Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസൂര്യനെ മറയ്‌ക്കുന്ന തമസ്സ്

വിവേകചൂഡാമണി 98

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 23, 2020, 04:55 am IST
in Samskriti

ആവരണ വിക്ഷേപ ശക്തികള്‍

അടുത്ത രണ്ട് ശ്ലോകങ്ങളിലായി ആവരണ വിക്ഷേപ ശക്തികളെ ഒന്നുകൂടി ഉദാഹരണ സഹിതം വിവരിക്കുന്നു.

ശ്ലോകം 143

കബൡത ദിനനാഥേ ദുര്‍ദ്ദിനേ സാന്ദ്രമേഘൈഃ

വ്യഥയതി ഹിമഝംഝാവായുരുഗ്രോ യഥൈതാന്‍

അവിരതതമസാത്മന്യാവൃതേ മൂഢബുദ്ധിം

ക്ഷപയതി ബഹു ദുഃഖൈഃ തീവ്രവിക്ഷേപ ശക്തിഃ

തിങ്ങി നിറഞ്ഞ കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ച ദുര്‍ദിനത്തില്‍ ഉഗ്രമായ ശീതക്കാറ്റ് മനുഷ്യരെ കഷ്ടപ്പെടുത്തും. അതുപോലെ കൊടും തമസ്സിനാല്‍ ആത്മാവ് മൂടപ്പെടുമ്പോള്‍ ഉഗ്രമായ വിക്ഷേപ ശക്തി മൂഢ ബുദ്ധിയായ മനുഷ്യനെ പലതരത്തിലുള്ള ദുഃഖങ്ങളെ കൊണ്ട് കഷ്ടപ്പെടുത്തും.

ദിനത്തിന്റെ നാഥനായ സൂര്യനെ മേഘങ്ങള്‍  പൂര്‍ണ്ണമായും മൂടിക്കളയുന്ന ദിവസത്തെ ദുര്‍ദ്ദിനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടെ കടുത്ത ശീതക്കാറ്റും വന്നാല്‍ വല്ലാത്ത ദുരിതമായിരിക്കും. അതുപോലെയാണ് കട്ടപിടിച്ച തമസ്സാകുന്ന അജ്ഞാനത്താല്‍ ആത്മസൂര്യന്‍  മറയ്‌ക്കപ്പെടുന്നത്. ഒപ്പം വിക്ഷേപശക്തിയുടെ തീവ്രതയും ഉണ്ടായാല്‍  പിന്നെ പറയേണ്ട..

എന്നാല്‍ മേഘം മറയ്‌ക്കാത്ത ഭാഗത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ക്ക് ഒരു പ്രയാസവുമുണ്ടാകില്ല. സൂര്യനും മേഘത്തെ കൊണ്ട് ഒരു പ്രശ്‌നവുമില്ല. ആത്മജ്ഞാനികളെ സംബന്ധിച്ചിടത്തോളം അവര്‍ അജ്ഞാനത്തിന്റെ മേഘമറയേല്‍ക്കാത്തവരാണ്. അതിനാല്‍ തന്നെ അവിദ്യയില്‍ നിന്നുണ്ടായ ഈ സംസാരം അവരെ ബാധിക്കുന്നില്ല.

സംസാരദുഃഖമനുഭവിക്കാന്‍ ജീവന്‍ എന്നതും അവിടെയില്ല. പരമാത്മാവിനെ മറയ്‌ക്കാന്‍ അജ്ഞാനത്തിനാകില്ല എന്നതിനാല്‍ ഇതൊന്നും അതിനെയും ബാധിക്കുന്നില്ല. ഞാന്‍ കര്‍തൃത്വ-ഭോക്തൃത്വ അഭിമാനിയായിരിക്കുമ്പോള്‍ അവിദ്യ എനിക്ക് വളരെ അടുത്താണ്. ആത്മാവ് വളരെ അകലെയുമാകും. ജീവന്‍ തമസ്സിലൂടെ നോക്കുമ്പോള്‍ ആത്മാവിനെ കാണില്ല.

ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ താദാത്മ്യം പ്രാപിച്ച് ആസക്തിയോടെ കഴിയുന്നയാള്‍ മൂഢ ബുദ്ധിയാണ്. അയാളെ വിഷയ- വികാര – വിചാരങ്ങളാല്‍ നിറഞ്ഞ ഈ ലോകം അലട്ടും. വിക്ഷേപശക്തിയുടെ പീഡനം അയാളെ കഷ്ടത്തിലാക്കും. ദുരിതം തന്നെ ദുരിതം…

അജ്ഞാനമറ മൂലം ആത്മസൂര്യന്‍ മറഞ്ഞാല്‍ വിക്ഷേപത്തിന്റെ ശീതക്കാറ്റേറ്റ് പല പല ദു:ഖങ്ങളില്‍ അകപ്പെടും.

ശ്ലോകം 144

ഏതാഭ്യാമേവ ശക്തിഭ്യാം ബന്ധഃപുംസഃ സമാഗതഃ

യാഭ്യാം വിമോഹിതോ ദേഹം മത്വാത്മാനം ഭ്രമത്യയം

ഈ രണ്ടു ശക്തികളില്‍ നിന്ന് തന്നെയാണ് മനുഷ്യന് ബന്ധനം വന്ന് ചേര്‍ന്നിരിക്കുന്നത്.ഇവയാല്‍ വ്യാമോഹിതനായി ദേഹത്തെ ആത്മാവെന്ന് കരുതി മനുഷ്യന്‍ സംസാര ചക്രത്തില്‍ ഭ്രമിക്കുന്നു. ആരവണ, വിക്ഷേപ ശക്തികള്‍ മൂലമാണ് മനുഷ്യര്‍ക്ക് ബന്ധനം ഉണ്ടാകുന്നത്. ഞാന്‍ ദേഹമാണ് എന്ന് കരുതുന്നിടത്തോളം കാലം എത്രയും അല്പനും നിസ്സാരനുമായിത്തീരും.

സാധാരണക്കാരന് ഈ സ്ഥൂല ശരീരമാണ് എന്നാണ് തോന്നുക. കുറച്ച് കൂടി ഉയര്‍ന്ന് ചിന്തിക്കുന്നവര്‍ക്ക് താന്‍ മനസ്സാണ് എന്ന് തോന്നും. ആധുനിക യുക്തിചിന്തകര്‍ കരുതും താന്‍ ബുദ്ധിയാണെന്ന്.പക്ഷേ വാസ്തവത്തില്‍ നാം ഇതു മൂന്നുമല്ല. സ്ഥൂല സൂക്ഷ്മ, കാരണ ശരീരങ്ങളില്‍ നിന്ന് വേറിട്ടതാണ് ആത്മാവ്. അതാണ് ഞാന്‍.

എന്നാല്‍ ഈ ദേഹത്തെ ആത്മാവെന്ന് കരുതി നമ്മള്‍ ജനന മരണ സ്വരൂപവും സുഖദുഃഖ സമ്മിശ്രവുമായ സംസാര ചക്രത്തില്‍ പെട്ട് ഉഴലുകയാണ്.വ്യാമോഹത്തില്‍ പെട്ട് ആടിയാടിക്കളിക്കുകയാണ്. ആട്ട് തൊട്ടിലില്‍ നിന്ന് ശവമഞ്ചത്തിലേക്ക് അവിടെ നിന്ന് വീണ്ടും ഗര്‍ഭ പാത്രത്തിലേക്ക്…. ഒടുങ്ങാത്ത ദുരിതയാത്രയാണ്. സംസാരമാകുന്ന കൊടുംകാട്ടില്‍ വഴിയാതെ ഒട്ടേറെ പീഢകളേറ്റു വാങ്ങി ഭയന്ന് നിലവിളിയോടെയുള്ള ഓട്ടമാണ്. ഈ ചുറ്റിക്കറക്കം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.