Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയിരങ്ങള്‍ക്ക് പുനര്‍ജന്മമേകിയ അമ്മ; സോജാ ബേബിയെന്ന സാന്ത്വനം

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സര്‍വകലാശാല വിജയിയായ കോട്ടയം കൊടുങ്ങൂര്‍ കൃഷ്ണപിള്ളയുടേയും ലീലാവതിയുടേയും മകള്‍ സോജ കലാകാരിയാകാന്‍ ആഗ്രഹിച്ചില്ല. ആതുരശുശ്രൂഷയായിരുന്നു ഇഷ്ടമേഖല. ബിഎ രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് നഴ്‌സിങ്ങ് പഠനം തുടങ്ങിയത്. കോഴിക്കോട് ജോലി ചെയ്യുന്ന കാലത്താണ് മാതാ അമൃതാനന്ദമയിയുടെ ഭക്തയായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 08:57 am IST
inKerala

മാതാ അമൃതാനന്ദമയിയുടെ വാക്കുകളിലെ സാരം ഉള്‍ക്കൊണ്ട് സ്വയം പുഞ്ചിരിച്ച് അതിന്റെ പ്രതിഫലനം മറ്റുള്ളവരിലേക്കു പകരുകയാണ് സോജാ ബേബിയെന്ന സാമൂഹ്യ പ്രവര്‍ത്തക. സാമൂഹ്യപ്രവര്‍ത്തകയല്ല, സോജ അമ്മയാണ്, രണ്ട് പെണ്‍മക്കളുടെ മാത്രമല്ല ഭിന്നലിംഗക്കാരുടെ, ലൈംഗികത്തൊഴിലാളികളുടെ, പാരാപ്ലീജിയ രോഗികളുടെ, ഭിന്നശേഷിക്കാരുടെ, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ തുടങ്ങി സമൂഹത്തില്‍ അവഗണനയും അവശതയും അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് പുനര്‍ജന്മമേകിയ അമ്മ.

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സര്‍വകലാശാല വിജയിയായ കോട്ടയം കൊടുങ്ങൂര്‍ കൃഷ്ണപിള്ളയുടേയും ലീലാവതിയുടേയും മകള്‍ സോജ കലാകാരിയാകാന്‍ ആഗ്രഹിച്ചില്ല. ആതുരശുശ്രൂഷയായിരുന്നു ഇഷ്ടമേഖല. ബിഎ രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് നഴ്‌സിങ്ങ് പഠനം തുടങ്ങിയത്. കോഴിക്കോട് ജോലി ചെയ്യുന്ന കാലത്താണ് മാതാ അമൃതാനന്ദമയിയുടെ ഭക്തയായത്. ആതുര സേവനത്തോടൊപ്പം സമാജ സേവനവും ജീവിതാമൃതമെന്ന് മനസ്സിലാക്കിതന്നു അമ്മ.  പിന്നീടങ്ങോട്ട് അമ്മയുടെ ആജ്ഞാനുവര്‍ത്തിയായി യാത്ര. പ്രോത്സാഹനവുമായി ഭര്‍ത്താവ് വാഴൂര്‍ താനുംവേലില്‍ വീട്ടില്‍ ഗോപാലകൃഷ്ണ പണിക്കരും. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെ ജോലിക്കൊപ്പം സമാജസേവനവും.

ഭര്‍ത്താവിന്റെ മരണം, രണ്ട് പെണ്‍മക്കള്‍, ഒറ്റക്കൊന്നും ചെയ്യാനില്ലെന്ന തോന്നലില്‍ മനസ്സ് തളര്‍ന്നു. അമൃതാനന്ദമയി അമ്മയോടൊപ്പം ആശ്രമത്തില്‍ ജീവിക്കാനായിരുന്നു ആഗ്രഹം. സമൂഹത്തിന് സോജയെ ആവശ്യമാണെന്ന് അമ്മയ്‌ക്കറിയാമായിരുന്നു. കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി സമൂഹത്തിലേക്ക് വിട്ടു, അവഗണിക്കപ്പെടുന്നവര്‍ക്ക് ആശ്രയവും ആശ്വാസവുമേകാന്‍.കേരളത്തില്‍ മാത്രമല്ല, പുറത്തും നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ സോജ പങ്കാളിയാണ്.  

ലൈംഗികതൊഴിലാളികള്‍ക്ക്  പുതുജീവിതം

സമൂഹം അവജ്ഞയോടെ കാണുന്ന ലൈംഗിക തൊഴിലാളികളുടെ ജീവിതം പഠിക്കാനിറങ്ങിയത്, അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അമ്മയുമായി പങ്കുവെച്ചു. ഒരാളെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതാണ് നിന്റെ ജീവിത പുണ്യമെന്നായിരുന്നു അമ്മയുടെ ഉപദേശം.

മാറണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സമൂഹം അവരെ സ്വീകരിക്കാത്ത അവസ്ഥ. അമ്പതിലധികം പേരെ ഈ ജോലിയില്‍ നിന്ന് പിന്തിരിപ്പിച്ചു, പുനരധിവസിപ്പിച്ചു. അവര്‍ക്ക് സഹായവുമായി നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍, കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ഓര്‍ഗനൈസേഷന്‍ എന്നിവയോടൊപ്പം സോജയും പ്രവര്‍ത്തിക്കുന്നു.

