Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരാഷ്‌ട്രയില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം; ലോക്ക്ഡൗണിനിടെ നടന്ന കൊലപാതകങ്ങളില്‍ ദുരൂഹതയെന്ന് കുമ്മനം

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരാണ് കൊല്ലപ്പെട്ടത്. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്ന നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 06:17 pm IST
in Kerala

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ വെച്ച് രണ്ട് സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.  

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരാണ് കൊല്ലപ്പെട്ടത്. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്ന നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലമെന്നും കുമ്മനം വ്യക്തമാക്കി.

ഇതൊരു യാദൃശ്ചിക, ആകസ്മിക സംഭവമാണോ അതുവഴി പോയ മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല, യാത്രക്കാരെ മര്‍ദ്ദിച്ചില്ല, പോലീസ് എന്തുകൊണ്ട് നോക്കിനിന്നു, കൊറോണ ലോക്ക് ഡൗണ്‍ ഉള്ളപ്പോള്‍ 200 ല്‍ പരം പേര്‍ എങ്ങനെ സംഘടിച്ച് റോഡില്‍ നിന്നു, വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു, മാധ്യമങ്ങളില്‍ എന്തുകൊണ്ട് വര്‍ത്തയായില്ലെന്ന സംശയങ്ങളോടെയുള്ള ചോദ്യങ്ങളും കുമ്മനം ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു.

നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവര്‍. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലം.

വന്ദ്യവയോധികനായ കാഷായ വസ്ത്രധാരിയെ തലങ്ങും വിലങ്ങും ആളുകള്‍ ദീര്‍ഘനേരം നിന്ദ്യവും നീചവുമായി മര്‍ദ്ദിക്കുന്നതും പ്രാണരക്ഷാര്‍ത്ഥം മുന്നോട്ട് നീങ്ങുമ്പോള്‍ ദേഹമാസകലം ആയുധങ്ങള്‍ കൊണ്ട് അടിച്ചും ഇടിച്ചും നിലത്തു വീഴ്‌ത്തുന്നതും പിടയുന്നതും അവരെ മരിച്ചുവെന്ന് ഉറപ്പാക്കും വരെ പ്രഹരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതൊരു യാദൃശ്ചിക , ആകസ്മിക സംഭവമാണോ ?? അതുവഴി പോയ മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല ?? യാത്രക്കാരെ മര്‍ദ്ദിച്ചില്ല ?? പോലീസ് എന്തുകൊണ്ട് നോക്കിനിന്നു ? കൊറോണ ലോക്ക് ഡൗണ്‍ ഉള്ളപ്പോള്‍ 200 ല്‍ പരം പേര്‍ എങ്ങനെ സംഘടിച്ച് റോഡില്‍ നിന്നു ? വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു ?? മാധ്യമങ്ങളില്‍ എന്തുകൊണ്ട് വര്‍ത്തയായില്ല. ??

ഉത്തര്‍ പ്രദേശില്‍ പശു മോഷണത്തിന്റെ പേരില്‍ അഖ്ലാഖിനേയും , സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ , ട്രെയിനില്‍ ജുനൈദിനെയും ആള്‍കൂട്ടം കൊല ചെയ്തപ്പോള്‍ ശബ്ദിച്ചവരും നഷ്ടപരിഹാരം നല്‍കിയവരും ഇപ്പോള്‍ എന്തേ മിണ്ടുന്നില്ല ??

ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. ധര്‍മ്മ ഭൂമിയായ ഭാരതത്തില്‍ ധര്‍മ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികള്‍ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധര്‍മ്മ സ്‌നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണം.

കൊറോണക്കെതിരെ ലോക്ക് ഡൗണില്‍ കഴിയുമ്പോഴും നമ്മുടെ ഹൃദയം അവര്‍ക്ക് വേണ്ടി തുടിയ്‌ക്കട്ടെ. ധര്‍മ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ ആ മഹാത്മാക്കളുടെ വീര സ്മരണയ്‌ക്ക് മുന്‍പില്‍ അനന്തകോടി പ്രണാമം

Tags: Kummanam Rajasekharankummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

പുതിയ വാര്‍ത്തകള്‍

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.