Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ ബന്ധുവായ സ്ത്രീയും മരിച്ചു

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. ഇയാളെ തടയാന്‍ ശ്രമിക്കവെയാണ് യുവതിയുടെ അമ്മയ്‌ക്ക് പൊള്ളലേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 03:30 pm IST
in Kollam
ഗേട്ടി രാജന്‍ (കൊച്ചുമോളി)

ഗേട്ടി രാജന്‍ (കൊച്ചുമോളി)

കൊല്ലം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. ഇയാളെ തടയാന്‍ ശ്രമിക്കവെയാണ് യുവതിയുടെ അമ്മയ്‌ക്ക് പൊള്ളലേറ്റത്.

കൊല്ലത്ത് കാവനാട് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി, ബന്ധുവായ കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി രാജന്‍ (കൊച്ചുമോളി-57) എന്നിവരാണ് മരിച്ചത്.  

ഗേട്ടിയുടെ സൗദിയില്‍ ജോലിയുള്ള രണ്ടാമത്തെ മകളെ വിവാഹം ചെയ്യണമെന്ന്് ശെല്‍വമണി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി ഗേട്ടിയുടെ മൂത്തമകള്‍ പറയുന്നു. രണ്ടുമക്കളുള്ള യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ ദാമ്പത്യപ്രശ്‌നം പരിഹരിക്കാനാണ് ശെല്‍വമണിയും ഭാര്യയും ഇടപെട്ടത്. എന്നാല്‍ ശെല്‍വണിയും യുവതിയുമായി പ്രണയത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അതോടെ മകളെ വിവാഹം കഴിപ്പിച്ചു നല്കണമെന്ന് ശെല്‍വമണി ഗേട്ടിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു. എന്നാല്‍ ഗേട്ടിയും രാജനും ശെല്‍വമണിയുടെ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല യുവതി ജോലി കിട്ടി സൗദി അറേബ്യയിലേക്ക് പോകുകയും ചെയ്തു. ഫെബ്രുവരി 14നാണ് യുവതി അവധിക്ക് നാട്ടിലെത്തിയത്.  

ഇതറിഞ്ഞ് ശെല്‍വമണി കഴിഞ്ഞദിവസം ശക്തികുളങ്ങര ഹാര്‍ബറിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിലെത്തി. ശക്തികുളങ്ങര പെട്രോള്‍പമ്പില്‍ നിന്ന് രണ്ടു കന്നാസ് പെട്രോളും വാങ്ങിയിരുന്നു. ഇതുമായി ഞായറാഴ്ച അര്‍ധരാത്രിയോടെ യുവതിയുടെ കാവനാട്ടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇതുകണ്ട് യുവതിയും മക്കളും വീട്ടിലുണ്ടായിരുന്ന സഹോദരിയും കുടുംബവും രക്ഷപ്പെടാനായി പിന്‍വാതിലിലൂടെ ഓടി. ഇയാള്‍ അവിടെയുമെത്തി പെട്രോളൊഴിച്ച് തീയിട്ടു. അതോടെ ഇവര്‍ വീടിനുള്ളിലേക്കു തന്നെ പിന്തിരിഞ്ഞ് ഓടി. ഇതിനിടെ വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളിലേക്ക് തീ പടര്‍ന്നു. ഇത് കെടുത്താനായി ശ്രമിച്ച ഗേട്ടിയും അവരെ തടയാന്‍ ശ്രമിച്ച ശെല്‍വമണിയും തീയിലേക്ക് വീഴുകയായിരുന്നു.

തീ ആളിപ്പടരുന്നതിനിടെ ഓടിരക്ഷപ്പെട്ടതിനാല്‍ മറ്റാര്‍ക്കും് പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഇവരും മരണത്തിനു കീഴടങ്ങി. അംബാസമുദ്രത്തില്‍ അപ്പോള്‍സ്റ്ററി കട നടത്തുകയാണ് ശെല്‍വമണി.

Tags: deathമൃതദേഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.