Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം ബെഹ്‌റയുടെ നട്ടെല്ലിനില്ല; തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ നിരവധിയുണ്ടെന്നും സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 12:06 pm IST
in Kerala

തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് സെന്‍കുമാറിന്റെ പ്രതികരണം. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്. ഇപ്രാവശ്യം തെളിവ് അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കുമറിയില്ലെന്നും സെന്‍കുമാര്‍. 

ഫേസ്ബുക്ക് ഷെയര്‍ പോസ്റ്റിന്റെ പൂര്‍ണരൂപം-

തെളിവല്ല വെളിവാണ് വേണ്ടത്.

തെളിവില്ലാതെ സീറോ മലബാര്‍ സഭ ഒന്നും പറയാറില്ല. തോമാശ്ലീഹായുടെ കാലം മുതല്‍ തന്നെ അത് അങ്ങനെ തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച് ഒരു ചെറിയ തുമ്പു പോലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മിഷേല്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം അദ്ദേഹത്തിന്റെ നട്ടെല്ലിനില്ല. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാകുന്നു എന്നതിനു തെളിവു വേണമെങ്കില്‍ കഴിഞ്ഞ ദിവസം എസ്‌ഐയെ വധിച്ച പ്രതികളോട് ചോദിച്ചാല്‍ മതി.

അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്. ഇപ്രാവശ്യം തെളിവ് അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കുമറിയില്ല. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ പുറത്താക്കപ്പെടും എന്ന് പാര്‍ട്ടി പ്രസ്താവിക്കുന്നതിന് എന്ത് തെളിവാണ് ഉള്ളത്? ആ ബില്ലില്‍ അപ്രകാരം എങ്ങാനും പറഞ്ഞിട്ടുണ്ടായിരുന്നോ? മാത്രമല്ല ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഒരു പ്രശ്‌നത്തെക്കുറിച്ച് മാത്രം പ്രസ്താവന ഇറക്കിയാല്‍ പോരല്ലോ ഈ നാട്ടിലുള്ള എല്ലാ പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടതല്ലേ. സീറോ മലബാര്‍ സഭയുടെ പ്രസ്തുത സര്‍ക്കുലറില്‍ തന്നെ അഞ്ച് പൊതുപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ അഞ്ചാമത്തേത് മാത്രമാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ടത്.അതില്‍ ഒന്നാമത്തേത് കേരളത്തിലെ എല്ലാ മതവിശ്വാസികളും ഉള്‍പ്പെട്ട ഈ പൊതു സമൂഹത്തെ ഒരുപോലെ ബാധിക്കുന്ന കാര്‍ഷിക പ്രശ്‌നങ്ങളാണ്. അതേക്കുറിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന സംഘടനയ്‌ക്ക് എന്താണ് പറയാനുള്ളത്. രണ്ടാമത്തെ വിഷയമായ പൗരത്വഭേദഗതിയെ കുറിച്ച് പാര്‍ട്ടി കാര്യമായിട്ട് പറയുന്നുണ്ട് എന്ന് അറിയാം. എന്നാല്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും സംവരണ രഹിത വിഭാഗങ്ങളുടെ സാമ്പത്തിക സംവരണത്തെ കുറിച്ചും സര്‍ക്കുലര്‍ പ്രസ്താവിക്കുന്നുണ്ട്. ഇവയെ കുറിച്ചും ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും ഒന്നും പറയാനില്ലേ. എന്തുകൊണ്ട് ഇവര്‍ ചില വിഷയങ്ങളെ മാത്രം പ്രത്യേക താല്‍പര്യത്തോടെ കൂടി സമീപിക്കുന്നു. അതിന്റെ ഉത്തരം എ എ റഹീം എന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര് തന്നെ വെളിവാക്കുന്നുണ്ട്. കൂടാതെ റിയാസ്, ജലീല്‍, കരീം തുടങ്ങിയ പേരുകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകും. മതരഹിത പാര്‍ട്ടിയാണല്ലോ ഇത്.

ഈ സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത മാധ്യമങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. ഏതായാലും ലൗജിഹാദ് എന്ന ഗുരുതരമായ കുറ്റകൃത്യത്തെ പൊതുസമൂഹത്തില്‍ ഇത്രയും വലിയ ചര്‍ച്ചയാക്കി മാറ്റിയതില്‍ അവരോട് നന്ദിയും കടപ്പാടും ഉണ്ട്. മാധ്യമങ്ങളുടെ നിലപാടുകള്‍ കേരളത്തിലെ പൊതുസമൂഹത്തിന് വളരെ വ്യക്തമായി അറിയാവുന്നതുകൊണ്ട് അവ എന്തുപറഞ്ഞാലും വിവരമുള്ള ആളുകള്‍ കാര്യം മനസ്സിലാക്കിക്കൊള്ളും. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെ. എല്ലാവര്‍ക്കും വെളിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Kerala

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

Lifestyle

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

News

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

India

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

പുതിയ വാര്‍ത്തകള്‍

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.