Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാലം ഇന്നും പുഴപോലെ ഒഴുകുന്നു

റഷീദ് പാനൂര്‍ by റഷീദ് പാനൂര്‍
Jan 26, 2020, 05:28 am IST
in Varadyam

എംടിയുടെ നോവലുകളുടെ പ്രത്യേകതകള്‍ എല്ലാം ഒത്തുചേരുന്ന നോവലാണ് കാലം. അമ്പത് വര്‍ഷം പിന്നിട്ട ഈ നോവല്‍ ഇന്ന് അതിന്റെ ഈസ്‌തെറ്റിക്‌സിന്റെ മാസ്മരികത കൊണ്ട് വായനക്കാരെ വശീകരിക്കുന്നുണ്ടോ? ഫ്യൂഡല്‍ പ്രതാപം കരിന്തിരി കത്തി തുടങ്ങിയ നായര്‍ തറവാടുകളിലെ നടുക്കവും, തറവാടുകളിലെ മനുഷ്യരുടെ രാകിയൊതുക്കിയ വാശിയും രോഷവും ഏതാണ്ട് എംടിയുടെ എല്ലാ നോവലുകളിലും കഥകളിലും കാണാം. ഉള്ളില്‍ തകര്‍ന്നടിയുന്ന വിശുദ്ധിയുടെ ഏതൊക്കെയോ സങ്കല്‍പ്പങ്ങള്‍ക്കായി കാതോര്‍ക്കുന്ന സേതുവെന്ന കഥാനായകന്‍ എംടി തന്നെയാണ്. 

ഈ കഥാപാത്രത്തിന്റെ ഓരോ ചുവട്‌വയ്‌പ്പും ചെങ്കുത്തായ ഇറക്കത്തിലേക്കാണ്. നിഴലും വെളിച്ചവും തമ്മില്‍ കൊമ്പ് കോര്‍ത്ത് പിന്‍വാങ്ങുന്ന ബോധത്തിന്റെ പടുകുഴികള്‍ എംടി കാവ്യാത്മകമായി വരച്ചിടുന്ന നോവലാണിത്. കാലത്തിന്റെ ആദ്യവും ഒടുക്കവും പുഴ ഒരു കഥാപാത്രമായി വരുന്നു. കാലത്തിന്റെ പ്രതീകം ഈ പുഴ തന്നെയാണ്. എംടിയുടെ പ്രകൃതി വര്‍ണന കവിതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതും ഈ നോവലിലാണ്.

കാലം എന്ന നോവലിന്റെ തുടക്കം ഇങ്ങനെയാണ്:”വയല്‍ വരമ്പില്‍ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകള്‍ പുറപ്പെടുവിച്ച വളരെ നേര്‍ത്ത ശബ്ദങ്ങളെപ്പറ്റി അപ്പോള്‍ പൊടുന്നനെ ഓര്‍മ വന്നു. നീല പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടണുകള്‍ പൊട്ടുന്നതുപോലെ.”

പ്രകൃതിയെ വിവസ്ത്രയാക്കി, സ്ത്രീത്വത്തിന്റെ വിശാലമായ രാജവീഥികള്‍ അനാവരണം ചെയ്യുന്ന  നോവലാണിത്. വയല്‍ വരമ്പിലെ പുല്‍ച്ചെടികള്‍ കോരിത്തരിക്കുന്നതുപോലെ, നീല പൂക്കളുള്ള പ്രസ് ബട്ടണുകള്‍ പൊട്ടുമ്പോള്‍ സുമിത്രയും സേതുവും കാല്‍പനിക സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റം മനുഷ്യ സംസ്‌കാരത്തിന്റെ നടുമുറ്റത്ത് വരുത്തുന്ന മാറ്റങ്ങള്‍ വിശ്വ സാഹിത്യത്തില്‍ കസാന്‍ദ് സാക്കീസും കുന്ദേരയും ഓര്‍ഹാന്‍ പാമുക്കും ബോര്‍ഹസ്സും കൈകാര്യം ചെയ്ത തീമാണ്. മലയാളത്തില്‍ എസ്.കെ. പൊറ്റക്കാടും ചെറുകാടും മലയാറ്റൂരും ഒ.വി. വിജയനും  സേതുവും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. നാഗരികതയുടെ വര്‍ണപ്പൊലിമയില്‍ വിപണിയും മാധ്യമങ്ങളും വിവര സാങ്കേതിക വിദ്യയുമെല്ലാം മിന്നിമറയുന്നു. 

‘കാല’ത്തിലെ നായകന്‍ സേതു നഗരത്തിന്റെ നഗ്നമായ വശ്യതയില്‍ സുകൃഷ്ടനായി. തന്റെ ആത്മാവിന്റെ ഭാഗമായ സുമിത്രയെയും തങ്കമണിയെയും മറന്ന്, നഗരത്തിലെ പരിഷ്‌കാരി പെണ്ണുങ്ങളുടെ ഉടയാടകള്‍ അഴിച്ചുമാറ്റി-ഒടുവില്‍ സേതു ഗ്രാമത്തിന്റെ ചാരുതയിലേക്ക് മടങ്ങി വരുന്നു. സ്ത്രീ സുഖവും പണത്തിന്റെ സുമചാരുതയും ആവശ്യത്തിലേറെ ആസ്വദിച്ചെങ്കിലും മനസ്സിന്റെ ഊടുവഴികളില്‍ വിഷാദം തളംകെട്ടി നില്‍ക്കുന്നു.  നഗര സംസ്‌കാരത്തിന്റെ അറബിക്കടലില്‍ നീന്തി ഒടുവില്‍ ഗ്രാമത്തിന്റെ ചെറുപുഴയില്‍ എത്തിച്ചേരുമ്പോള്‍ സേതുവില്‍ കാലം വരുത്തിയ മാറ്റം എംടി മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. എംടി പ്രകൃതിയെ സെന്‍ട്രല്‍ പോയിന്റില്‍ നിര്‍ത്തി രചിച്ച കാലം എന്ന നോവലിന്റെ ആദ്യ അദ്ധ്യായത്തില്‍ തന്നെ ‘വെയില്‍’ ‘ഉഷ്ണം’ ‘നനഞ്ഞ മണല്‍’, ‘കുളം’ ‘റെയില്‍പ്പാളം’ തുടങ്ങിയ ഇമേജറികള്‍ വാരി വിതറിയിരിക്കുന്നു. 

ഗ്രാമത്തെ കുറിച്ചെഴുതുമ്പോള്‍ പൂക്കാലത്തെ കുറിച്ചും ആമ്പല്‍കുളത്തെക്കുറിച്ചും, നഗരത്തെക്കുറിച്ചെഴുതുമ്പോള്‍ നുര കുത്തുന്ന മാലിന്യത്തെക്കുറിച്ചും എംടി എഴുതുന്നു. ”അല്ലാഹുവിന്റെ ഖജനാവില്‍ സമയം അനന്തമാണ്, സമയം ഏത് സമയത്തും  നമ്മെ വിസ്മൃതിയിലേക്ക് തട്ടിയിടാം” എന്ന് ബഷീര്‍ എഴുതി. കാലത്തിന്റെ അവസാനത്തെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ ”വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞ് കിടക്കുന്നു.” (പുരം 304) ”അവസാനിക്കാത്ത മണല്‍ത്തട്ടിലൂടെ, ചുഴ്ന്നു പോവുന്ന കാലടികള്‍ വലിച്ചു വലിച്ചു നടക്കുമ്പോള്‍ കാലം പുഴപോലെ ഒഴുകുന്നു.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.