Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യര്‍ഥമാകുന്ന ദേഹാസക്തി

വിവേകചൂഡാമണി-111

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 7, 2020, 04:00 am IST
in Samskriti

അടുത്ത രണ്ട് ശ്ലോകങ്ങളോടെ അന്നമയ കോശവിചാരം സമാപിക്കുന്നു.

ശ്ലോകം 163

ഛായാശരീരേ പ്രതിബിംബഗാത്രേ

യത് സ്വപ്‌നദേഹേ ഹൃദി കല്പിതാംഗേ

യഥാത്മബുദ്ധിസ്തവ നാസ്തി കാചിത്

ജീവച്ഛരീരേ ച തഥൈവ മാളസ്തു

സ്വന്തം നിഴലിലോ പ്രതിബിംബത്തിലോ സ്വപ്‌നദേഹത്തിലോ മനോരാജ്യത്തില്‍ സങ്കല്പിക്കുന്ന ദേഹത്തിലോ നിനക്ക് ആത്മബുദ്ധിയില്ലാത്തതുപോലെ ഈ ജീവശരീരത്തിലും ആത്മബുദ്ധിയുണ്ടാകരുത്. ഈ ശരീരത്തിനോട് നമുക്ക് തോന്നുന്ന വലിയ താല്പര്യം, നിഴലിനോടോ കണ്ണാടിയിലും മറ്റും കാണുന്ന നമ്മുടെ പ്രതിബിംബത്തിനോടോ സ്വപ്‌ന ലോകത്തിലെ ശരീരത്തിനോടോ ഒക്കെ തോന്നുന്ന താല്പര്യം പോലെയാണ്. അവയിലൊന്നും നമുക്ക് അത് ഞാനാണ് എന്ന ആത്മബുദ്ധി ഉണ്ടാകാറില്ല. എന്റെ നിഴല്‍, എന്റെ പ്രതിബിംബം എന്നൊക്കെ തന്നെയാണ് നാം പറയാറുള്ളതും അനുഭവവും. അത് ഞാനല്ല എന്റെതാണ്. മനോരാജ്യത്തില്‍ സങ്കല്പിക്കുന്ന ദേഹവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഞാന്‍ ആത്മാവും ശരീരം എന്റേതുമാണ്.

നിഴലും പ്രതിബിംബവും സ്വപ്‌ന ദേഹവും സങ്കല്പ ശരീരവുമൊക്കെയായി നമുക്ക് എത്ര ബന്ധമുണ്ട്. അവയെ നമുക്ക് ഒരിക്കലും നമ്മളായി കാണാനാവില്ല. നിഴലിനേയും മറ്റും ബാധിക്കുന്ന കാര്യങ്ങള്‍ എന്നെ ബാധിക്കുകയില്ല.  അവയെ സംരക്ഷിക്കാന്‍ നാം എത്രത്തോളം പ്രയത്‌നം നടത്തും. അവയ്‌ക്ക് ഉണ്ടാകുന്ന മാനാപമാനങ്ങളോ ശുദ്ധിയോ അശുദ്ധിയോ ഒന്നും എന്നെ ബാധിക്കില്ല. ചിലപ്പോള്‍ എന്റെ നിഴലില്‍ ആളുകള്‍ ചിവിട്ടിയേക്കാം. എന്റെ പ്രതിബിംബം പൊടിപിടിച്ച കണ്ണാടിയില്‍ മങ്ങിക്കാണാം. ഞാന്‍ നല്ല വഴിയിലൂടെ നടന്നാലും നിഴല്‍ ചിലപ്പോള്‍ ഓടയിലാകും. സ്വപ്‌നത്തില്‍ എന്റെ ശരീരത്തിന് അപകടം പറ്റാം. സ്ഥാനമാനങ്ങള്‍ ലഭിക്കാം. ഇവയൊന്നും എന്നെ ബാധിക്കുന്നില്ല. ഇതുപോലെയാണ് ഈ സ്ഥൂല ശരീരവുമായി എനിക്കുള്ള ബന്ധവും. ഇതിലും എനിക്ക് ആത്മബുദ്ധി പാടില്ല. ഈ ശരീരമാണ് ഞാന്‍ എന്ന തോന്നുന്നത് നിഴലും മറ്റും ഞാനെന്ന് തോന്നും പോലെയാണ്.

