Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന് മഹോദരം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Apr 23, 2020, 04:31 am IST
in Samskriti

മകന്‍ രോഹിതനെ തനിക്ക് ബലി നല്‍കാമെന്ന വാക്ക് ലംഘിക്കാന്‍ മഹാരാജാ ഹരിശ്ചന്ദ്രന്‍ മനപ്പൂര്‍വം ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണ്. രോഹിതന്‍ കവചാദികള്‍ ധരിച്ച് യുദ്ധസന്നദ്ധനാകുന്നതു വരെ ക്ഷമിക്കണമത്രെ. വരുണഭഗവാന്‍ ചില കണക്കുകൂട്ടലുകളുമായാണ് തിരിച്ചു പോയത്.  

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാജകുമാരന്‍ രോഹിതന് ഒരു മോഹം. കുറച്ചു സമയം നായാട്ടിനു പോകണം. രാജാക്കന്മാരുടെ വിനോദം പ്രധാനമായും നായാട്ടാണ്. തങ്ങളുടെ ക്ഷാത്രവീര്യത്തിന്റെ അഭ്യാസത്തിനുള്ള അവസരം കൂടിയാണത്. രോഹിതന്‍ കവചം ധരിച്ച് ആയുധങ്ങളുമായി കാട്ടിലേക്കു പോയി.  

കാട്ടില്‍ വച്ച് ദേവേന്ദ്രന്‍ രോഹിതനെ കണ്ടുമുട്ടി. രോഹിതന്‍ വരുണദേവനുള്ള ഒരു  ബലിമൃഗമാണെന്ന് ദേവേന്ദ്രന്‍ പറഞ്ഞു മനസ്സിലാക്കി. മരണത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് സ്വാഭാവികമായും രോഹിതന് മോഹമുദിച്ചു. എങ്കില്‍ കൊട്ടാരത്തിലേക്ക് മടങ്ങരുതെന്ന് ദേവേന്ദ്രന്‍ ഉപദേശിച്ചു. അതു മാനിച്ച് കാട്ടില്‍ തന്നെ ഒളിവില്‍ കഴിയാന്‍  രോഹിതന്‍ നിശ്ചയിച്ചു. രാജകുമാരന്‍ കവചധാരിയായി ആയുധങ്ങളും വഹിച്ചു കൊണ്ട് കൊട്ടാരത്തിന് പുറത്തിറങ്ങിയതറിഞ്ഞ് വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

നേര്‍ച്ചയനുസരിച്ചുള്ള ബലി ഉടന്‍ വേണമെന്ന് വരുണന്‍ രാജാ ഹരിശ്ചന്ദ്രനോട് ആവശ്യപ്പെട്ടു. രോഹിതന്‍ കൊട്ടാരത്തിലില്ലെന്നും നാടുവിട്ടു പോയിരിക്കയാണെന്നും ഹരിശ്ചന്ദ്രന്‍ വരുണനെ അറിയിച്ചു. ഒഴിവുകഴിവുകള്‍ പലതും കഴിഞ്ഞെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും വരുണന്‍ താക്കീതു പോലെ ഹരിശ്ചന്ദ്രനെ അറിയിച്ചു. സത്യലംഘനത്തിനുള്ള ശിക്ഷ രാജാവും കൊട്ടാരവും അനുഭവിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വരുണന്‍ മടങ്ങിയത്.  

വരുണന്‍ പോയി അധികനേരം കഴിയും മുന്‍പു തന്നെ ഹരിശ്ചന്ദ്രനും പരിവാരങ്ങള്‍ക്കും മഹോദരം ബാധിച്ചു. എല്ലാവരുടേയും വയറുവല്ലാതെ വീര്‍ത്ത് ഇപ്പോള്‍ പൊട്ടുമെന്ന പോലെ വളര്‍ന്നു. ഈ വീര്‍പ്പുമുട്ടിന്റെ കാരണം വരുണശാപമാണെന്നും സത്യലംഘനത്തിന്റെ ശിക്ഷയാണിതെന്നും ഗുരുജനങ്ങളില്‍ നിന്നും ഹരിശ്ചന്ദ്രന്‍ മനസ്സിലാക്കി. നേരത്തോടു നേരമാകും മുന്‍പു തന്നെ കൊട്ടാരത്തില്‍ രോഗികളുടെ എണ്ണം പെരുകി വന്നു.  

ഹരിശ്ചന്ദ്രന്‍ ഗുരുക്കന്മാരുമായി ആലോചിച്ചു. ഇനി എന്താണ് മാര്‍ഗം? മകനെ കണ്ടു കിട്ടിയിട്ടുമില്ല. തിരച്ചിലുകളെല്ലാം വിഫലമായി. പകരം ഒരാളെ പുത്രസ്ഥാനത്തേക്ക് നിശ്ചയിച്ച് ബലികൊടുത്താലും ശാപമോക്ഷത്തിന് മാര്‍ഗമുണ്ടാകുമെന്ന് വസിഷ്ഠാദികള്‍ ഉപദേശിച്ചു. പുത്രനെ കാണാത്ത ദുഃഖത്തേക്കാള്‍ വലുതായി മഹോദരമെന്ന മഹാരോഗം. ദേവേന്ദ്രന്‍ ഇടയ്‌ക്കിടെ വനത്തില്‍ രോഹിതനെ ചെന്നു കണ്ട്  പുണ്യതീര്‍ഥ ദര്‍ശനങ്ങളിലൂടെ രക്ഷാമാര്‍ഗം കണ്ടെത്തണമെന്ന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

India

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

പുതിയ വാര്‍ത്തകള്‍

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.