Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥാപ്രസംഗ കലയിലെ വല്ലഭന്‍

കഴിഞ്ഞ 47 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കലാകാരനാണ് ആര്യാട് വല്ലഭദാസ്. 1973ല്‍ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. കഥ 'ഗംഗ'. പ്രതിഫലം നൂറു രൂപ. ഇപ്പോള്‍ ഒന്‍പതിനായിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഈ അതുല്യ കലാകാരന്‍. കലാ കുടുംബത്തിലായിരുന്നു വല്ലഭദാസിന്റെ ജനനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 03:00 am IST
in Varadyam

ഒരു കാലത്ത് കേരളത്തിലെ ക്ഷേത്രപ്പറമ്പുകളില്‍ നിറഞ്ഞ് നിന്നൊരു കലയാണ് കഥാപ്രസംഗം. സംഗീതവും സാഹിത്യവും അഭിനയവും ഹാസ്യവും എല്ലാം ചേര്‍ന്നൊരു കലാരൂപം. ഒരു നടന് സ്റ്റേജില്‍ അഭിനയിച്ചാല്‍ മതിയാകും. നര്‍ത്തകിയ്‌ക്ക് പാട്ടിനൊത്ത് നൃത്തം ചെയ്താല്‍ മതിയാകും. ഗായകന് താളഭംഗിയോടൊത്ത് പാടിയാല്‍ മതി. എന്നാല്‍ കാഥികന്‍ ഇതെല്ലാം അറിയണം. നന്നായി പാടണം, അഭിനയിക്കണം, ആരോഹണ അവരോഹണക്രമങ്ങള്‍ പാലിച്ച് ചടുലമായ ഭാഷയില്‍ കഥ പറയാന്‍ കഴിയണം. അതിലുപരി നന്നായി ഹാസ്യം അവതരിപ്പിക്കാന്‍ സാധിക്കണം. അങ്ങനെ കലയുടെ എല്ലാ വശങ്ങളും അറിവുള്ള കലാകരനേ ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞ 47 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കലാകാരനാണ് ആര്യാട് വല്ലഭദാസ്. 1973ല്‍ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. കഥ ‘ഗംഗ’. പ്രതിഫലം നൂറു രൂപ. ഇപ്പോള്‍ ഒന്‍പതിനായിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഈ അതുല്യ കലാകാരന്‍.  കലാ കുടുംബത്തിലായിരുന്നു വല്ലഭദാസിന്റെ ജനനം. പ്രസിദ്ധ നാദസ്വര വിദ്വാന്‍ കൊച്ചുനാണുഭാഗവതരുടെ കൊച്ചുമകനും, നാടകനടനും റേഡിയോ കലാകാരനുമായിരുന്ന ആര്യാട് ഗോപാലകൃഷ്ണന്റെ അനന്തരവനുമായ വല്ലഭദാസിന് സ്‌കൂള്‍ പഠന കാലയളവില്‍ തന്നെ കലാരംഗത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നു.

അമ്മാവന്റെ തിരുവനന്തപുരത്തെ വീട്ടില്‍ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ സഹപാഠിയായിരുന്നു മണിയന്‍ പിള്ള രാജു എന്ന് പില്‍ക്കാലത്ത് പ്രശസ്തനായ നടന്‍ രാജു. രാജുവിന്റെ നേതൃത്വത്തില്‍ നടന്ന നാടക കളരിയില്‍ അംഗമായിരുന്നു വല്ലഭദാസ്. നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ സാംബശിവന്റെയും കെടാമംഗലത്തിന്റേയും കഥാപ്രസംഗങ്ങള്‍ നടക്കുമ്പോള്‍ അത് കണ്ട് വല്ലഭദാസ് അനുകരിക്കാനും, അവരുടെ രീതികള്‍ പറിക്കാനും തുടങ്ങി. അച്ചന്റെ കയര്‍ഫാക്ടറി തൊഴിലാളികള്‍ക്ക് മുന്നിലാണ് വല്ലഭദാസ് ആദ്യം കഥ പറഞ്ഞ് തുടങ്ങിയത്. ഇത് സഭാകമ്പം മാറ്റാന്‍ സഹായിച്ചു. കൂടാതെ അവരുടെ പ്രോത്സാഹനം പ്രചോദനവുമായി.

കഥാപ്രസംഗ മേഖലയിലേക്ക് താന്‍ പോകുന്നതിനോട് അച്ഛനും സഹോദരനും ഒക്കെ തുടക്കത്തില്‍ എതിരായിരുന്നു. അതിനാല്‍ അവര്‍ അറിയാതെയായിരുന്നു കഥാപ്രസംഗ പരിശീലനമെന്ന് വല്ലഭദാസ് ഓര്‍ക്കുന്നു. പ്രതിഫലം പോലും വാങ്ങാതെ ആര്യാട് രാജപ്പനാശാനാണ് കഥയായ ഗംഗ പഠിപ്പിച്ചത്. ആദ്യ കഥ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ അച്ഛന്റെ അനുഗ്രഹം ലഭിച്ചതുമില്ല, അമ്മ അനുഗ്രഹിച്ചു. ദുഃഖത്തോടെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ രാജപ്പനാശാന്റെ വാക്കുകള്‍ പ്രോത്സാഹനവും ഉണര്‍വുമായി.

