Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കും പിത്തളയും ഓടും ലേലത്തിന്

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Feb 18, 2020, 03:06 pm IST
in Kerala

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ അധിക സ്വര്‍ണവും  വെള്ളിയും ബോണ്ടുകളാക്കുന്നു. ഇതിനൊപ്പം പിത്തള, ഓട്,  ചെമ്പ് സാമഗ്രികളുടെ കണക്കെടുത്ത് അടിയന്തരമായി ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.  

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബോണ്ടില്‍ നിക്ഷേപിക്കുന്നതോടെ ഉരുപ്പടികള്‍ സുരക്ഷിതമാകുമെന്നും ബോര്‍ഡിന് വരുമാനം ഉറപ്പാണെന്നും പറയുന്നു. നടപടികളുടെ ഭാഗമായി ശബരിമല ദേവസ്വത്തിലെ മുദ്രപ്പൊതികള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ചേര്‍ന്നും ബാക്കി ദേവസ്വങ്ങളിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ളവ അതാത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരും ചേര്‍ന്നും തരംതിരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് ബോര്‍ഡ് സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശം. ക്ഷേത്രവരുമാന പഠനസമിതിയുടെ ഡിസംബര്‍ 30ലെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ ദേവസ്വങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ള ചെമ്പ്, പിത്തള, ഓട് സാമഗ്രികള്‍ ശരിയായി സംരക്ഷിക്കാന്‍പോലും കഴിയാതെ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. ഇതു ലേലം ചെയ്തുനല്‍കാന്‍ നേരത്തേ നടപടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. ചെട്ടികുളങ്ങര, മലയാലപ്പുഴ, ശാര്‍ക്കര ദേവസ്വങ്ങളില്‍ ഊട്ടുപുരകളിലും ക്യാമ്പ് ഷെഡിലെ മുറികളിലുമാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇതുകാരണം ഭക്തര്‍ക്കായി നിര്‍മിച്ച ഊട്ടുപുരകളും മുറികളും വാടകയ്‌ക്ക് നല്‍കാന്‍ കഴിയുന്നില്ല. വന്‍തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഉപയോഗമില്ലാത്ത ഇത്തരം വസ്തുക്കള്‍ ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ നിത്യോപയോഗത്തിനും ഉത്സവത്തിനും ആട്ടവിശേഷത്തിനും ഉപയോഗിക്കുന്ന പിത്തള, ഓട്, ചെമ്പു വകകള്‍ ഒഴിവാക്കി ബാക്കിയുള്ളവയുടെ കണക്കെടുക്കണം. ഇവ അതത് ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാരുടെ ചുമതലയില്‍ വരവുചെലവ് കണക്ക് അടിസ്ഥാനത്തില്‍ തൂക്കി ബലമുള്ള ചാക്കിലാക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഈ മാസം തന്നെ ഓരോ വകകളുടെയും വിശദവിവരം അറിയിക്കണമെന്ന് ദേവസ്വംബോര്‍ഡ് സെക്രട്ടറി നിര്‍ദേശിച്ചു.  

ഓരോ ഗ്രൂപ്പിലുമുള്ള നടവരവ് സാധനങ്ങള്‍ പ്രത്യേകമായി ഫിനാന്‍സ് കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര ലേലം ചെയ്താകണം മുതല്‍കൂട്ടേണ്ടത്. ഓരോ ആഴ്ചയും നടവരവ് സാധനങ്ങള്‍ തരംതിരിച്ച് ഉപയോഗമില്ലാത്തവ അപ്പപ്പോള്‍ ലേലം ചെയ്യാനും നിര്‍ദേശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.