Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേക വിജ്ഞാനത്തിന്റെ കരുത്ത്

അസ്ത്രശസ്ത്രങ്ങളെ കൊണ്ടോ വായുവിനെ കൊണ്ടോ അഗ്നിയെ കൊണ്ടോ കോടിക്കണക്കിനുള്ള കര്‍മങ്ങളെ കൊണ്ടോ നശിപ്പിക്കാവുന്ന ഒന്നല്ല സംസാര ബന്ധനം. ഈശ്വരാനുഗ്രഹം കൊണ്ടും അന്തഃകരണ ശുദ്ധിയാലും നല്ലപോലെ മൂര്‍ച്ച കൂട്ടിയ വിവേകവിജ്ഞാനമാകുന്ന വാളുകൊണ്ട് മാത്രമേ ഈ ബന്ധനത്തെ ഛേദിക്കാനാവൂ.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 26, 2020, 03:00 am IST
in Samskriti

ആത്മാനാത്മ വിവേകം

അടുത്ത 7 ശ്ലോകങ്ങളിലായി ആത്മാവിനെയും അനാത്മാവിനേയും വിവേചിച്ച് അറിയുന്നു.

എങ്ങനെയാണ് ബന്ധമോചനം ഉണ്ടാകുന്നത്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം .

ശ്ലോകം 147

നാസ്‌ത്രൈര്‍ ന ശസ്‌ത്രൈരനിലേന വഹ്നിനാ

ഛേത്തും ന ശക്യോ ന ച കര്‍മ്മ കോടിഭിഃ

വിവേക വിജ്ഞാന മഹാസിനാവിനാ

ധാതുഃ പ്രസാദേന സിതേന മഞ്ജുനാ

അസ്ത്രശസ്ത്രങ്ങളെ കൊണ്ടോ വായുവിനെ കൊണ്ടോ അഗ്നിയെ കൊണ്ടോ കോടിക്കണക്കിനുള്ള കര്‍മങ്ങളെ കൊണ്ടോ നശിപ്പിക്കാവുന്ന ഒന്നല്ല സംസാര ബന്ധനം. ഈശ്വരാനുഗ്രഹം കൊണ്ടും അന്തഃകരണ ശുദ്ധിയാലും നല്ലപോലെ മൂര്‍ച്ച കൂട്ടിയ വിവേകവിജ്ഞാനമാകുന്ന വാളുകൊണ്ട് മാത്രമേ ഈ ബന്ധനത്തെ ഛേദിക്കാനാവൂ.

സംസാര ബന്ധത്തെ എന്തൊക്കെ കൊണ്ട് മറികടക്കാനാവില്ല എന്നും ഏതു കൊണ്ട് ആ ബന്ധനം അറുത്ത് കളയാമെന്നും ഇവിടെ വ്യക്തമാക്കുന്നു.വിവേക വിജ്ഞാനമാണ് ഏറ്റവും പ്രധാനം. എന്താണ് വിവേകം? വേര്‍തിരിച്ച് അറിയാന്‍ കഴിയല്‍ തന്നെ. എന്തിനെയാണ് വേര്‍തിരിച്ച് അറിയേണ്ടത്? ആത്മാവിനേയും അനാത്മാവിനേയും തമ്മില്‍.

അനാത്മാവിനെ ആത്മാവെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ് എല്ലാ സംസാര ദുരിതങ്ങളും വന്നു പെട്ടത്. തെറ്റിദ്ധാരണ നീങ്ങിയാലേ ക്ലേശങ്ങള്‍ നീങ്ങുകയുള്ളൂ.നമുക്ക് സാധാരണഗതിയില്‍ അറിയാവുന്ന സാധനങ്ങളെ കൊണ്ടൊന്നും സംസാര ബന്ധനം അറുത്ത് മാറ്റാനാവില്ല. അതിനെ നശിപ്പിച്ചു കളയാനാവില്ല.

