കൊച്ചി : മണ്ണടിഞ്ഞ് കൊച്ചി മരട് ഫ്‌ളാറ്റ്. ഏറെ ആകാംക്ഷകള്‍ക്ക് ശേഷമാണ് ഫ്‌ളാറ്റ് നിലം പതിച്ചത്. നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തിയ ശേഷമാണ് ഫ്‌ളാറ്റ് പൊളിച്ചത്. നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തി പോകാന്‍ വൈകി. അതിനാല്‍ സൈറണ്‍ മുഴങ്ങാന്‍ വൈകിയിരുന്നു.

നിയന്ത്രിത സ്‌ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്‌ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് തന്നെ ഫ്‌ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്ടര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്ടര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്.

രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.18 ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി.
11.18ന് അവസാന സൈറണ്‍ മുഴങ്ങിയ ശേഷം ഫ്‌ളാറ്റ് തകരുകയായിരുന്നു. പൊളിക്കുന്നതിന് മുന്നോടിയായി എച്ച്ടുഒ ഫ്ളാറ്റിന് മുന്നില്‍ പൂജകളും നടന്നു. പൊളിക്കുന്നതിനു മുന്നോടിയായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. അതിനുശേഷം ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചശേഷമാണ് നടപടി ആരംഭിച്ചത്. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്ഫോടനം നിയന്ത്രിച്ചത്. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിരുന്നു.

രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡെറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരടിലെ ഹോളിഫെയ്‌ത്ത് എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത പൊളിക്കുന്നതിനു മുമ്പ് വ്യക്തമാക്കിയിരുന്നു.10:30 ഓടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
















