Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി സ്വയം കത്തി തീര്‍ന്നു

കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:14 pm IST
in Kollam

കൊല്ലം: നാടും നഗരവും ലോക് ഡൗണില്‍, സുഷുപ്തിയില്‍. ഇരുട്ടിന്റെ മറപറ്റി ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി ഒടുവില്‍ സ്വയം കത്തി തീര്‍ന്നു. കടവൂര്‍ സ്വദേശി ശെല്‍വമണി(37)യുടെ വിധി അതായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനം കനത്ത സുരക്ഷയില്‍  കഴിയുമ്പോഴാണ് കാവനാട് മുക്കാട് പള്ളിക്ക് സമീപം നാടിനെ ഞെട്ടിച്ച സംഭവം. ബന്ധുവായ യുവതിയുമായി ശെല്‍വണിക്കുണ്ടായ വഴിവിട്ട അടുപ്പമാണ് രണ്ടുപേരുടെ ദാരുണാന്ത്യത്തില്‍ കലാശിച്ചത്.

കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആശ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും ആശയുടെ അമ്മ ഗേട്ടിക്കും മൂത്ത സഹോദരി റൂബിക്കും കുടുംബത്തിനും ഒപ്പം കാവനാട്ടെ വീട്ടിലാണ് താമസിക്കുന്നത്. ആശയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം ഒത്തുതീര്‍ക്കാനാണ് കുടുംബം വിവാഹിതനായ ശെല്‍വമണിയുടെ സഹായം തേടിയത്. ഇതിനുള്ള പരിശ്രമം ആശയും ശെല്‍വമണിയും തമ്മിലുള്ള അടുപ്പത്തില്‍ കലാശിച്ചെന്നാണ് ശെല്‍വമണി മരിക്കും മുമ്പ് നല്കിയ മൊഴിയില്‍ വ്യക്തമാകുന്നത്. ഇതറിഞ്ഞ ഭാര്യ ശെല്‍വമണിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ആശയെ വിവാഹം ചെയ്യാനായി ശെല്‍വമണിയുടെ പരിശ്രമം. ഇത് ബന്ധുക്കള്‍ അംഗീകരിച്ചില്ല.  

അങ്ങനെയിരിക്കുമ്പോഴാണ് ആശയ്‌ക്കും സൗദിയില്‍ ജോലി ലഭിക്കുന്നതും അങ്ങോട്ടേക്ക് പോകുന്നതും. പിണക്കത്തിലായിരുന്ന ആശയുടെ ഭര്‍ത്താവിനും സൗദിയിലാണ് ജോലി. സ്വാഭാവികമായും അവിടെ വച്ച് കണ്ട് ഇരുവരും പതുക്കെ പതുക്കെ പിണക്കം പറഞ്ഞുതീര്‍ത്തു. അതോടെ ശെല്‍വമണിയില്‍ നിന്ന് ആശ പൂര്‍ണമായും അകന്നു. ഈ അകല്‍ച്ചയില്‍ നിന്നുണ്ടായ പകയാണ് ശെല്‍വമണിയെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്.

ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് ഫെബ്രുവരി 14ന് ആശ നാട്ടിലേത്തി. ആശയെ നേരില്‍ കാണാന്‍ പലതവണ ശെല്‍വമണി ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് ഈ കൃത്യം നടത്താന്‍ ശെല്‍വമണി തീരുമാനിച്ചത്. തലേദിവസം ശക്തികുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ നിന്നു വാങ്ങി കരുതിവച്ചിരുന്ന പെട്രോളുമായി ഞായറാഴ്ച അര്‍ധരാത്രി രണ്ടുമണിയൊടെ കാമുകിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം പെട്രോള്‍ ഒഴിച്ച് വീടിന്റെ മുന്‍വാതിലും സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരകളും കത്തിക്കുകയായിരുന്നു.

തീ പടരുന്നതുകണ്ട് ആദ്യം ഓടിയെത്തിയത് ഗേട്ടിയായിരുന്നു. ഇവരുടെ മൂത്ത മരുമകന്‍ മുന്‍വശത്തെ വാതില്‍തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പെട്രോള്‍ ഒഴിച്ച് ശെല്‍വമണി തീ ആളി കത്തിക്കുകയായിരുന്നു. മരുമകന്റെ നിര്‍ദ്ദേശാനുസരണം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങാനാണ് ഗേട്ടിയും മക്കളായ റൂബിയും ആശയും ഇവരുടെ കുട്ടികളും പുറകിലേക്ക് എത്തിയത്. ഈ സമയം അടുക്കളവശത്തുള്ള വാതിലിന്റെ ഭാഗത്തെത്തിയ ശെല്‍വമണി വാതില്‍ തുറന്ന് ഇറങ്ങിയവരടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാന്‍ ശ്രമിച്ചു.  

ഗേട്ടിയുടെയും മൂത്തമകള്‍ റൂബിയുടെയും ദേഹത്ത് പെട്രോള്‍ വീണു. ഗേട്ടി മക്കളെയും കൊച്ചുമക്കളെയും തള്ളി അകത്താക്കി. കത്തിക്കാന്‍ ശ്രമിച്ച ശെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അകത്തേക്ക് ഓടിരക്ഷപ്പെട്ട റൂബിയുടെ വസ്ത്രങ്ങളിലും തീ പിടിച്ചിരുന്നു. എന്നാല്‍ ഓടി ബാത്ത് റൂമില്‍ കയറിയ ഇവര്‍ വെള്ളമൊഴിച്ചു തീയണച്ചു. മറ്റുള്ളവര്‍ മുറിയില്‍കയറി വാതില്‍ അടച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചാണ് ഇവരെ പുറത്തിറക്കിയത്. വഴിവിട്ട അടുപ്പവും വിവാഹജീവിതത്തിലെ താളപ്പിഴകളുമാണ് രണ്ടുജീവനുകള്‍ അപഹരിക്കുന്നതിലേക്ക് എത്തിച്ച കാരണം.

Tags: kollamകുടുംബംfire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

News

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

പുതിയ വാര്‍ത്തകള്‍

savings,money concept,coins in a jar

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം, തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം: മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.