പാലിയേറ്റീവ് കെയര്‍ടേക്കര്‍

പാലിയേറ്റീവ് പരിചരണ വിഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ കീഴിലുള്ള 11 പഞ്ചായത്തുകളിലെ പാലിയേറ്റീവ് രോഗികളുടെ പരിചരണ ചുമതല സോജയുടെ നേതൃത്വത്തിലായിരുന്നു. സര്‍ക്കാര്‍ ധനസഹായമെത്തിക്കുന്നതുള്‍പ്പെടെ പരിചരണ സാമഗ്രികള്‍ എത്തിച്ച് കൊടുത്തും അവര്‍ക്ക് ആശ്രയമായി സോജ. പ്രവര്‍ത്തന പരിധിയിലെ പഞ്ചായത്തുകളിലെ പാരാപ്ലീജിയ രോഗികള്‍ക്കായി സംഗമവും സ്വയം തൊഴില്‍ പരിശീലനവും നടത്തി. 72 പേരെ പുനരധിവസിപ്പിച്ചു. മൂവായിരത്തിലധികം രൂപ ആഴ്ചയില്‍ സമ്പാദിക്കുന്നവരുണ്ട് ഇക്കൂട്ടത്തില്‍.

മാനസിക വെല്ലുവിളി നേരിടുന്ന രോഗികളെ സംഘടിപ്പിച്ചു. ഭൂരിപക്ഷം രോഗികളിലും തുടര്‍ച്ചയായി മരുന്ന് കഴിക്കാത്തതിനാലാണ് രോഗം സങ്കീര്‍ണ്ണമാകുന്നതെന്ന് കണ്ടെത്തി. ഇവര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ യൂണിറ്റില്‍ മാസത്തില്‍ ഒരു തവണ ചികിത്സ ലഭ്യമാക്കാനുളള സൗകര്യമേര്‍പ്പെടുത്തി.

ഭിന്നലിംഗക്കാര്‍ക്കുവേണ്ടി

അവജ്ഞയോടും ആകാംക്ഷയോടെയും സമൂഹം വീക്ഷിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിലെ ഉപദ്രവം ഭയന്ന് കേരളത്തിന് പുറത്തേക്ക് പലായനം ചെയ്യുന്ന കാലം. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കോടതിയുടെ ഇടപെടലും സഹായവും വേണമെന്ന് തിരിച്ചറിഞ്ഞു. കെല്‍സയുടെ നിര്‍ദ്ദേശപ്രകാരം അഡ്വ. സിന്ധു ഗോപാലകൃഷ്ണനോടൊപ്പം ചേര്‍ന്ന് പ്രൊജക്ട് തയ്യാറാക്കി. ഭാരതത്തിലാദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അവര്‍ക്കുവേണ്ടി കെല്‍സയുടെ നേതൃത്വത്തില്‍ ക്ലിനിക് ആരംഭിച്ചു. സോജക്കാണ് ക്ലിനിക്കിന്റെ ചുമതല. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലേക്ക് കേരളത്തിന് പുറത്തുനിന്നും ഭിന്നലിംഗക്കാര്‍ എത്തുന്നു.  

ജയില്‍  അന്തേവാസികള്‍ക്കായി

ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ യോഗ, ധ്യാനം ഇവ ആവശ്യമാണെന്ന് മനസ്സിലാക്കിയ സോജ വിവരം അമ്മയെ ധരിപ്പിച്ചു. അമ്മയുടെ സഹായത്തോടെ ജയിലധികൃതരുമായി സംസാരിച്ച് കേരളത്തിലെ 55 ജയിലുകളിലും മഠത്തില്‍ നിന്ന് സൗജന്യമായി യോഗ പരിശീലനം നല്‍കി വരുന്നു. ഇന്ന് ജയിലില്‍ യോഗ ദിനചര്യയുടെ ഭാഗമായി. ജയില്‍ ഉദ്യോഗസ്ഥരുടെ പരിശീലനകാലയളവില്‍ പാഠ്യപദ്ധതിയില്‍ അമൃതയോഗ ധ്യാനം ഉള്‍പ്പെടുത്തി.

അമൃതാനന്ദമയി മഠം നടപ്പിലാക്കി വരുന്ന 108 ഗ്രാമം ദത്തെടുത്ത പദ്ധതിയിലും സോജ പങ്കാളിയാണ്. ഒപ്പം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍, ട്രൈബല്‍ കോളനികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നു.

കോട്ടയം ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലെയും പാരാ ലീഗല്‍ വോളന്റിയര്‍ എന്ന സ്ഥാനം സോജക്ക് തന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമ സഹായം നല്‍കാനും പ്രാപ്തമാക്കുന്നു. ബോധവത്കരണം, ലീഗല്‍ എയ്ഡുകള്‍, മക്കള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങി സോജ ബേബിയുടെ പ്രവര്‍ത്തനമേഖല വിപുലമാണ്. ആശ്രയം ആവശ്യമുള്ളവരുടെ കൈപിടിക്കാന്‍ സോജയുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.