Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം: ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍ ;സാമ്പത്തിക ഇടപാടു മുഴുവന്‍ ഡിജിറ്റല്‍ കറന്‍സിയില്‍

മനോരോഗത്തിനുള്ളവ എന്ന ലേബലിലുള്ള 12,000 ഗുളികകളാണ് മുംബൈയില്‍ നിന്ന് എന്‍സിബി പിടിച്ചത്. ഈ ഗുളികകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ കന്നാബിസ് അഥവാ മാരിജുവാന എന്ന മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 10:52 am IST
in India

ലഖ്‌നൗ: ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടനാഴി എന്നറിയപ്പെടുന്ന ഡാര്‍ക് നെറ്റ് സമര്‍ഥമായി ഉപയോഗിച്ച് രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം നടത്തിയ ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍. ബ്രിട്ടനിലേക്ക് കപ്പലില്‍ അയയ്‌ക്കാന്‍ എത്തിച്ച പാഴ്‌സല്‍ കഴിഞ്ഞ ഡിസംമ്പര്‍ ഒന്‍പതിന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ എടുത്തതിനു ശേഷമുള്ള അന്വേഷണത്തിലാണ് ലഖ്‌നൗ സ്വദേശിയായ ദിപു സിങ് അറസ്റ്റിലായത്.

മനോരോഗത്തിനുള്ളവ എന്ന ലേബലിലുള്ള 12,000 ഗുളികകളാണ് മുംബൈയില്‍ നിന്ന് എന്‍സിബി പിടിച്ചത്. ഈ ഗുളികകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ കന്നാബിസ് അഥവാ മാരിജുവാന എന്ന മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പാഴ്‌സല്‍ ആര് അയക്കുന്നു എന്നു മനസ്സിലാക്കുന്ന നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വിശദാംശങ്ങള്‍ ആദ്യ അന്വേഷണത്തില്‍ ലഭിച്ചില്ല. ഇതെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോള്‍ ജനുവരി പതിനേഴിന് റുമേനിയയിലേക്കുള്ള മറ്റൊരു പാഴ്‌സല്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോ പിടിച്ചു. ഇതും അയക്കുന്നതാര് എന്നു രേഖപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഇതിനെല്ലാം പെയ്‌മെന്റുകള്‍ നടക്കുന്നുണ്ടെന്നും അത് ഡിജിറ്റല്‍ കറന്‍സി (ക്രിപ്‌റ്റോ കറന്‍സി) മുഖേനയാണെന്നും കണ്ടെത്തി. ഇത്തരം സാമ്പത്തിക ഇടപാട് ഇന്ത്യയിലേക്കാണെന്ന് ഉറപ്പിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കി. അധികം വൈകാതെ ന്യൂദല്‍ഹിയില്‍ നിന്ന് ബ്രിട്ടനിലേക്ക് അയയ്‌ക്കാന്‍ എത്തിച്ച പതിനായിരത്തിലേറെ മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്തു. അയക്കുന്നതാര് എന്നു കണ്ടെത്താന്‍ പാകത്തിനുള്ള ചില സൂചനകള്‍ ലഭിച്ചു. ലഖ്‌നൗവിലെ മേല്‍വിലാസത്തിലേക്ക് അന്വേഷണ സംഘം എത്തി. നഗരത്തില്‍ നിന്നു കുറച്ചു മാറി അലാംബാഗ് എന്ന സ്ഥലത്തെ തിരക്കൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്കാണ് അന്വേഷണം എത്തിയത്. പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ മകന്‍ ദിപു സിങ്ങിനെ കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

രണ്ടു വര്‍ഷത്തിനിടെ ഡാര്‍ക് നെറ്റിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് മയക്കുമരുന്നിന്റെ ഓണ്‍ലൈന്‍ കച്ചവടം നടത്തിയിരുന്നതായി ദിപു സിങ് സമ്മതിച്ചു. 2018 മുതല്‍ അറുനൂറു പാഴ്‌സലുകള്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് ദിപു അയച്ചു. പണം സ്വീകരിച്ചിരുന്നത് ഡിജിറ്റലായി മാത്രമായിരുന്നു. കോടിക്കണക്കിനു രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് പാസായതിനു ശേഷം സാധാരണ മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. ആ ഘട്ടത്തിലാണ് 2018ല്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട വിദേശത്തെ സുഹൃത്ത് മയക്കുമരുന്ന് എത്തിക്കാമോ എന്നു ചോദിച്ചത്. വലിയ ലാഭം കിട്ടുമെന്നുറപ്പായതോടെ ഡാര്‍ക് നെറ്റിന്റെ സാങ്കേതികത നന്നായി ഉപയോഗിച്ച് ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം തുടരുകയായിരുന്നു.

ഉപയോഗിച്ചിരുന്നത് മുഴുവന്‍ കോഡ് വാക്കുകളായിരുന്നതുകൊണ്ട് പിടിക്കപ്പെടാനുള്ള സാധ്യതയും കുറവായിരുന്നു. ദിപുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡാര്‍ക് നെറ്റ് ശൃംഖലയെക്കുറിച്ച് നര്‍ക്കോട്ടിക് ബ്യൂറോ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.  മുംബൈ, ദല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നിന്ന് മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.