Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാറ്റത്തിന്റെ മന്ത്ര ദ്രഷ്ടാവ്

കെ. കൃഷ്ണകുമാര്‍ by കെ. കൃഷ്ണകുമാര്‍
Jan 3, 2020, 04:00 am IST
in Samskriti

കേരളത്തിലെ ആധ്യാത്മിക സാംസ്‌കാരിക നവോത്ഥാന ചരിത്രത്തെ പരാമര്‍ശിക്കുമ്പോള്‍ സാമൂഹ്യ രാഷ്‌ട്രീയ ചരിത്രകാരന്‍മാര്‍ മറന്നു പോകുന്ന പേരാണ് അയ്യാഗുരുസ്വാമികളുടേത്. ആധ്യാത്മിക ഗുരുവും നവോത്ഥാന പരിഷ്‌കര്‍ത്താവുമായിരുന്ന അയ്യാഗുരുസ്വാമികള്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരക്കാരനായിരുന്നു. 1814-ല്‍  (മാര്‍ഗഴിമാസത്തിലെ അശ്വതി നക്ഷത്രം) മദ്രാസിലായിരുന്നു അയ്യാഗുരുക്കളുടെ ജനനം. അദ്ദേഹത്തിന്റെ പൂര്‍വാശ്രമനാമം സുബ്ബരായ്യര്‍. 

 തമിഴിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടിയ ശേഷം  12ാം വയസില്‍  മന്ത്രോപദേശം സ്വീകരിച്ചു. 16ാം വയസില്‍ ഗുരുവിനോടൊപ്പം  ഭാരതത്തിനകത്തും, പുറത്തും (ബര്‍മ്മ, സിംഗപ്പൂര്‍, പെനാംഗ്, ആഫ്രിക്ക) ദേശാടനം നടത്തി. ഇതിനിടെ  മറ്റ് വൈദേശിക ഭാഷകളും സ്വായത്തമാക്കി. സ്വാതിതിരുനാളിന്റെ ആത്മീയ ഗുരുവായിരുന്നു  അയ്യാഗുരുസ്വാമികള്‍. ആയില്യംതിരുനാള്‍ മഹാരാജാവിന്റെയും  (1875) ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെയും (1909)  ഭരണകാലത്ത്  അദ്ദേഹം തിരുവിതാംകൂറിന്റെ റസിഡന്‍ഷ്യല്‍ മാനേജരായിരുന്നു. 

അക്കാലത്ത് തിരുവനന്തപുരം തൈയ്‌ക്കാട്ട് ദേവിക്ഷേത്രത്തില്‍നിന്നും ദര്‍ശനം ലഭിച്ച വേളയില്‍  അദ്ദേഹം ദേവിയെ സ്തുതിച്ച് പാടിയ കീര്‍ത്തനമായിരുന്നു വിഖ്യാതമായ  ‘പഞ്ചരത്‌നം’ എന്ന കൃതി. കൂടാതെ തമിഴില്‍ പത്തോളം കൃതികള്‍ രചിച്ചു. വജ്രസൂചികോപനിഷത്ത് തമിഴിലേയ്‌ക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ‘ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍’ എന്ന്  അയ്യാഗുരു ശിഷ്യന്‍മാരെ പഠിപ്പിച്ചിരുന്നു. 

പുലയമഹാസഭയുടെ ആചാര്യനായിതീര്‍ന്ന അയ്യന്‍കാളിയെയും ഇതര മതസ്ഥരെയും ഒപ്പമിരുത്തി സ്വഗൃഹത്തില്‍വച്ച് നൂറ്റിനാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ (1875) തൊട്ടുകൂടായ്‌മ, തീണ്ടികൂടായ്‌മ തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അയ്യാഗുരുസ്വാമികള്‍ നടത്തിയ പന്തിഭോജനം ഒരു വിപ്ലവാത്മക സന്ദേശമായിരുന്നു.  ചാതുര്‍വര്‍ണ്യത്തെ എതിര്‍ത്തുകൊണ്ട് അയിത്തം പാപമാണെന്നും, ബ്രഹ്മജ്ഞാനിയും, യോഗിയുമായ ആര്‍ക്കും വിഗ്രഹപ്രതിഷ്ഠയും താന്ത്രിക കര്‍മ്മങ്ങളും നടത്താമെന്നും സ്വാമികള്‍ ശിഷ്യരെ  പഠിപ്പിച്ചു. യോഗയിലൂടെ സ്വജീവിതം ക്രമീകരിച്ച് സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് യുവയോഗീവര്യന്മാരെ വാര്‍ത്തെടുത്ത് നേതൃത്വം കൊടുത്ത യോഗാചാര്യന്‍ കൂടിയായിരുന്നു  അയ്യാഗുരു സ്വാമികള്‍.

അയ്യാവൈകുണ്ഠ നാഥന്‍, തീര്‍ത്ഥപാദസമ്പ്രദായം, അയ്യാമിഷന്‍, സ്വയം പ്രകാശയോഗം സമ്പ്രദായം, സ്‌കൂള്‍ ഓഫ് ശാന്തി തുടങ്ങിയ സംന്യാസപരമ്പരകള്‍ക്ക് കാരണഭൂതനായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജ്ഞാന പ്രജാഗാരസഭയും ശൈവപ്രകാശസഭയും  സ്ഥാപിച്ചു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് അയ്യാഗുരുസ്വാമികളുടെ പ്രവചനങ്ങളില്‍ വലിയ വിശ്വാസമായിരുന്നു. ശ്രീ ചിത്തിരതിരുനാളിന്റെ ജനനം, രാജവാഴ്ചയുടെ അന്ത്യം, ഭാരത വിഭജനം, അയ്യന്‍കാളിയുടെ ശ്രീമൂലം സഭാപ്രവേശനം തുടങ്ങിയവ കൃത്യമായ പ്രവചനങ്ങളായിരുന്നു. മുന്‍ പ്രവചിച്ച പ്രകാരം 1909-ല്‍ കര്‍ക്കിടകമാസത്തിലെ മകം നക്ഷത്രത്തില്‍ അദ്ദേഹം സമാധിയായി.

(അയ്യാഗുരുസ്വാമി ധര്‍മ്മപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

8089246716

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.