Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കടുത്ത ചൂടില്‍ കരുതല്‍ വേണം

കടുത്ത ചൂടാണ്. ഇനിയുള്ള ദിവസങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ കേരളത്തില്‍ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 02:35 pm IST
in Health

കടുത്ത ചൂടാണ്. ഇനിയുള്ള ദിവസങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ കേരളത്തില്‍ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും.  

വേനല്‍ക്കാല രോഗങ്ങള്‍

നിര്‍ജലീകരണം, സൂര്യാഘാതം, ചിക്കന്‍പോക്സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ത്വക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്.  

നിര്‍ജലീകരണം

നിര്‍ജലീകരണമാണ് വേനല്‍ക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ദാഹം, ഉണങ്ങിയ വായ, സാന്ദ്രത കൂടിയ ഉമിനീര്, ഈര്‍പ്പം നഷ്ടപ്പെട്ട കണ്ണ്, കടുംമഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ മൂത്രം പോവുക, മൂത്രം പോകുന്നത് കുറയുക, വായും നാവും വരണ്ടുണങ്ങുക, തലചുറ്റല്‍, ദുല്‍ബലമായ നാഡിമിടിപ്പ്, മൂത്രമില്ലായ്‌മ, ബോധക്കേട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അമിതമായ ചൂടുള്ള സമയത്ത് വിയര്‍പ്പിലൂടെ മാത്രം ധാരാളം ജലം പുറത്തുപോകും. പുറംപണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അതിവേഗത്തിലാണ് നിര്‍ജലീകരണം സംഭവിച്ച് ജലനഷ്ടമുണ്ടാവുക.  

അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും.  നിര്‍ജലീകരണം  വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും

സൂര്യാഘാതം

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാല്‍ വസ്ത്രംകൊണ്ട് മറയാത്ത ഭാഗത്താണ് കൂടുതല്‍ പൊള്ളലേല്‍ക്കുക. പുറം പണിയെടുക്കുന്നവരാണ് കൂടുതലും പൊള്ളലിനിരയാവുക. പൊള്ളലേറ്റാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തലവേദന, തലകറക്കം, പേശിപിടിത്തം തുടങ്ങിയവയാണ്  ലക്ഷണങ്ങള്‍.

വെള്ളം കുടിക്കുക

വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്നു  ജലാംശം നഷ്ടപ്പെടും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം.   ഭക്ഷണ പദാര്‍ത്ഥങ്ങളെക്കാള്‍ പാനീയങ്ങള്‍ക്കാണ് ആവശ്യകത. പാതയോരങ്ങളില്‍ നിന്ന് കിട്ടുന്ന വൃത്തിഹീനമായ വെള്ളം കുടിക്കാതിരിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക. കൂടുതല്‍ തവണകളായി വെള്ളം കുടിക്കുന്നതാണ് ഉചിതം. ഒറ്റയടിക്ക് ഏറെ വെള്ളം കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതല്‍ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ പ്രയോജനപ്പെടുത്താം.

ഭക്ഷണം  

ആഹാരം കഴിക്കുമ്പോള്‍ പാതവക്കില്‍ മുറിച്ചുവെച്ചിരിക്കുന്ന പഴവര്‍ഗങ്ങള്‍  ഒഴിവാക്കുക. നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രം ആഹാരം കഴിക്കുക. തലേ ദിവസത്തെ ഭക്ഷണ സാധനങ്ങള്‍  ഒഴിവാക്കുക

ശരീരശുദ്ധി

ശരീരം ഏറ്റവുമധികം ചൂടു പിടിക്കുന്ന സമയമാണിത്. അതിനാല്‍ രണ്ടു നേരം കുളി പതിവാക്കുക. കുഴല്‍ക്കിണറിലെ വെള്ളത്തില്‍ ഫഌറൈഡ്  കൂടുതല്‍ ഉള്ളതിനാല്‍ പതിവായി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കണ്ണുകള്‍ പച്ചവെള്ളം ഉപയോഗിച്ച് ഇടയ്‌ക്കിടയ്‌ക്കു കഴുകുക. നേത്രസംരക്ഷണം വേനല്‍ക്കാലത്തു വളരെ അത്യാവശ്യമാണ്. ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ ബാധിച്ചേക്കാവുന്ന കാലം കൂടിയാണിത്.

ചര്‍മ വരള്‍ച്ച  

സൂര്യരശ്മികള്‍ നേരിട്ട്  ശരീരത്ത് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്‌ക്രീമുകളും മറ്റു ലോഷനുകളും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. വേനല്‍ക്കാലത്ത് എസിയുടെ അമിത ഉപയോഗം ചര്‍മത്തെയും ശ്വാസകോശനാളിയേയും വരണ്ടതാക്കും. അലര്‍ജിക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ എസി അമിതമായി ഉപയോഗിക്കരുത്.

മൂത്രാശയ രോഗങ്ങള്‍

വേനല്‍ക്കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് മൂത്രാശയ രോഗങ്ങള്‍. വെള്ളം ധാരാളം കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടിവരുമോ എന്ന പേടി കാരണം വെള്ളം കുടി കുറയ്‌ക്കും. ഇത് മൂത്രത്തില്‍ കല്ല്, വൃക്ക സംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമായേക്കാം.  

വസ്ത്ര ധാരണം  

കോട്ടണ്‍ വസ്ത്രങ്ങള്‍ അധികമായി ധരിക്കാന്‍ ശ്രദ്ധിക്കുക. അമിത വിയര്‍പ്പ് ഒപ്പിയെടുക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. അടിവസ്ത്രങ്ങളും കോട്ടണ്‍ ഉപയോഗിക്കുക. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍  ഒഴിവാക്കുക. ഇറുകിക്കിടക്കുന്ന ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ് പോലുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക. കറുപ്പ് നിറം പോലെ കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

savings,money concept,coins in a jar
Kerala

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം, തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം: മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

Article

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

Kerala

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.