അസ്ത്രത്തിനും ശസ്ത്രത്തിനും സംസാരക്കെട്ട് പൊട്ടിക്കാന്‍ കഴിയില്ല. പ്രയോഗിച്ചു കഴിഞ്ഞാല്‍ തിരിച്ച് വരാത്തതാണ് അസ്ത്രം. വിട്ടയാളുടെ കൈയില്‍ തന്നെ തിരികെ വന്നു ചേരുന്നത് ശസ്ത്രവും. കൈയില്‍ തന്നെ പിടിച്ച് ഉപയോഗിക്കുന്നവയെല്ലാം ശസ്ത്രത്തില്‍ പെടും. പ്രധാനമായും ലോഹമയമാണത്. ഇത്തരത്തിലുള്ള ആയുധങ്ങളെ കൊണ്ട് എന്തും നശിപ്പിക്കാനാവും. എന്നാല്‍  എന്തു തന്നെയായാലും, ഏത് തരത്തിലുള്ള ഒരായുധത്തിനും സംസാരബന്ധനത്തെ ഭേദിക്കാന്‍ കഴിയുകയില്ല.

ഞാന്‍ ദേഹമാണ് എന്ന വ്യാമോഹവും അതേ തുടര്‍ന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും നീക്കാന്‍ ആയുധങ്ങള്‍ക്കാവില്ല.

പ്രകൃതിയുടെ നേരിട്ടുള്ള നശീകരണ ശക്തികള്‍ പോലും അതിന് മുന്നില്‍ തോറ്റു പോകും. കാറ്റിനും അഗ്നിയ്‌ക്കും ഒട്ടുമിക്കതിനേയും ഇല്ലാതാക്കാനാവും. കാറ്റ് എല്ലാറ്റിനേയും വരട്ടിയുണക്കുന്നു, പറത്തി വീഴ്‌ത്തി തവിടുപൊടിയാക്കുന്നു. തീയ്‌ക്ക് എല്ലാറ്റിനേയും ചുട്ടെരിക്കാനുമാകും. പക്ഷേ ഇതൊന്നും സംസാര ബന്ധത്തെ നശിപ്പിക്കാന്‍ പോരാ.

ഇനി എന്തൊക്കെ തരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്താലും അജ്ഞാന ബന്ധനത്തെ ഇല്ലാതാക്കാനാവില്ല. എല്ലാ കര്‍മ്മങ്ങള്‍ക്കും കാരണമായത് അവിദ്യയായതിനാല്‍ കോടികണക്കിന് കര്‍മങ്ങള്‍ ചെയ്താലും അത് നീങ്ങില്ല.

വിവേക വിജ്ഞാനമാകുന്ന കരുത്തുറ്റ വലിയ വാളുകൊണ്ട് വേണം അജ്ഞാന ബന്ധനത്തെ അറുത്ത് മുറിയ്‌ക്കാന്‍. അന്തഃകരണ ശുദ്ധി കൊണ്ട് നല്ലതുപോലെ മൂര്‍ച്ച കൂട്ടിയതാകണം ഈ വിവേകമാകുന്ന വാള്‍. ധാതു പ്രസാദം എന്ന വാക്ക് നമ്മുടെ ഉള്ളം ശുദ്ധമാക്കേണ്ടതിനെ കാണിക്കുന്നു. ഒപ്പം തന്നെ ഈശ്വരാനുഗ്രഹത്തേയും.

ഈശ്വരന്റെ കനിവ് കൊണ്ട് മാത്രമേ ബന്ധനം വിച്ഛേദിക്കാനാവൂ.വിവേക വിചാരം ചെയ്യണമെങ്കില്‍ ഉള്ളം നന്നായി ശുദ്ധമാകണം. വാസനകള്‍ ഒടുങ്ങുമ്പോഴേ മനസ്സിലെ വിക്ഷേപങ്ങളടങ്ങി ശാന്തമാകൂ. അങ്ങനെ പ്രസന്നവും ശാന്തവുമായ മനസ്സും അതിലൂടെ മറനീങ്ങി തെളിഞ്ഞ ബുദ്ധിയും ചേര്‍ന്നാല്‍ വിവേക വിചാരം തീക്ഷ്ണമാകും. ഈശ്വരകൃപയാലുള്ള വിവേകം ദൃഢതരമാകും.

ഈ  വിവേക വാളിനാല്‍ ബന്ധനത്തെ അരിഞ്ഞ് വീഴ്‌ത്തുക തന്നെ വേണം.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.