Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയെ പി. ജയരാജന്‍ ന്യായീകരിച്ചത് പാര്‍ട്ടി നേതൃത്വത്തില്‍ തിരിച്ചെത്താന്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 19, 2020, 09:23 am IST
in Kerala

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധത്തില്‍ കോഴിക്കോട് ജില്ലയില്‍ സിപിഎം അംഗങ്ങളായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ സ്തുതിച്ച് സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ രംഗത്ത് വന്നത് പാര്‍ട്ടി നേതൃത്വത്തില്‍ തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗം. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മാവോയിസവും ഇസ്ലാമിസവും എന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് പിണറായിയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് പി.ജയരാജന്‍ സംസാരിച്ചത്. 

അലന്‍ ഷുഹൈബും ത്വാഹ ഫസലും മാവോവാദികളുമായി ബന്ധം പുലര്‍ത്തി എസ്എഫ്‌ഐക്കുള്ളില്‍ അവരുടെ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പാര്‍ട്ടിക്കകത്തും പുറത്തു നിന്നുമായി പിണറായിക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്നുണ്ട്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയിലുള്‍പ്പെടെ ഈ വിഷയത്തില്‍ പിണറായി വിജയന്‍ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മില്‍ സംഘടനാപരമായി ഒതുങ്ങിയ പി. ജയരാജന്‍ പിണറായിയുടെ നിലപാടുകള്‍ക്കെതിരായിരുന്നു. കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത വിഷയത്തിലും പിണറായിയും ജയരാജനും രണ്ട് വഴിക്കായിരുന്നു. എന്നാല്‍, ഈ കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിച്ച് പി. ജയരാജന്‍ പിണറായിക്ക് അനുകൂലമായി നിലപാടെടുത്തത് പാര്‍ട്ടി കേന്ദ്രങ്ങളെയും അമ്പരപ്പിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയില്‍ ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്നു പി. ജയരാജന്‍. കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളും പയ്യന്നൂരില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സ്റ്റേഷന്‍ വരാന്തയില്‍ കയറി ഉദ്ഘാടനം ചെയ്തതും പി. ജയരാജനെ പൂര്‍ണ്ണമായും പിണറായിക്ക് അനഭിമതനാക്കി. 

ജയരാജന്‍ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്നും ആരോപിച്ചായിരുന്നു ഒതുക്കലിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിപ്പിച്ചു. ദയനീയ പരാജയം ഏറ്റുവാങ്ങിയ ജയരാജന് പിന്നീട് സംഘടനാ ചുമതലകളൊന്നും നല്‍കിയില്ല. തോല്‍ക്കുമെന്ന് ഉറപ്പിച്ച് ജയരാജനെ മത്സരിപ്പിച്ചതാണെന്ന ആരോപണവുമുണ്ടായിരുന്നു. 

പിന്നീട് സംഘടനയ്‌ക്കകത്ത് അപ്രഖ്യാപിത വിലക്ക് നേരിട്ട ജയരാജനെ പാര്‍ട്ടി വേദികളില്‍ പോലും അപൂര്‍വമായി മാത്രമേ അവസരം നല്‍കിയുള്ളൂ. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് നിലപാടില്‍ പിണറായിയുടെ നടപടികളെ പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള ജയരാജന്റെ നിലപാട് ചര്‍ച്ചയാകുന്നത്. പിണറായിയോടൊപ്പം നിന്ന് വിശ്വാസം പിടിച്ചുപറ്റി പാര്‍ട്ടിയില്‍ പഴയകാല പ്രതാപം വീണ്ടെടുക്കാനാണ് ജയരാജന്റെ ഇപ്പോഴത്തെ ശ്രമം. എന്നാല്‍ എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍ ഉള്‍പ്പടെയുള്ള കണ്ണൂര്‍ ലോബിയിലെ ശക്തരെ മറികടന്ന് പി. ജയരാജന്‍ പാര്‍ട്ടിയില്‍ സജീവമാവുക ഏറെക്കുറെ അസാധ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

Kerala

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

പുതിയ വാര്‍ത്തകള്‍

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.