ലോകവുമായി ബന്ധപ്പെടാനും ലോകസേവ ചെയ്യാനും വേണ്ടി എനിക്കുള്ള ഒരു ഉപകരണം മാത്രമാണ് ഈ ശരീരം. ഉപകരണത്തെ ഒരിക്കലും ഞാനായി കരുതാന്‍ പറ്റില്ല. ദേഹം ഉള്ള കാലത്തോളം -ദേഹാഭിമാനമോ ദേഹസ്മരണയോ ഉള്ള കാലത്തോളം നമുക്ക് ഈ ലോകത്തില്‍ ഓരോന്ന് ചെയ്തു കൊണ്ടേയിരിക്കണം. അപ്പോഴും ഞാന്‍ ഈ ദേഹമല്ല ദേഹത്തില്‍ നിന്നും വേറിട്ട ആത്മാവാണ് എന്ന വിചാരം ഉണ്ടാകണം.

ഒരു ഉപകരണമെന്ന നിലയില്‍ ദേഹത്തെ എങ്ങനെ  പാലിക്കണം, അത് നാം ചെയ്യുക തന്നെ വേണം. പക്ഷേ ഞാന്‍ അതാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ പോയി. അതിന്റെ എല്ലാ കാര്യങ്ങളും എന്നെ ഒരുതരത്തിലും കുഴപ്പക്കാതെ നോക്കണം.ഈ ദേഹത്തെ നമ്മുടെ വാസനകളൊക്കെ തീര്‍ന്നു പോകത്തക്കവണ്ണം വിനിയോഗിക്കണം. പുതിയ വാസനകള്‍ ഉണ്ടാക്കാനും പാടില്ല. ദേഹത്തിലാസക്തി വച്ചാലോ വാസനങ്ങള്‍ തീര്‍ന്നില്ലെങ്കിലോ വീണ്ടും മറ്റൊരു ശരീരം എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ദേഹാസക്തി പാടില്ല. ദേഹത്തിന് അടിമയാകാതെ അതിനെ വെറും ഉപകരണമായി കണ്ട് വേണ്ട വിധം ജീവിതം നയിക്കണം.

എന്നാല്‍ ഇത് മറ്റുള്ളവരോട് പറയാന്‍ വളരെ എളുപ്പമാണ്. നമ്മുടെ ജീവിതത്തില്‍ നടപ്പാക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഞാന്‍ ഈ ദേഹമെന്ന് കരുതി ദേഹവുമായി ബന്ധപ്പെട്ട എന്തിലൊക്കെ കുടുങ്ങി കിടക്കുന്നുവെന്ന് പരിശോധിക്കണം. ശരീരമാണോ എന്നെ മുന്നോട്ട് നയിക്കുന്നത് അതോ ഞാനാണോ എന്ന സ്വയം പരിശോധിക്കണം. ശാരീരികമായ അവശതകളും പരിമിതികളും മറികടക്കണമെങ്കില്‍ നല്ല ഇച്ഛാശക്തിവേണം. അത്  താന്‍ ഈ ശരീരമല്ല എന്ന ഉറപ്പില്‍ നിന്നേ ഉണ്ടാകൂ. പലപ്പോഴും സാധാരണക്കാര്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ പോലുമാകില്ല. അത്രയ്‌ക്കധികം ദേഹാസക്തരാണവര്‍. ദേഹത്തില്‍ ആത്മ ബുദ്ധി വയ്‌ക്കരുത് എന്ന താക്കീതിനേക്കാള്‍ അങ്ങനെ ചെയ്യരുതേ എന്ന നിര്‍ദ്ദേശമാണ് സാധകര്‍ക്ക് നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

New Release

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

Kerala

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

New Release

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

പുതിയ വാര്‍ത്തകള്‍

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.