Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം ലോക്ഡൗണിലേക്ക്; കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ

ഏഴ് ജില്ലകള്‍ അടയ്‌ക്കുന്ന കാര്യവും ചീഫ്‌സെക്രട്ടറി വ്യക്തമാക്കി. പാല്‍, പലചരക്ക്, പച്ചക്കറി, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവ അടയ്‌ക്കില്ലെന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം ഏഴ് പേരില്‍ കൂടുതല്‍ പേര്‍ ഒരേസമയം കയറരുതെന്നും ഒരുവീട്ടില്‍ നിന്നും രണ്ടുപേരില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങരുതെന്നും ചീഫ്‌സെക്രട്ടറി നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 08:35 am IST
in Kerala

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തടയാന്‍ രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ കര്‍ശന നിയന്ത്രണത്തിന് നിര്‍ദ്ദേശം. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. അതേസമയം കാസര്‍കോട്ടെ നിയന്ത്രണം കൂടുതല്‍ കര്‍ശനമായതോടെ ജില്ല അടച്ചുപൂട്ടലിന് സമാനമാണ്.  

 രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഓരോ സംസ്ഥാനത്തിനും അവരുടെ സ്ഥിതി അനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ഇതിനു പിന്നാലെയാണ് ജനതാ കര്‍ഫ്യൂ കേരളത്തില്‍ ഇന്നലെ രാത്രി ഒന്‍പതു മണിക്കു ശേഷവും തുടരുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചത്.  

കടകള്‍ അടയ്‌ക്കില്ല

ഏഴ് ജില്ലകള്‍ അടയ്‌ക്കുന്ന കാര്യവും ചീഫ്‌സെക്രട്ടറി വ്യക്തമാക്കി. പാല്‍, പലചരക്ക്, പച്ചക്കറി, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവ അടയ്‌ക്കില്ലെന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം ഏഴ് പേരില്‍ കൂടുതല്‍ പേര്‍ ഒരേസമയം കയറരുതെന്നും ഒരുവീട്ടില്‍ നിന്നും രണ്ടുപേരില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങരുതെന്നും ചീഫ്‌സെക്രട്ടറി നിര്‍ദ്ദേശിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

 എന്നാല്‍ ജില്ലകള്‍ അടച്ചിടുന്നത് തീരുമാനിച്ചിട്ടില്ലെന്നും നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ ജില്ലകളിലെ നിയന്ത്രണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

World

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

Kerala

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.