Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുകൂലമായ അനുഭവം സുഖം

ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Feb 26, 2020, 04:10 am IST
in Samskriti

ചിത്തം ന സുപ്തം നോ ജാഗ്രത്

സ്മൃതി വിസ്മൃതി വര്‍ജിതം

ന ചാസ്തമേതി നോദേതി  

യസ്യാസൗ മുക്ത ഏവ സഃ  4  110

മുക്തന്റെ ചിത്തം ജാഗ്രത്തിലും സ്വപ്‌നത്തിലുമല്ല. അതില്‍ സ്മൃതിയും വിസ്മൃതിയും ഇല്ല. അത് ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.

ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല.

‘കാണുക’ എന്നാല്‍ എന്താണ്? ‘ഞാന്‍ ഒരു കാക്കയെ കണ്ടു.’ എന്നു പറയുമ്പോള്‍ സംഭവിക്കുന്നത് നമ്മുടെ കണ്ണിലൂടെ മനസ്സ് പുറത്തേക്കു ചെന്ന് കാക്കയുടെ രൂപം പ്രാപിച്ച് ആ വിഷയാകാരവൃത്തിരൂപമായ കാക്കയെ ഉള്ളിലെ കണ്ണില്‍ കാണുകയാണ്. പുറത്തെ വസ്തുവിനെയല്ല, അകത്തുള്ള അതിന്റെ പ്രതിരൂപത്തെയാണ് നാം അറിയുന്നത് എന്നര്‍ഥം. ഇതാണ് ജാഗ്രത് (ഉണര്‍വ്) എന്ന അവസ്ഥ.

ഇന്ദ്രിയങ്ങള്‍ തമസ്സ് കൊണ്ടു മൂടിയാല്‍ ഒരു രൂപവും അകത്തു പതിയുകയില്ല, ചിത്തം വിഷയാകാരമാവുന്നില്ല. അപ്പോള്‍ പുറത്തെ കാഴ്‌ച്ചയില്ല. ജാഗ്രത് എന്ന അവസ്ഥയുമില്ല. ഇതാണ് സുപ്താവസ്ഥ. ജാഗ്രദവസ്ഥയില്‍ ഉണ്ടായ അനുഭവങ്ങള്‍ ( ഓര്‍മ, സ്മൃതി) ഉള്ളില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്വപ്‌നം.  ഈ രണ്ടവസ്ഥകളും യോഗിക്കില്ല.  

സ്മൃതിയും (ഓര്‍മ) വിസ്മൃതിയും (ഓര്‍മ കേട്) യോഗിക്കില്ല. സ്മൃതി എന്നത് ചിത്തത്തിലെ ഒരു വൃത്തി, ചലനം ആണ്. ചിത്തവൃത്തികള്‍ ഇല്ലാതാവുമ്പോള്‍ ഈ സംസ്‌കാരങ്ങള്‍ ശേഷിക്കില്ല. അവിടെ ഉണ്ട്, എന്നോ ഇല്ല എന്നോ ഉള്ള അവസ്ഥയില്ല. ഉദയമോ അസ്തമയമോ ഇല്ല. അതു കൊണ്ടു തന്നെ ആ ചിത്തത്തിന്റെ ഉടമസ്ഥന്‍ മുക്തനാണ്.

ന വിജാനാതി ശീതോഷ്ണം

ന ദുഃഖം ന സുഖം തഥാ

ന മാനം നാപമാനം ച  

യോഗീ യുക്തഃ സമാധിനാ  4  111

സമാധി നേടിയവന്‍ ശീതം, ഉഷ്ണം; ദുഃഖം, സുഖം; മാനം, അപമാനം ഇവ അറിയുന്നില്ല. ശീതവും ഉഷ്ണവും (ചൂടും തണുപ്പും) ബാഹ്യ വസ്തുക്കളില്‍ നിന്നുണ്ടാവുന്നതാണ്. മാനവും അപമാനവും മറ്റു മനുഷ്യരില്‍ നിന്നുണ്ടാവുന്നതാണ്. മററുള്ളവരില്‍ നിന്ന് സത്കാരം,ആദരവ് ലഭിക്കുന്നതാണ് മാനം. അനാദരമുണ്ടാകുമ്പോഴാണ് അപമാനം വരുന്നത്. സുഖവും ദുഃഖവും വസ്തുക്കള്‍ മൂലവും മനുഷ്യര്‍ മൂലവും ഉണ്ടാവാം. മറ്റുള്ളവരുടെ താഡനവും പീഡനവും ദുഃഖം തരും. സുഗന്ധ ചന്ദനാദികളും സുവചനങ്ങളും സുഖം തരും. ഇവയൊന്നും യോഗിയെ ബാധിക്കുകയില്ല. യോഗി ഇതിനൊക്കെ അപ്പുറമാണ്.സുഖദുഃഖങ്ങളെപ്പറ്റിയുള്ള ചര്‍ച്ച വൈശേഷിക ദര്‍ശനത്തില്‍ വരുന്നുണ്ട്.

അനുകൂലമായ അനുഭവങ്ങളെയാണ് സുഖമെന്നു പറയുന്നത്. പ്രതികൂലമായവ ദു:ഖവും. ഒരാള്‍ക്ക് പിറകില്‍ നിന്ന് ചെറിയ ഒരു അടി കിട്ടി എന്നു കരുതുക. അത് അയാള്‍ക്ക് ദുഃഖമാണ് നല്‍കുക. അത് അടികൊണ്ടുണ്ടാവുന്ന വേദനയാണോ? അല്ല, കാരണം അത് വേദനിക്കത്തക്ക തരത്തിലുള്ള അടിയായിരുന്നില്ല. അത് തനിക്ക് പ്രതികൂലമാണ്, തനിക്കിഷ്ടമില്ലാത്തയാളാണ് അടിച്ചത് എന്ന ധാരണയാണ് ദുഃഖമുണ്ടാക്കിയത്. എന്നാല്‍ അടി കിട്ടിയ ആള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ മൂന്നു വയസ്സായ കൊച്ചുമകനാണ് അടിച്ചത് എന്നു മനസ്സിലായാലോ? ദുഃഖം സുഖമായി മാറും. ഒരടി കൂടി കിട്ടിയാല്‍ കൊള്ളാമെന്നാവും.

ചുരുക്കത്തില്‍ അനുഭവങ്ങളെ നമ്മള്‍ നോക്കിക്കാണുന്നതിലാണ് യഥാര്‍ഥ സുഖദുഃഖങ്ങളിരിക്കുന്നത്. ശരീരത്തിലെ അവയവം ഒരു അക്രമി വെട്ടിമാറ്റിയാല്‍ ദുഃഖം തോന്നും. രോഗംമൂലം ഒരു ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ അതു ചെയ്താലോ?.

അനുകൂല  പ്രതികൂല ഭാവനകളാണ് സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ദുഃഖകരമായ ചില മുന്‍കാല അനുഭവങ്ങള്‍ പിന്നീട് തനിക്ക് അനുകൂലമായിരുന്നു എന്നറിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. തന്റെ പ്രതികരണങ്ങള്‍ വ്യത്യസ്തമാകാമായിരുന്നു എന്നും തോന്നാം. സുഖദുഃഖങ്ങളെപ്പറ്റി വിശദമായ ചിന്ത തന്നെ ആവശ്യമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ്  റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ്  ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.