യാറാക്കുമ്പോള്‍ സ്ലാബു മാറി ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന ഉപഭോക്താക്കളുടെ പരാതി പരിശോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിങ് വരുമ്പോള്‍ ആ റീഡിങ് രണ്ടുമാസത്തേത് എന്ന നിലയിലാണ് ബില്ലിങിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത്.

 ഇങ്ങനെ വരുന്ന റീഡിങ് രണ്ടുമാസത്തേക്ക് എത്രവരുമെന്ന് കണക്കുകൂട്ടി ആ സ്ലാബിലുള്ള നിരക്കില്‍ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങനെയല്ലാതെ വന്നതിനെ തുടര്‍ന്ന് ചില ബില്ലുകളില്‍ യഥാര്‍ത്ഥത്തില്‍ അടക്കേണ്ടതിനേക്കാള്‍ കൂടുതല്‍ തുക കാണിച്ചിട്ടുണ്ടെങ്കില്‍ അത് പിശകാണ്. ഇക്കാര്യത്തില്‍ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒരു ഉപഭോക്താവും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറമുള്ള തുക അടക്കേണ്ട. ബില്ലില്‍ പിശക് വന്നിട്ടുണ്ടെങ്കില്‍ ബില്ലടക്കുന്ന സമയത്ത് തിരുത്തി സ്വീകരിക്കാവുന്നതാണ്. ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടിയും സ്വീകരിക്കും. മെയ് 3ന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം ബില്ലുകള്‍ അടച്ചാല്‍ മതി. ഈ കാലയളവില്‍ യാതൊരുവിധ പിഴയും ഈടാക്കുന്നതല്ല. ഇതുകൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്‌സഡ് ചാര്‍ജ്ജ് 6 മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags: വൈദ്യുതിലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.