Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുകൃപയുടെ അനിവാര്യത

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 13, 2020, 06:49 am IST
in Samskriti

ശ്ലോകം  40

കഥം തരേയം ഭവസിന്ധുമേതം കാ വാ ഗതിര്‍മേ കതമോ/സ്ത്യുപായ:

ജാനേ ന കിഞ്ചിത് കൃപയാ/വ മാം പ്രഭോ സംസാര ദു:ഖക്ഷതിമാതനുഷ്വ

ഈ സംസാര സമുദ്രത്തെ എങ്ങനെ മറികടക്കും? എന്റെ ഗതിയെന്താണ്? സംസാരത്തെ കടക്കാന്‍ എന്ത് ഉപായമാണ് വേണ്ടത്? എനിക്കിതൊന്നും അറിയില്ല. പ്രഭോ എന്നെ കൃപയോടെ രക്ഷിക്കണേ.സംസാരദുഃഖത്തെ ഇല്ലാതാക്കണേ..

 സദ്ഗുരുവിനെ വേണ്ടതു പോലെ സമീപിച്ച് സേവനം ചെയ്ത് പക്വത വന്ന ശിഷ്യന്റെ ചോദ്യമാണിത്.ഈ ചോദ്യത്തില്‍ എന്താണ് ഒരു ശിഷ്യന്‍ ചോദിക്കേണ്ടതായിട്ടുള്ളത് എന്നത് വളരെ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യത്തിലെ വ്യക്തതയും വാക്കുകളിലെ വിനയവും നല്ലൊരു ശിഷ്യന്റ ഭാവത്തെ കാണിക്കുന്നു.

 സംസാരത്തിന്റെ ദോഷങ്ങളെക്കുറിച്ച് അറിയുമ്പോള്‍ അതില്‍ നിന്ന് മുക്തിയേ നേടാനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയെന്നത് ഗുരുവിന്റെ അനുഗ്രഹം കൊണ്ട് നേടിയെടുക്കേണ്ടതാണ്. ഗുരുവുമായി ഏകീഭവിച്ച ശിഷ്യനു മാത്രമേ വേണ്ടതു പോലെ ചോദിക്കാനും കഴിയുള്ളൂ.ഈ സംസാരം വലിയ അപകടം പിടിച്ചതെന്നും ഓരോ നിമിഷവും അതില്‍ പെട്ട് ഉഴലുന്നത് സഹിക്കാനാവുന്നില്ലെന്നും ശിഷ്യന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് എങ്ങനെ ഞാനീ സംസാരക്കടല്‍ മറികടക്കുമെന്ന് ചോദിക്കുന്നത്.

 സംസാരക്കടല്‍ കടക്കാനായില്ലെങ്കില്‍ എന്തായിരിക്കും തന്റെ അവസ്ഥ?ആത്മതത്വത്തെ നേടാനായില്ലെങ്കില്‍ തന്റെ ഗതിയെന്താകും? ആത്മസാക്ഷാത്കാരം നേടാനുള്ള വഴിയേതാണ് എന്നിങ്ങനെയുള്ള ഉത്കണ്ഠകള്‍ ശിഷ്യന്റെ മോക്ഷം നേടുന്നതിനുള്ള തീവ്രമായ ആഗ്രഹത്തെക്കുറിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും താങ്ങാനാവാത്തതും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടിക്കുന്നതുമാണെന്ന് ബോധ്യമായിട്ടുണ്ട്.

ഒരു പക്ഷേ ഇങ്ങനെ ചോദ്യം ചോദിക്കാന്‍ കഴിയുന്നതു പോലും ഗുരുവിനടുത്ത് എത്തിയതുകൊണ്ടാകണം. താന്‍ ഈ സംസാരത്തില്‍ കിടന്ന് കഷ്ടപ്പെടേണ്ടവനല്ല എന്നും തനിക്ക് മുന്നില്‍ എറ്റവും മഹത്തരമായ ലക്ഷ്യമുണ്ടെന്നും അയാള്‍ക്കറിയാം. പക്ഷേ തനിക്ക് പറ്റിയ മാര്‍ഗം ഏതെന്ന് കൃത്യമായി അറിയില്ല. ഇതാണ് ഗുരുവില്‍ നിന്ന് അറിയേണ്ടത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുണ്ടാകാം. ചിലപ്പോള്‍ അങ്ങനെയൊരു നടത്തിയിട്ടുമുണ്ടാകില്ല. പക്ഷേ ആത്മവികാസത്തിന് പറ്റിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മികച്ച ഒരു ഗുരുവിന്റെ ഉപദേശം ആവശ്യമാണ്. ഇതിനുള്ള കരുണയും അനുഗ്രഹവുമാണ് ചോദിക്കുന്നത്. എനിക്കൊന്നുമറിയില്ല എന്ന ശിഷ്യന്റെ വാക്കുകള്‍ ഗുരുവിനോടുള്ള ഭക്തിയും വിനയവും വെളിവാക്കുന്നതാണ്. അല്ലെങ്കിലും ഗുരുവിന്റെ അപാരജ്ഞാനത്തിന് മുന്നില്‍ ശിഷ്യര്‍ ഒന്നുമല്ലല്ലോ.

ഗുരു ആത്മതത്വം അനുഭവമായവനും ശിഷ്യന്‍ അതേക്കുറിച്ച് കേള്‍ക്കുക മാത്രം ചെയ്തവനോ കേള്‍ക്കാത്തവനോ ആകാം.സദ്ഗുരുവിനെ കണ്ടാല്‍ എന്ത് ചോദിക്കണം, എപ്പോള്‍ ചോദിക്കണം, എങ്ങിനെ ചോദിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശിഷ്യന്റെ ചോദ്യങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.പലപ്പോഴും പലരുടേയും ചോദ്യങ്ങള്‍ തങ്ങള്‍ക്ക് വലിയ അറിവുണ്ടെന്ന മട്ടിലോ ഗുരുവിന് ഇതൊക്കെ അറിയാമോ എന്ന് പരിശോധിക്കുന്ന മട്ടിലോ, താരതമ്യം ചെയ്യുന്ന മട്ടിലോ ഒക്കെയാകും. ശരിക്കും സംശയമുള്ളവയേ ചോദിക്കാവൂ.അത് വളരെ ചുരുങ്ങിയ വാക്കുകളില്‍.

 അതുകൊണ്ട് പാകത വന്ന ഒരു ശിഷ്യനെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെക്കാലം ഗുരുകുലത്തില്‍ വസിച്ച് ഗുരു സേവ ചെയ്യുമ്പോള്‍ ശിഷ്യന്‍ ഈ അറിവിനെ നേടാന്‍ പരുവപ്പെടും. അതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ടാകും. ഗുരുവുമായി മാനസികവും ബൗദ്ധികവുമായി ചേര്‍ന്നിരിക്കാന്‍ കഴിയുന്ന ശിഷ്യര്‍ ഭാഗ്യവാന്‍മാരാണ്. അവരിലേക്ക് ഗുരുകൃപ ഒഴുകിയിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

India

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.