Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരുകള്‍ക്ക് താത്പര്യമില്ല; പാലക്കാട് ഹൈഡ്രോക്സി ക്ലോറോക്വിന്‍ നിര്‍മാണ കമ്പനി എട്ടു വര്‍ഷമായി പൂട്ടിക്കിടക്കുന്നു

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് അഗസ്ത്യ ബയോഫാര്‍മ സ്ഥാപിച്ചത്.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Apr 20, 2020, 02:56 pm IST
inKerala

പാലക്കാട്: കഴിഞ്ഞ എട്ടു വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഒരു മരുന്നു നിര്‍മാണശാലയെക്കുറിച്ച് സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ഗൗരവമായി ചിന്തിച്ചിരുന്നെങ്കില്‍ ഈ കൊറോണക്കാലത്ത് കേരളം ആഗോളതലത്തില്‍ ശ്രദ്ധേയ സ്ഥാനം നേടുമായിരുന്നു. കൊറോണ പ്രതിരോധത്തില്‍ മൃതസഞ്ജീവനി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിച്ച് പാലക്കാട് എരുത്തമ്പതി പഞ്ചായത്തിലെ 36 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച അഗസ്ത്യ ബയോഫാര്‍മ എന്ന കമ്പനിയാണ് 2011 മുതല്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.

ലോകം മുഴുവന്‍ ഉപയോഗിച്ചുവരുന്ന അദ്ഭുതമരുന്ന് നിര്‍മിക്കാനുള്ള അവസരം സംസ്ഥാനം കളഞ്ഞുകുളിക്കുകയായിരുന്നെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന പ്രൊഫ. ഡി. അരവിന്ദാക്ഷന്‍ പറയുന്നു. ആലപ്പുഴയിലെ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡി കൂടിയാണ്  അരവിന്ദാക്ഷന്‍.  

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് അഗസ്ത്യ ബയോഫാര്‍മ സ്ഥാപിച്ചത്. എന്നാല്‍ അഗസ്ത്യ ബയോഫാം ഇന്ത്യ ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 2011 മുതല്‍ പ്രവര്‍ത്തനം നിലച്ചു.  പ്രൊഫ. ഡി. അരവിന്ദാക്ഷനെ പുറത്താക്കിയതായി മറ്റ് അഞ്ചു ഡയറക്ടര്‍മാര്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച കേസാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചത്. അരവിന്ദാക്ഷനെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മറ്റൊരു കേസും നിലനില്‍ക്കുന്നു. ഈ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരുകയും കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുന്‍കൈയെടുക്കുകയും വേണമെന്ന് അരവിന്ദാക്ഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.  

 കൊറോണ വ്യാപനകാലത്ത് ഹൈഡ്രോക്സി ക്ലോറോക്വിന്‍ വന്‍തോതില്‍ ഉത്പാദിപ്പിച്ച് കോടികള്‍ വരുമാനം നേടാനുള്ള മാര്‍ഗം കൂടിയാണ് ഇല്ലാതായത്. മരുന്നു നിര്‍മാണത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളടക്കമുള്ള കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 150 കോടി രൂപയിലധികമാണ്. എന്നാല്‍ ഈ കമ്പനി  എട്ടുവര്‍ഷമായി കാടുപിടിച്ച് കിടക്കുകയാണ്.  

438 ഓഹരി ഉടമകളുണ്ട്. 201 കോടി രൂപ മുതല്‍മുടക്കുള്ള കമ്പനിയുടെപദ്ധതിക്ക് 27.25 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ 2006 ല്‍ ഏതാണ്ട് പൂര്‍ത്തിയായതാണ്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ അടക്കം 300 ലധികം മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും 2011ല്‍ തന്നെ നേടി കമ്പനി കെട്ടിടനിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ കേസുകളില്‍പ്പെട്ട് പിന്നീട് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇതുവരെ ഏതാണ്ട് 2500 കോടി രൂപയുടെ നഷ്ടം കണക്കാക്കാം എന്നാണ് അഭിഭാഷക കമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ന്യൂദല്‍ഹിയിലെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനു മുന്നിലും കേസുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തെ ഗൗരവമായി എടുത്ത് കമ്പനി തുറക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു എങ്കില്‍ ആദ്യ വര്‍ഷം തന്നെ ആയിരം കോടി രൂപയുടെ മരുന്നു നിര്‍മാണ സാധ്യമാകുമെന്നും അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.  

Tags: പാലക്കാട്കമ്പനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.