ആദ്യ കഥ പറച്ചിലില്‍ തന്നെ അഭിനന്ദന പ്രവാഹം. ക്ഷേത്രസംഘാടകരും കാണികളും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു…കാഥികന്‍ കൊല്ലം ബാബു സ്റ്റേജില്‍ കയറി വല്ലഭദാസിനെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു. പ്രശസ്തനാകുമെന്ന അദ്ദേഹത്തിന്റെ അനുഗ്രഹം യാഥാര്‍ത്ഥ്യമായി. 1976ല്‍ തിരുവനന്തപുരം റേഡിയോ നിലയത്തില്‍ നടന്ന റേഡിയോ ഓഡിഷന്‍ ടെസ്റ്റില്‍ വിജയിച്ചു. ഇതോടെ പേരിന് മുന്നില്‍ എഐആര്‍ എന്നു കൂടി ചേര്‍ക്കാനായി. തുടര്‍ന്നിങ്ങോട്ട് അന്‍പതിലേറെ കഥകള്‍, ഒന്‍പതിനായിരത്തിലേറെ വേദികള്‍.

ഇതിനിടെ നിരവധി നാടകങ്ങളിലും വേഷമിട്ടു. സംവിധായകന്‍ ആശ്രമം ചെല്ലപ്പന്റെ ആലപ്പുഴ ബ്രില്ല്യന്‍ തിയേറ്റേഴ്സില്‍ മൂന്ന് വര്‍ഷക്കാലം വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് കളര്‍കോട് ശിവകുമാറിന്റെ രംഗശ്രീ, പ്രശസ്ത സംവിധായകന്‍ വിനയന്റെ സ്വദേശാഭിമാനി തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും അഭിനയിച്ചു. വിവിധ സംസ്ഥാനങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളിലും കഥ അവതരിപ്പിക്കാന്‍ കഴിഞ്ഞു. മറക്കാനാകാത്ത നിരവധി അനുഭവങ്ങളാണ് കഥാപ്രസംഗ രംഗത്ത് ഉണ്ടായിട്ടുള്ളതെന്ന് വല്ലഭദാസ് പറയുന്നു. ഒരു ചതയം നാളില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള കഥ അഞ്ചു വേദികളില്‍ അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവസാന സ്റ്റേജില്‍ കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ നേരം പുലര്‍ന്നു. ഇപ്പോള്‍ കുറേ കാലങ്ങളായി പുരാണ കഥകള്‍ മാത്രമെ അവതരിപ്പിക്കാറുള്ളൂ.

പുരാണേതിഹാസങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് ദൗത്യമായി കരുതുന്നു. ഇപ്പോഴും പഴയ ഊര്‍ജസ്വലതയോടെ തന്ന കഥ അവതരിപ്പിക്കാന്‍ കഴിയുന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു. കഥാപ്രസംഗ വേദിയിലായിരിക്കണം തന്റെ അന്ത്യമെന്ന പ്രാര്‍ത്ഥനയാണ് വല്ലഭദാസിനുള്ളത്. ഭഗവാന്‍ അനുഗ്രഹിക്കുന്ന കാലത്തോളം കഥയവതരിപ്പിക്കണം. ആദ്യ കാലത്ത് വൈദേശിക പ്രത്യയശാസ്ത്രത്തിന് ഒപ്പമായിരുന്നു അദ്ദേഹം. അതിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സജീവമാണ് വല്ലഭദാസ്. തപസ്യ അടക്കമുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കലയുടെയും കലാകാരന്റെയും യഥാര്‍ത്ഥ ദൗത്യം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുകയെന്നും അദ്ദേഹം പറയുന്നു. ഭാര്യ ഉമാദേവിയും മൂന്നു മക്കളും വല്ലഭദാസിന് എല്ലാ പിന്തുണയും നല്‍കുന്നു. മക്കളെല്ലാവരും വിവാഹിതരാണ്.

Tags: വാരാദ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അച്ഛനും മകനും

Varadyam

ഓര്‍മകള്‍ക്കെന്ത് സുഗന്ധം!

Varadyam

കാവ്യാനുഭൂതിയുടെ രസതന്ത്രം

Varadyam

അന്നത്തെ പത്രം എന്റെ കൈവശമുണ്ട്

Varadyam

അന്തിമഹാകാലത്തെ അമൃതദര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.