Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷപ്രാപ്തിയുടെ മാര്‍ഗങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 3, 2020, 04:42 am IST
in Samskriti

ശ്ലോകം 28

മന്ദമദ്ധ്യമരൂപാപി 

വൈരാഗ്യേണ ശമാദിനാ

പ്രസാദേന ഗുരോഃ സേയം

പ്രവൃദ്ധാ സൂയതേ ഫലം

മോക്ഷത്തിനുള്ള ആഗ്രഹം മന്ദഗതിയിലുള്ളതോ ഇടത്തരത്തിലുള്ളതോ ആകാനിടയുണ്ട്. വൈരാഗ്യം കൊണ്ടും ശമാദി സമ്പത്തുകളെ കൊണ്ടും ഗുരുകൃപകൊണ്ടും മോക്ഷേച്ഛ വര്‍ദ്ധിച്ചാല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. മോക്ഷത്തിനുള്ള ആഗ്രഹത്തെ തീവ്രം അഥവാ പ്രവൃദ്ധം, മദ്ധ്യമം, മന്ദം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

ശാസ്ത്രങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതാണ് മോക്ഷത്തിനുള്ള മന്ദമായ ആഗ്രഹം. മോക്ഷം എന്ന ഒന്ന് ഉണ്ടെന്നും ഈ സംസാര ദുരിതങ്ങളില്‍ നിന്ന് കരകയറണമെന്ന് തോന്നല്‍ ഉണ്ടാക്കുന്നതാണ് മന്ദമായ മോക്ഷേച്ഛാ. സംസാരത്തിന്റെ ദോഷങ്ങളെ മനസ്സിലാക്കി എല്ലാ കര്‍മ്മങ്ങളും വിട്ട് ആത്മാന്വേഷണത്തിനായി ഗുരുവിനെ സമീപിക്കുന്നതാണ് മദ്ധ്യമമായ മോക്ഷേച്ഛ.

സംസാരതരണത്തിനായി ഗുരുവിനെ ആശ്രയിക്കുന്നയാള്‍ക്ക് മോക്ഷം നേടാനുള്ള താല്പര്യം കൂടി വരും. ഗുരു ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രമായ മോക്ഷേച്ഛ കൈവരും. വൈരാഗ്യവും വിവേകം വര്‍ദ്ധിക്കുമ്പോഴാണ് മോക്ഷത്തിനുള്ള ആഗ്രഹം കുടുക. തന്നെ ബന്ധിച്ചിരിക്കുന്ന എല്ലാ കെട്ടുകളില്‍ നിന്നും പുറത്തു വരണമെന്നും കാര്യമായി വിചാരിക്കും. മോക്ഷല്ലാതെ മറ്റൊരു ചിന്തയുമുണ്ടാകില്ല.പ്രവൃദ്ധമായ മോക്ഷേച്ഛയുണ്ടെങ്കില്‍ ഉടനെ ഫലസിദ്ധിയും ഉണ്ടാകും.

സാധന ചതുഷ്ടയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഒരു ഗുണം ഉണ്ടായാല്‍ മറ്റുള്ളവയും വന്നു ചേരും. ഇവ ചെറിയ തോതിലെങ്കിലും ഉണ്ടായാല്‍ മതി. അത് ക്രമത്തില്‍ വളര്‍ന്നാല്‍  മോക്ഷത്തിലേക്ക് നയിക്കും. മന്ദവും മദ്ധ്യവുമായാലും ഇവയെ വളര്‍ത്തിക്കൊണ്ട് വരണം. വിവേകം വൈരാഗ്യത്തിലേക്കും ശമം മുതലായ ആറ് സമ്പത്തുകളിലേക്കും അത് മോക്ഷം വേണമെന്ന ആഗ്രഹം ത്വരിതമാക്കുന്നതിലേക്കും കാരണമാകും. താന്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന എല്ലാതരം ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ കലശലായ ആഗ്രഹം ഉണ്ടാകുകയും അത് നേടിയെടുക്കുകയും ചെയ്യും. സാധന ചതുഷ്ടയമുള്ള ശിഷ്യന് ഗുരുവിന്റെ പ്രസാദം കൊണ്ട് മോക്ഷമെന്ന പരമപ്രധാന ഫലം ലഭിക്കും.

ഗുരുവിന്റെ പ്രസാദം എന്നാല്‍ ആത്മാനുഭൂതിയില്‍ മുഴുകിയ ഗുരുവിന്റെ അനുഗ്രഹം തന്നെയാണ്. മഹാത്മാവായ ഗുരു എല്ലാവരിലും തന്റെ കൃപാ പ്രസാദം എല്ലാവര്‍ക്കും ഒരു പോലെ നല്‍കുന്നയാളാണ്. എന്നാല്‍ ശിഷ്യരുടെ യോഗ്യതയനുസരിച്ച് ഓരോത്തര്‍ക്കും പലതരത്തില്‍ ലഭിക്കും. ശിഷ്യരുടെ കഴിവനുസരിച്ച് ചിലര്‍ക്ക് കൂടാം മറ്റ് ചിലര്‍ക്ക് കുറയാം.

എന്നാല്‍ ഗുരുപ്രസാദം എന്ന പേരില്‍ ആളുകളെ  ശിഷ്യഗണങ്ങളാക്കി തട്ടിപ്പ് നടത്തുന്ന കപട ഗുരുക്കന്‍മാരെ കരുതിയിരിക്കണം. ഗുരു വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന പ്രവണത കൂടി. കാശ് കൊടുത്താല്‍ മോക്ഷം നേടിത്തരാമെന്ന് പറയുന്നവരും വിലസുന്നുണ്ട്. സാധകരായവര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്.

ലോകത്തില്‍ വിഷയ സുഖങ്ങള്‍ നേടുംപോലെ നേടേണ്ടതല്ല മോക്ഷം. അത് ധനം, കര്‍മ്മം, ആള്‍ബലം എന്നിവ കൊണ്ടൊന്നും കിട്ടില്ല. നിത്യാനിത്യങ്ങളെ വേര്‍തിരിച്ചറിയുന്ന വിവേകത്തിലൂടെ വിഷയങ്ങളില്‍ വൈരാഗ്യത്തെ നേടണം.

ഇത് മനസ്സിനേയും ഇന്ദ്രിയങ്ങളെയും അടക്കുക എന്നീ ഗുണങ്ങള്‍ നേടാന്‍ വഴിയൊക്കും. അതിലൂടെ പരിമിതികളില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛയെ ശക്തമാക്കും. ഇങ്ങനെയുള്ള ഒരു സാധകന് ഗുരുപ്രസാദം വേണ്ടുവോളം ലഭിക്കാനും അതുവഴി മോക്ഷത്തിലെത്താനുമാകും.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.