Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടി വെട്ടിലായി;സര്‍ക്കാര്‍ കീഴടങ്ങുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 5, 2020, 07:37 am IST
in Kerala

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടി വെട്ടിലായ ഇടതു സര്‍ക്കാര്‍ ഒടുവില്‍ പത്തിതാഴ്‌ത്തുന്നു. ഏറ്റുമുട്ടല്‍ തുടരുന്നത് വലിയ തിരിച്ചടിയാകുമെന്നും ഗവര്‍ണറുടെ നിലപാടിന് ജനപിന്തുണ കൂടുകയാണെന്നുമുള്ള തിരിച്ചറിവാണ് കാരണം. 

ഈ മാസം 30ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതും സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നു. മാത്രമല്ല, സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് ഗവര്‍ണറാണ്. മലങ്കര സഭാ തര്‍ക്കത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതുപോലും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഇതിന് അംഗീകാരം നല്‍കേണ്ടതും ഗവര്‍ണറാണ്. 

കേരളത്തിലെ സര്‍വകലാശാലകളെല്ലാം രാഷ്‌ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു.  രാഷ്‌ട്രീയക്കളിയുണ്ടായാല്‍ ഇടപെടുമെന്ന് അദ്ദേഹം മുന്നറിയപ്പും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ സര്‍ക്കാരിന്, പ്രത്യേകിച്ച് മന്ത്രി കെ.ടി. ജലീലിന് വലിയ തിരിച്ചടിയാകും. ഇതും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് മൃദു സമീപനത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ ഭയമാണെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേപ്പറ്റി പറഞ്ഞത്.

  ഭരണനിര്‍വഹണത്തില്‍  ചുരുങ്ങിയ ദിവസം കൊണ്ട് കാര്യക്ഷമത തെളിയിച്ച ഗവര്‍ണര്‍ക്ക്, പൗരത്വ നിയമത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ്  ലഭിച്ചത്. ഭരണ, പ്രതിപക്ഷങ്ങള്‍ പല ഭീഷണികളും മുഴക്കിയിട്ടും കൂസാതെയാണ് ഗവര്‍ണര്‍ മുന്നോട്ട് നീങ്ങുന്നത്. വഴിയില്‍ തടയുമെന്ന് പറഞ്ഞവരോട് പന്ത്രണ്ട് വര്‍ഷമായി താന്‍ റോഡിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തടയുന്നവര്‍ തടയട്ടെ എന്നുമായിരുന്നു പ്രതികരണം. തന്നെ ആരും വിരട്ടേണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. പ്രതിഷേധിച്ചവരോട് എന്ത് ചര്‍ച്ചയ്‌ക്കും തയറാണെന്നും അവര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതമെന്ന് പറഞ്ഞിട്ടും ആരും പോയില്ല. 

സര്‍ക്കാരിനു നിയന്ത്രിക്കാന്‍ സാധിക്കാത്ത സംസ്ഥാനത്തെ സര്‍വകലാശാലകളെ ചുരുങ്ങിയ ദിവസം കൊണ്ട് നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്കായി. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചവര്‍ക്ക് ചുട്ട മറുപടിയും നല്‍കി. മാത്രമല്ല ചടങ്ങിലെ ഇടതു ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ നടപടി വലിയ തിരിച്ചടിയുമായി, പ്രതിഷേധിച്ചവര്‍ക്ക്  നാണം കെട്ട് പിന്മാറേണ്ടി വന്നു. കെ. മുരളീധരന്‍ എംപി ഗവര്‍ണറെ വഴിയില്‍ തടയാന്‍ ആവശ്യപ്പെട്ടെങ്കിലും സേവാദളുകാര്‍ ആരും രംഗത്തു വന്നില്ല. 

കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തില്‍ നടന്ന ക്രിസ്തീയ സഭകളുടെ പരിപാടികളില്‍ പങ്കെടുത്ത ഗവര്‍ണര്‍ നിയമപരമല്ലാത്ത ഒരു പ്രവൃത്തിക്കും താന്‍ കൂട്ട് നില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇവിടെയും ഗവര്‍ണറുടെ ജനകീയത ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് പറയാതെ തന്റെ അഭിപ്രായം ഏതു സദസ്സില്‍ വച്ചും പ്രോട്ടോകോള്‍ നോക്കാതെ വെട്ടിത്തുറന്ന് പറയുന്നതും സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കി.

ഗവര്‍ണറുമായി നല്ല ബന്ധം പുലര്‍ത്തണമെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ലോക കേരളസഭയില്‍ ഗവര്‍ണറുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. സൗഹൃദ സംഭാഷണമായിരുന്നു നടത്തിയത്. ഈ മാസം ബജറ്റ് സമ്മേളനം ആരംഭിക്കുന്നുണ്ട്. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തെക്കുറിച്ച് പരാമര്‍ശമുണ്ടായാല്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.