Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആണവ കള്ളക്കടത്ത്: പാക്കിസ്ഥാനെ വീണ്ടും പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:58 am IST
in World

വാഷിങ്ടണ്‍: നിയമവിരുദ്ധമായി ആണവ, മിസൈല്‍ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിനിടെ വീണ്ടും കൈയോടെ പിടിക്കപ്പെട്ട് പാക്കിസ്ഥാന്‍. ശാസ്ത്രസാങ്കേതിക വിദ്യയില്‍ അടിത്തറയില്ലാത്ത രാജ്യമായിരുന്നിട്ടും കള്ളക്കടത്തിലൂടെയും കുതന്ത്രത്തിലൂടെയും ആണവ, ബാലിസ്റ്റിക് മിസൈല്‍ ശക്തിയായി മാറിയ പാക്കിസ്ഥാന്‍, അമേരിക്കയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. 

റാവല്‍പ്പിണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് വേള്‍ഡ് എന്ന കമ്പനിയുമായി ബന്ധമുള്ള അഞ്ച് പാക്കിസ്ഥാനികള്‍ അറസ്റ്റിലായതോടെയാണ് പാക്കിസ്ഥാന്‍ ആണവ, മിസൈല്‍ ദൗത്യങ്ങള്‍ക്ക് അമേരിക്കന്‍ സാങ്കേതിക വിദ്യ കടത്തിയത് പുറത്ത് വന്നത്.

മുഹമ്മദ് കമ്രാന്‍ വാലി, മുഹമ്മദ് എഹ്‌സാന്‍ വാലി, ഹാജി വാലി മുഹമ്മദ് ഷെയ്ഖ്, അഹ്മദ് വഹീദ്, എന്നിവരാണ് പിടിയിലായത്. കാനഡ, ഹോങ്കോങ്, യുകെ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. അഡ്വാന്‍സ്ഡ് എഞ്ചിനീയറിങ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (എഇആര്‍ഒ) പാക്കിസ്ഥാന്‍ ആറ്റോമിക് എനര്‍ജി കമ്മീഷനും (പിഎഇസി) വേണ്ടി യുഎസ് ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും കയറ്റുമതി ലൈസന്‍സില്ലാതെ പാക്കിസ്ഥാനിലേക്ക് കടത്താനും ഇവര്‍ അന്താരാഷ്‌ട്ര സംഭരണ ശൃംഖല രൂപീകരിച്ചിരുന്നു. ബിസിനസ് വേള്‍ഡ് കമ്പനിയുടെ മറവിലായിരുന്നു പ്രവര്‍ത്തനങ്ങളെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.   

കയറ്റുമതി നിയന്ത്രണങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തിലൂടെ പുറത്ത് വരുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ സി. ഡെമേര്‍സ് ചൂണ്ടിക്കാട്ടി. 

ദേശീയ സുരക്ഷയ്‌ക്കും വിദേശ നയങ്ങള്‍ക്കും വിപരീതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കയറ്റുമതി ലൈസന്‍സ് ആവശ്യകതകള്‍ ചുമത്തുന്ന അമേരിക്കയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്റ്റിറ്റി ലിസ്റ്റിലുള്ളവരാണ് എഇആര്‍ഒയും പിഎഇസിയും. പാക്കിസ്ഥാന്റെ മിസൈല്‍ ദൗത്യങ്ങള്‍ക്കും മറ്റും ഇടനിലക്കാരെ മറയാക്കി അമേരിക്കന്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

ഇന്ത്യക്ക് സന്തോഷിക്കാമെന്ന്യുഎസ്

വാഷിങ്ടണ്‍: പാക് ആണവ കള്ളക്കടത്ത് ശൃംഖലയുടെ തകര്‍ച്ചയില്‍ ഇന്ത്യക്കു സന്തോഷിക്കാമെന്ന് യുഎസ് പ്രസ്താവന. ആണവ, ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യകള്‍ മോഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ പ്രധാന ലക്ഷ്യം ഇന്ത്യയായതിനാലാണ് അമേരിക്കയുടെ ഈ പ്രസ്താവന. പിടിയിലായവരുടെ പ്രവര്‍ത്തനങ്ങള്‍ കയറ്റുമതി നിയമങ്ങളുടെ ലംഘനം മാത്രമല്ല. അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്കും മേഖലയിലെ രാജ്യങ്ങളുടെ സന്തുലിതാവസ്ഥയ്‌ക്കും ഭീഷണി കൂടിയാണെന്നും അമേരിക്ക വ്യക്തമാക്കി. 

പതിനാറ് വര്‍ഷം മുന്‍പും പാക്കിസ്ഥാന്‍ സമാന രീതിയില്‍ ആണവ കള്ളക്കടത്തിനിടെ പിടിക്കപ്പെട്ടിരുന്നു. ഡച്ച് കമ്പനിയായ യൂറെന്‍കോയുടെ രൂപകല്പന മോഷ്ടിച്ചാണ് എണ്‍പതുകളില്‍ ആദ്യമായി പാക്കിസ്ഥാന്‍ അണുബോംബ് വികസിപ്പിച്ചത്. 

പിന്നീട് ഈ സാങ്കേതിക വിദ്യകള്‍ ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പങ്കു വച്ചു. ഇതിന് പ്രത്യുപകാരമായി ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതില്‍ ചൈന പാക്കിസ്ഥാനെ സഹായിക്കുകയും ചെയ്തു. ഡച്ച് കമ്പനിയിലെ നുഴഞ്ഞു കയറ്റത്തിനും മോഷണത്തിനും തന്നെ പൂര്‍ണമായി സഹായിച്ചത് പാക് സൈന്യവും രഹസ്യ വിഭാഗവുമാണെന്ന് പാക് ആണവ ഗവേഷണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെടുന്ന ഐ.ക്യു ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.