Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം ഭയം, ഇന്ന് അഭിമാനം; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നു

കൊറോണയെ ചെറുക്കാനുള്ള ആദ്യ ദൗത്യം ഏറ്റെടുത്തവരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:55 pm IST
in Kerala

പത്തനംതിട്ട: ആദ്യം ഭയമായിരുന്നു, ഇപ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍. ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തിന്റെ റാന്നി ഐത്തലയിലേക്കുള്ള വരവും അവരുടെ രണ്ടു ബന്ധുക്കളുടെ രോഗ സ്ഥിരീകരണവും രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു . തുടര്‍ന്ന് ഇറ്റലിയില്‍ നിന്നുള്ള മൂന്നംഗ കുടുംബത്തെയും ബന്ധുക്കളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  

കൊറോണയെ ചെറുക്കാനുള്ള ആദ്യ ദൗത്യം ഏറ്റെടുത്തവരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും.  ഇതുവരെ എട്ടു രോഗികളെയാണ് ഇവര്‍ ചികിത്സിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നുള്ള കുടുംബവും അവരുടെ രണ്ടു  ബന്ധുക്കളും രോഗ വിമുക്തമായി ഇവരുടെ വീടുകളിലേക്കു പോയി. അസാധാരണമായ ഒരു യുദ്ധത്തിലെ കര്‍മനിരതരായ പടയാളികളെപ്പോലെയാണ് ഇവരെ പരിചരിച്ച മാലാഖമാര്‍ സംസാരിച്ചത്.  

ആദ്യ ദിവസങ്ങളില്‍ രോഗികള്‍ കടുത്ത നിരാശയിലായിരുന്നു. പലപ്പോഴും സിസംഗമായി പെരുമാറി.  എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസങ്ങളായതോടെ വേര്‍പിരിയുന്നതൊരു നനുത്ത ദുഃഖമായി മാറി. രോഗ മുക്തി നേടിയ രോഗികള്‍ക്ക് വീട്ടില്‍ പോകാമെങ്കിലും പരിചരിച്ച നഴ്സുമാര്‍ക്ക് തങ്ങളുടെ വീട് ഇപ്പോഴും അന്യമാണ്.  ഇനി പത്തു ദിവസം കൂടി ആശുപത്രിയില്‍ തുടരണം.  അതുകഴിഞ്ഞ് കൊറോണ ടെസ്റ്റ് നടത്തും.  നെഗറ്റിവ് ആണെങ്കില്‍ വീട്ടില്‍ പോകാം. പക്ഷെ അടുത്ത 14 ദിവസം ഹോം ക്വാറന്റൈനില്‍ തന്നെ തുടരണം.

ഓരോ രോഗിയും ഓരോ മുറിയിലാണ്.  കുടുംബത്തോടെയുള്ളവര്‍ കുടുംബമായി ഒരു മുറിയിലാകും. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഫോണില്ല. ടിവി ഇല്ല. മരുന്ന് കൊടുക്കാനും പരിശോധനകള്‍ക്കും മാത്രമേ നഴ്സുമാരും റൂമിനകത്തേക്കു പോകൂ.  അകത്തു കയറുമ്പോള്‍ ഒരു സൂചിയുടെ വിടവ് പോലും പരിചാരകരുടെ സേഫ്റ്റി വസ്ത്രങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതില്‍ പോലും അതീവ ശ്രദ്ധ വേണം.  മരുന്ന് കൊടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ആശ്വാസം പകരുന്നതും. ആദ്യ ദിവസങ്ങളില്‍ ധാരാളം പഴങ്ങള്‍ ചോദിക്കുമായിരുന്നു. ആഹാരം പച്ചക്കറികളും മത്സ്യ മാംസാദികളും  ഉള്‍പ്പെടുത്തിയതായിരുന്നു. അതേ ഭക്ഷണം തന്നെയാണ് നഴ്സുമാരും കഴിക്കുന്നത്.  

 പ്രായമുള്ളവര്‍ മാത്രം ശ്വാസം മുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കും. പത്തനംതിട്ടയില്‍ ഉണ്ടായിരുന്ന ഒരു രോഗിക്ക് പനി പോലും ഉണ്ടായിരുന്നില്ല.  കൊറോണ ടെസ്റ്റ് പോസിറ്റിവ് ആയതു കൊണ്ട് മാത്രം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതാണ്. എന്തായാലും നീണ്ട കാലത്തെ ആതുര സേവനത്തില്‍ ഇത്രയധികം സംതൃപ്തി തന്ന ഒരു ദിവസമില്ലന്ന് അവര്‍ പറയുന്നു.  

ആദ്യം അഡ്മിറ്റ് ചെയ്ത രോഗികളെല്ലാം രോഗം ഭേദമായി പോകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ആത്മസംതൃപ്തി തോന്നി.  മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതുവരെ ഏഴു പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 14 നഴ്സുമാര്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി. 10  ദിവസമാണ് ഒരു ബാച്ച് ഡ്യൂട്ടി ചെയ്യേണ്ടത്. സാധാരണ ഷിഫ്റ്റുകള്‍ തന്നെയാണ് ഇവിടയും ഉള്ളത്. ഒരു ഷിഫ്റ്റില്‍ രണ്ടു പേര്‍ ഉണ്ടാകും. ആദ്യമൊക്കെ അസ്വസ്ഥരായെങ്കിലും വലിയ കുറ്റബോധത്തോടെയും കൃതാര്‍ഥതയോടെയുമാണ് വൈറസ് ബാധിരരായിരുന്നവര്‍ ജനറല്‍ ആശുപത്രിയുടെ പടി ഇറങ്ങിയത്.

Tags: nursehospitalpathanamthittacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

Kerala

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.