Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രക്കാരുടെ ചോദ്യങ്ങള്‍ ഭയന്ന് വാര്‍ത്ത സമ്മേളനം ഒഴിവാക്കി: പണം തട്ടിപ്പ് കേസില്‍ റെക്കോഡ് വീഡിയോയുമായി ആഷിഖ് അബുവും സംഘവും

വിഷയത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി സംഘം രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 11:38 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ സംഗീതപരിപാടി സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആഷിഖ് അബുവും സംഘവും. കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കില്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ ഭയന്ന് റെക്കോഡ് വീഡിയോയുമായാണ് സംഘം രംഗത്തെത്തിത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഘത്തിന്റെ വിശദീകരണം. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ( കെഎംഎഫ്) പ്രസിഡന്റ് ബിജിബാല്‍, സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ ആഷിക് അബു, സിതാര കൃഷ്ണകുമാര്‍, ട്രെഷറര്‍ മധു സി നാരായണന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

4000 ടിക്കറ്റുകള്‍ വിറ്റതില്‍ 3000ത്തിലധികവും സൗജന്യമായാണ് നല്‍കിയതെന്ന് സംഘം വിശദീകരിക്കുന്നു. ടിക്കറ്റ് കളക്റ്റര്‍, ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷനുകള്‍ വഴിയായി ആണ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വിറ്റത്. അഞ്ഞൂറ്, ആയിരത്തി അഞ്ഞൂറ്, രണ്ടായിരത്തി അഞ്ഞൂറ്, അയ്യായിരം രൂപയുടെ ടിക്കറ്റുകളായിരുന്നു ഫൗണ്ടേഷന്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതെല്ലാം കൂടി 908 ടിക്കറ്റുകളാണ് വിറ്റത്. അതില്‍ നിന്നുള്ള വരുമാനം ഏഴ് ലക്ഷത്തി മുപ്പത്ത് അയ്യായിരത്തി അഞ്ഞൂറ് രൂപയാണ്. കൂടാതെ പരിപാടിയുടെ അന്ന് വൈകുന്നേരം കൗണ്ടറുകള്‍ വഴിയായി ടിക്കറ്റുകള്‍ വിറ്റവഴിയായി മുപ്പത്തി ഒന്‍പതിനായിരം രൂപയാണ്.

ടിക്കറ്റുകള്‍ വിറ്റത് വഴിയായി മൊത്തത്തില്‍ ലഭിച്ചത് ഏഴ് ലക്ഷത്തി എഴുപത്തി നാലായിരത്തി അഞ്ഞൂറ് രൂപയാണ്. അതില്‍ നിന്ന് 18 ശതമാനം ജിഎസ്ടി, പ്രളയ സെസ് ഒരു ശതമാനം, ബാങ്ക് ചാര്‍ജ് രണ്ട് ശതമാനം ഇവയെല്ലാം കുറവ് വരുത്തിയ ശേഷം ആറ് ലക്ഷത്തി ഇരുപത്തൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് രൂപ ലഭിച്ചു. ഇത് റൗണ്ട് ചെയ്താണ് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലാ കളക്ടര്‍ രക്ഷാധികാരിയായിരുന്നില്ലെന്നു സംഘം വ്യക്തമാക്കി.  ഞങ്ങളുടെ പരിചയക്കുറവ് മൂലം ഉണ്ടായ തെറ്റാണത്. ജില്ലാ കളക്ടര്‍ രക്ഷാധികാരിയല്ല. അതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. കളക്ടറോട് നേരിട്ട് ക്ഷമാപണം നടത്തിയിട്ടുണ്ട്. സംഘടനാ പാടവത്തിലെ കുറവ് കൊണ്ട് സംഭവിച്ചതാണിതെന്നും വിശദീകരണം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് എന്ന പേരില്ല പ്രോഗ്രാം നടത്തിയത്. കെഎംഎഫിന്റെ അനൗണ്‍സ്‌മെന്റ് പ്രോഗ്രാമായിരുന്നു. അതേസമയം ഇത് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം ആണെന്ന് പറയുന്നതില്‍ തെറ്റുമില്ല. കാരണം ടിക്കറ്റ് വരുമാനമായി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് മഹത്വമുള്ള പ്രോഗ്രാമായിരുന്നു കരുണ. പരിപാടി കലാകാരന്മാര്‍ എന്ന നിലയില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ സാമ്പത്തികമായി പരാജയവുമായിരുന്നു. 

കരുണ നടത്താനുള്ള വേദിയായി ബോള്‍ഗാട്ടി പാലസിന്റെ ഗ്രൗണ്ടാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കൊണ്ട് മേല്‍ക്കൂരയുള്ള ഒരു വേദി അന്വേഷിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിയായ ജില്ലാ കളക്ടറെ സമീപിച്ചു. കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇതിന് മറുപടിയായി ഒന്നര ലക്ഷം രൂപ വാടകയും ജിഎസ്ടിയും മറ്റ് ചെലവുകളും അടക്കം നല്‍കണമെന്ന് മറുപടി നല്‍കി.എന്നാല്‍ ഇത്രയും വാടക കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ പരിപാടിക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വിവരം അവരെ ബോധ്യപ്പെടുത്തുകയും കലാകാരന്മാര്‍ എല്ലാം ഫ്രീയായി ആണ് പങ്കെടുക്കുന്നതെന്നും ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വാടക ഇനത്തിലുള്ള ഒന്നര ലക്ഷം രൂപ ഒഴിവാക്കി. അതേസമയം മറ്റ് ചെലവുകള്‍ കെഎംഎഫ് വഹിക്കുകയും ചെയ്‌തെന്നുമാണ് സംഘത്തിന്റെ വിശദീകരണം. 

വിഷയത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി സംഘം രംഗത്തെത്തിയിരിക്കുന്നത്.

Tags: ആഷിഖ് അബുകരുണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആഷിക് അബു ഭാർഗവീനിലയത്തിലെ ​​അനശ്വര ഗാനങ്ങൾ നശിപ്പിക്കുന്നു’- വക്കീല്‍ നോട്ടീസുമായി എം.എസ്.ബാബുരാജിന്റെ കുടുംബം

Kerala

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു

Mollywood

കെ.എസ്. ചിത്രയുടെ ‘നീലവെളിച്ച’ത്തിലെ ഗാനം വൈറല്‍; സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് ‘അനുരാഗമധുചഷകം പോലെ’

Kerala

അടൂരിനെ ടാര്‍ഗറ്റ് ചെയ്ത് ഐഎഫ്എഫ്കെ വേദി; അടൂരിനെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ച് ആഷിഖ് അബുവും സജിത മഠത്തിലും കമലും

Entertainment

സേവാഭാരതി ആഷിഖ് അബുവിന് പോലും ഒഴിച്ചു നിര്‍ത്താനാവാത്ത സംഘടന; സന്നദ്ധ സംഘടന സേവാഭാരതിയെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും വിഷ്ണു മോഹന്‍

പുതിയ വാര്‍ത്തകള്‍

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.