Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി പറയാതെ പറഞ്ഞത് പിണറായി കേള്‍ക്കുമോ…?

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 25, 2020, 12:23 pm IST
in Kerala

കൊച്ചി: കോടതിയുടെ വിവേകവും ഔദാര്യവും മൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണതലപ്പത്തുള്ളവര്‍ തുടരുന്നത്. സ്പ്ലിങ്കര്‍ കരാര്‍ ഇടപാടില്‍ കോടതി പറയാതെ പറഞ്ഞ വിയോജിപ്പും എതിര്‍പ്പും തിരിച്ചറിയാനുള്ള വിവേകം സര്‍ക്കാരിനുണ്ടെങ്കില്‍ കോടതിയുത്തരവില്‍ ആശ്വാസം കൊള്ളില്ല, അഭിമാനവും ധാര്‍മികതയുമുണ്ടെങ്കില്‍ സ്പ്ലിങ്കറുമായി ഇടപാട് തുടരില്ല.

‘കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തുലിതമായ ഇടപെടലേ നടത്താനാവൂ’ എന്ന കോടതിയുടെ ഔദാര്യത്തിന്റെ ആനുകൂല്യത്തിലാണ് സര്‍ക്കാര്‍ രാജിവയ്‌ക്കാതെ തുടരുന്നത്.  

‘സര്‍ക്കാരിനെ കുറ്റപ്പെടുത്തുക കോടതിയുടെ ലക്ഷ്യമല്ല’ എന്ന് വ്യക്തമാക്കി, വീഴ്ചകളും നിയമലംഘനങ്ങളും ചട്ടവിരുദ്ധ നടപടികളുമാണ് കേരളം ഈ വിദേശ കമ്പനിയുമായുള്ള കരാറില്‍ നടത്തിയിരിക്കുന്നതെന്ന് കോടതി ഉയര്‍ത്തിയ ചോദ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഉയര്‍ത്തിയ എല്ലാ ആശങ്കളും പ്രശ്‌നങ്ങളും ഇന്നലെ കോടതിമുറിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിഷയത്തിലെ സംശയങ്ങളായി. അതായത്, ഇന്ത്യന്‍ ഐടി നിയമത്തിന്റെയും പൗരാവകാശ-വ്യക്തിവിവരസരക്ഷണ നിയമങ്ങളുടെയും ലംഘനങ്ങള്‍ സ്പഷ്ടമാണെന്ന് കോടതി ‘വിധിക്കാതെ’ പറഞ്ഞു.

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍. മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വരാവുന്ന വിധി മുന്നില്‍ക്കണ്ട് സ്പ്ലിങ്കര്‍ ‘സൗജന്യ സേവന’ കരാര്‍ ഉപേക്ഷിക്കുക, അല്ലെങ്കില്‍ അതുവരെ എല്ലാം നിര്‍ത്തിവയ്‌ക്കുകയെന്ന മാന്യതയാണ് സര്‍ക്കാരിനു മുന്നില്‍. പക്ഷേ, അത് പിണറായി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമോ?

സംസ്ഥാനത്തെയും പുറത്തെയും ഐടി സാങ്കേതിക വിദഗ്ധരും വിജ്ഞാനികളും വിവിധ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ വിയോജിപ്പുകളും സംശയങ്ങളും തന്നെയാണ് കോടതിയും പറഞ്ഞത്. മാധ്യമ ചര്‍ച്ചകളില്‍ സര്‍ക്കാരിനു വേണ്ടി വാദിച്ച ‘ചാവേറു’കള്‍ പറഞ്ഞതിനപ്പുറമൊന്നും ഐടി സെക്രട്ടറിയുടെ ‘ബ്ലോക്‌ചെയിന്‍’ വിദഗ്ധകൂടിയായ, മുംബൈയില്‍ നിന്ന് ഇറക്കുമതിചെയ്ത, അഭിഭാഷക എന്‍.എസ്. നപ്പിനൈയ്‌ക്കും കോടതിയില്‍ വിശദീകരിക്കാനായില്ല. അതായത് മൂന്നാഴ്ച കഴിഞ്ഞാലും ഇതൊക്കെത്തന്നെ സംസ്ഥാന നിലപാട്.  

അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കറിനോട് ചോദിച്ച വിശദീകരണങ്ങള്‍ക്ക് മറുപടി കൊടുക്കാനുണ്ട്. അതിലെ വിശദീകരണങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ കേന്ദ്രത്തിന്റെ പുതിയ പ്രസ്താവനയുണ്ടാകും കോടതിയില്‍. അത് സംസ്ഥാന സര്‍ക്കാര്‍ നടപടികളിലുള്ള സമഗ്ര അന്വേഷണത്തിന് വഴി തുറക്കാനിടവരുത്തിയേക്കും. അതിനു മുമ്പ്, ‘ഉപാധികളോടെയുള്ള’ വിവര ശേഖരണത്തിന് കിട്ടിയ കോടതി അനുമതി അംഗീകാരമായി കാണാതെ ‘സൗജന്യ കരാര്‍’ ഒഴിവാക്കാനുള്ള ബുദ്ധിയെങ്കിലും പിണറായി സര്‍ക്കാര്‍ കാണിക്കുമോ എന്നേ കാത്തിരിക്കാനുള്ളു. പക്ഷേ, ഈ ഇടപാടിനു പിന്നിലെ അഴിമതിയുടെ വശം അന്വേഷിക്കേണ്ട മറ്റൊരു പ്രത്യേക വിഷയമായി തുടരും.  

സ്വന്തം കരാറോ സംസ്ഥാന ഭരണ സംവിധാനങ്ങള്‍ മുഴുവന്‍ അംഗീകരിച്ച കരാറോ അല്ലാതിരിക്കെ, റദ്ദാക്കാനോ മരവിപ്പിക്കാനോ മുഖ്യമന്ത്രി മടിക്കുന്നെങ്കില്‍ എന്തായിരിക്കും കാരണം എന്ന ചര്‍ച്ചയാണിനി നടക്കേണ്ടത്.

Tags: courtഅഴിമതിസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.