Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആത്മവിശ്വാസത്തോടെ അവസാന നിമിഷവും

അര്‍ബുദത്തോട് മാറിനില്‍ക്കാന്‍ പറഞ്ഞാണ് ഡോക്ടര്‍ ഇക്കാലമത്രെയും മുന്നോട്ടു പോയത്. ആ യാത്ര ഇന്നലെ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 11:24 am IST
in Kozhikode
ഡോ. പി.എ. ലളിത

ഡോ. പി.എ. ലളിത

കോഴിക്കോട്: കാന്‍സര്‍ രോഗം പിടിമുറുക്കുമ്പോഴും ആതുര സേവനരംഗത്തും പൊതുരംഗത്തും സജീവമായിരുന്നു ഡോ. പി.എ. ലളിത. പ്രതിസന്ധികളെ ചിരിച്ച് തോല്‍പ്പിച്ച ആത്മ വിശ്വാ സത്തിന്റെ പര്യായമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക് ഡോക്ടര്‍. കാന്‍സര്‍ പിടിമുറുക്കുമ്പോഴും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ അവര്‍ തുടര്‍ന്നത് ആ കരുത്തിലായിരുന്നു.  

തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ കുടുംബത്തിലെ അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളായ ലളിതക്ക് പത്രപ്രവര്‍ത്തകയാകാനായിരുന്നു ചെറുപ്പത്തില്‍ മോഹം. പിന്നീട് എംബിബിഎസിന് ചേര്‍ന്നപ്പോഴും സാമൂഹികസേവനം എന്ന ആശയത്തില്‍ നിന്ന് മനസ്സ് വ്യതിചലിച്ചില്ല. പഠനശേഷം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ശിശുരോഗ വിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൂപ്രണ്ടുമായ ഡോ. എന്‍.എം മത്തായിയാണ് ലളിതയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. സ്വന്തമായി ആശുപത്രി തുടങ്ങാനായിരുന്നു ഉപദേശം. അങ്ങനെ 1978ല്‍ ഡോ. പി.എ ലളിത കോഴിക്കോട്ടെത്തി. ഭര്‍ത്താവ് ഡോ. വി.എന്‍. മണി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു അക്കാലത്ത്. മണിയുടെ ജ്യേഷ്ഠ സഹോദരനും ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയറുമായ വി.എന്‍. ഗണേശന്‍ നല്‍കിയ 900 രൂപയുമായാണ് കോഴിക്കോട്ടെത്തിയത്.  

600 രൂപ ശമ്പളത്തിന് കോഴിക്കോട് സെന്റ് മേരീസ് ആശുപത്രിയിലാണ് സേവനം തുടങ്ങിയത്. പിന്നീട് 16 നഴ്‌സുമാരും മറ്റ് ജീവനക്കാരുമായി ആശുപത്രി തുടങ്ങി. 1983ല്‍ മലബാര്‍ ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമായി.  ഡോ. ലളിതയുടെ അദ്ധ്വാനവും നേതൃപാടവവും ദീര്‍ഘവീക്ഷണവും എല്ലാമാണ് മലബാര്‍ ഹോസ്പിറ്റലിനെ വന്‍സ്ഥാപനമാക്കി മാറ്റിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.  കാന്‍സര്‍, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി. കാന്‍സറിനെ മനക്കരുത്ത് കൊണ്ട് ചിരിച്ചു തോല്‍പ്പിക്കുകയായിരുന്നു ഡോ. പി.എ. ലളിത.  

രണ്ടുവര്‍ഷം മാത്രമേ പരമാവധി ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും. ആത്മവിശ്വാസത്തിന്റെ കരുത്തുണ്ടായിരുന്നു അവര്‍ക്ക്. ആറാഴ്ചയ്‌ക്കുള്ളില്‍ അഞ്ചുതവണ വയറില്‍ ശസ്ത്രക്രിയ നടത്തി. അടുത്തതവണ ശസ്ത്രക്രിയക്ക് തുന്നല്‍ പ്രയാസമാണെന്നും ഡോക്ടര്‍മാര്‍ ലളിതയോട് പറഞ്ഞു. എന്നാല്‍ തന്റെ കടമകള്‍ അവസാനിച്ചിട്ടില്ലെന്നും ദൈവം നിശ്ചയിച്ചപോലെ രോഗികള്‍ക്ക് സാന്ത്വനംനല്‍കാന്‍ ഇനിയും ഉണ്ടാവണമെന്നും മനസ്സിലുറപ്പിച്ചാണ് പിന്നീടുളള ദിവസങ്ങളോരോന്നും ഡോ. ലളിത പിന്നിട്ടത്.  

കാന്‍സറിനെതിരെയുള്ള ബോധവല്‍ക്കരണത്തിലും അവര്‍ സജീവ ഇടപെടല്‍ നടത്തു. ഇതിനായി കാന്‍സര്‍ ഫ്രീ കാലിക്കറ്റ് എന്ന സംഘടന രൂപീകരിച്ചു. അര്‍ബുദരോഗികള്‍ക്ക് കുറഞ്ഞ ചെലവിലാണ് ലളിതയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആശുപത്രി ചികിത്സ ഒരുക്കിയത്.  അര്‍ബുദത്തോട് മാറിനില്‍ക്കാന്‍ പറഞ്ഞാണ് ഡോക്ടര്‍ ഇക്കാലമത്രെയും മുന്നോട്ടു പോയത്. ആ യാത്ര ഇന്നലെ അവസാനിച്ചു.  

Tags: CancerDr.Lalitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

renu sudhi
Kerala

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

Kerala

‘അവർ ഒരു മാരക രോഗത്തോട് പൊരുതുന്നു’ -രേണുസുധിക്കെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും നിർത്താൻ അഭ്യർത്ഥിച്ച് കെഎച്ച്ഡിഇസി ഫിറോസ്

Health

കാൻസർ സുഖപ്പെടുത്താൻ കഴിയുന്ന ‘നെന്മണികൾ’ അത്ഭുതമായി മാറുന്നു

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.